ഇന്ത്യയുടെ ഒാൺലൈൻ വ്യവസായത്തിന്റെ ജാതകം തന്നെ തിരുത്തുന്ന സംരഭമായി ഫ്ളിപ്കാര്‍ട്ട് ; രണ്ട് ബെഡ്റൂം അപ്പാർട്ട്മന്റിലെ ഒാൺലൈൻ ബുക്ക്സ്റ്റോറിൽ നിന്നും ഇന്ത്യയുടെ ഒാൺലൈൻ വ്യവസായത്തിന്റെ ജാതകം തന്നെ തിരുത്തിയ രണ്ടു യുവാക്കൾ

സച്ചിൻ ബൻസാൽ, ബിന്നി ബൻസാൽ , പതിനൊന്നു വര്ഷം മുൻപ് ബംഗളൂരുവിലെ രണ്ടു ബെഡ്റൂം അപ്പാർട്മെന്റിൽ ഒരു ഓൺലൈൻ ബുക്സ്റ്ററെ തുടങ്ങുമ്പോൾ ആ ചെറുപ്പക്കാർക്കുണ്ടായിരുന്ന സ്വപ്നം ചെറുതായിരുന്നു. സ്വന്തമായി അഞ്ഞൂറ് സ്ക്വാർഫീറ്റിൽ സ്ഥാപനം , ഒരു ജോലിക്കാരനെയെങ്കിലും മുഴുവൻ സമയ ശമ്പളത്തിൽ നിർത്തണം.
സ്വപ്‌നങ്ങൾ ഇവരുടെ വളർച്ചയിൽ തോറ്റു പോയിരിക്കാം. കോറമംഗലയിലെ ചെറിയ വാടക അപ്പാർട്മെന്റിൽ നിന്നും ഒരുലക്ഷത്തിലധികം സ്ക്വാർഫീറ്റിൽ ബാംഗളുരു സിറ്റിയിൽ ഹെഡ് ഓഫീസും , 2017 ൽ 15,264 കോടി രൂപയുടെ വിറ്റുവരവുമായി ഇന്ത്യ കീഴടക്കിയ ഫ്ലിപ്പ്കാർട്ട് , വാൾമാർട്ടും ഗൂഗിളും ചേർന്ന് ഏറ്റെടുക്കുന്നതോടെ ലോകത്തിന്റെ നെറുകയിലേക്ക് ഇന്ത്യയുടെ ഈ രണ്ടു ചെറുപ്പക്കാർ സച്ചിൻ ബൻസാലും ,ബിന്നി ബൻസാലും
ചണ്ഡിഗർ സ്വദേശികളാണ് രണ്ടുപേരും. സെന്റ് ആൻസ് കോൺവെന്റ് സ്‌കൂളിൽ പഠിക്കുന്ന കാലം ഒരു എ ഗ്രേഡ് വിദ്യാർത്ഥിമാത്രമായിരുന്നു സച്ചിൻ. പേരുകൾ തമ്മിൽ അന്തരമായ സാമ്യമുണ്ടെങ്കിൽ പോലും രണ്ടുപേരും തമ്മിൽ കണ്ടുമുട്ടുന്നത് ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ വച്ചാണ്. രണ്ടുപേരും ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ നിന്നും കമ്പ്യൂട്ടർ സയൻസ് എഞ്ചിനീറിങ്ങിൽ ബിരുദം നേടി. സോഫ്ട്‌വെയറുകൾ കത്തിനിൽക്കുന്ന കാലഘട്ടത്തിൽ ജീവിച്ചവരായതിനാൽ തന്നെ സാങ്കേതിക വിദ്യ ഉപയോഗിച്ചുകൊണ്ട് ലക്ഷ്യസ്ഥാനത്തേതാണ് രണ്ടുപേർക്കും കഴിഞ്ഞു.
