സുരക്ഷ സംവിധാനങ്ങളില്ലാതെ ബാങ്കിന്റെ നിയമവശങ്ങളൊക്കെ കാറ്റില്‍ പറത്തി എസ്ബിഐ... 40 കോടി രൂപ തുറന്ന ലോറിയില്‍ കയറ്റിവിട്ട് ബാങ്ക് ജീവനക്കാർ

തുറന്ന ട്രോളിയിൽ 40 കോടി രൂപ കയറ്റിവിട്ട് എസ്ബിഐ. സുരക്ഷ സംവിധാനങ്ങളില്ലാതെ ബാങ്കിന്റെ നിയമവശങ്ങളൊക്കെ കാറ്റില്‍ പറത്തിയ ബാങ്കിന്റെ തീരുമാനത്തിൽ എസ്ബിഐ വിവാദത്തില്‍. രാജ്യത്തെ ഏറ്റവും വലിയ ബാങ്കിന്റെ അവസ്ഥയാണിങ്ങനെ. എസ്ബിഐയുടെ സ്‌പോണ്‍സേര്‍ട് ബാങ്കായ ഗ്രാമീണ വികാസ് ബാങ്കിലേക്കാണ് പണം അയച്ചത്.
ആന്ധ്രാപ്രദേശിലാണ് സംഭവം. പണം പൊതിഞ്ഞുകെട്ടാതെ വെറും ബണ്ടിലായാണ് വാഹനത്തില്‍ കയറ്റിയത്. കിലോമീറ്റര്‍ ദൂരം ഉണ്ടായിരുന്നു ഗ്രാമീണ ബാങ്കിലേക്ക്. മൂന്നു കോണ്‍സ്റ്റബിളും വാഹനത്തിനു പിന്നാലെ സെക്യൂരിറ്റിയായി ഉണ്ടായിരുന്നുവെന്നതാണ് മറ്റൊരു കാര്യം. ഋതു ബന്ധു സ്‌കീം പ്രകാരമാണ് ഇത്രയും വലിയ തുക കൈമാറ്റം ചെയ്യേണ്ടിവന്നത്. ആര്‍പി റോഡിലുള്ള എസ്ബിഐയുടെ പ്രധാന ബ്രാഞ്ചില്‍ നിന്നും ടൗണ്‍ ക്ലോക്ക് ടവര്‍ സെന്ററിനടുത്തേക്കാണ് വാഹനം ഓടിയത്.
അഞ്ച് ബാങ്കുകളിലേക്കുള്ള പണം വിതരണം ചെയ്യുന്നത് എസ്ബിഐയില്‍ നിന്നാണ്. എന്നാല്‍, തങ്ങളുടെ ബാങ്കിലേക്ക് അങ്ങനെയൊരു വാഹനം വന്നിട്ടില്ലെന്ന് ഗ്രാമീണ വികാസ് ബാങ്ക് മാനേജര്‍ ബി.മധു പറയുന്നു.
https://www.facebook.com/Malayalivartha
