2007 ഒക്ടോബറിലാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡൽഹിയിലെ പൂർവ വിദ്യാർത്ഥികളായ സച്ചിന്‍ ബന്‍സാല്‍ ബിന്നി ബന്‍സാല്‍ ചേർന്ന് ബാംഗ്ലൂർ ആസ്ഥാനമാക്കി ഫ്ലിപ്കാർട്ട് സ്ഥാപിക്കുന്നത്. ബംഗളൂരുവിൽ കോറമംഗലയിലെ രണ്ട് ബെഡ്റൂം അപ്പാർട്ട്മന്റിൽ ഒാൺലൈൻ ബുക്ക്സ്റ്റോർ ആരംഭിക്കുമ്പോൾ ഇന്ത്യയുടെ ഒാൺലൈൻ വ്യവസായത്തിന്റെ ജാതകം തന്നെ മാറ്റുന്ന സംരഭമായി അത് മാറി. ആദ്യ കാലങ്ങളിൽ ഓൺലൈൻ ബുക്ക് വില്പന മാത്രം നടത്തിയിരുന്ന ഫ്ലിപ്കാർട്ട് 2008 ആയപ്പൊളേക്കും ദിവസവും 100 ഓളം ഓൺലൈൻ വില്പനകൾ നടത്തിത്തുടങ്ങി.
ആ വർഷം 20 ഒാർഡറുകൾ ഡെലിവറി ചെയ്യാൻ ഫ്ലിപ്കാർട്ടിന് സാധിച്ചു. ഫ്ലിപ്കാർട്ട് ഇ-കോമേഴ്സ് സൈറ്റായി മാറുന്നതാണ് 2008ൽ കണ്ടത്. ഇന്ത്യൻ ഒാൺലൈൻ ഷോപ്പിങ് രംഗത്തെ വൻ വളർച്ചക്ക് തുടക്കം കുറിക്കുകയായിരുന്നു ഇതിലുടെ. 3400 ഒാർഡറുകളാണ് 2008ൽ ഫ്ലിപ്കാർട്ട് ഡെലിവറി ചെയ്തത്. 2009ലാണ് ഫ്ലിപ്കാർട്ട് അംബൂർ അയ്യപ്പയെന്ന ആദ്യ മുഴവൻ സമയ ജീവനക്കാരനെ ജോലിക്കെടുത്തത്. തുടർന്ന് മറ്റൊരു സ്വകാര്യ കമ്പനി ഫ്ലിപ്കാർട്ടിൽ 1 മില്യൺ ഡോളർ നിക്ഷേപിച്ചതോടെ സ്ഥാപനത്തിന്റെ വളർച്ചക്ക് ആക്കം കൂടി. ഇതോടെ മുംബൈ, ഡൽഹി തുടങ്ങിയ നഗരങ്ങളിലും ഫ്ലിപ്കാർട്ട് സാന്നിധ്യമറിയിച്ചു. ഡാൻ ബ്രൗണിന്റെ ദ ലോസ്റ്റ് സിംബൽ എന്ന പുസ്തകത്തിന്റെ പ്രീ ഒാർഡർ എടുത്ത് ആദ്യമായി ഇൗ സംവിധാനത്തിന്റെയും ഭാഗമായി ഫ്ലിപ്കാർട്ട് മാറി.
വീട്ടിൽ എത്തുമ്പോൾ മാത്രം പണം നൽകുന്ന കാഷ് ഒാൺ ഡെലിവറിക്ക് ഫ്ലിപ്കാർട്ട് തുടക്കമിട്ടത് 2009ലാണ്. ഉൽപന്നങ്ങളുടെ ഒാർഡർ കൂടിയതോടെ ഡെലിവറി ചെയ്യുന്നതിനായി ഇ-കാർട്ട് എന്ന പേരിൽ ലോജിസ്റ്റിക് ഡിവിഷനും ഫ്ലിപ്കാർട്ട് ആരംഭിച്ചു. ഇതിനൊപ്പം 30 ദിവസത്തിനുള്ളിൽ ഉൽപന്നങ്ങൾ തിരിച്ച് കൊടുക്കാനുള്ള റിട്ടേൺ പോളിസിയും ഫ്ലിപ്കാർട്ട് അവതരിപ്പിച്ചു. മ്യൂസിക്, മൂവിസ്, ഗെയിംസ്, ഇലക്ട്രോണിക്സ്, മൊബൈൽ തുടങ്ങി ഉൽപ്പന്നനിര വിപുലീകരിച്ചു.
2011ലും കൂടുതൽ ബ്രാൻഡുകൾ ഫ്ലിപ്കാർട്ട് സൈറ്റിൽ ഉൾപ്പെടുത്തു. 2012ൽ മൊബൈൽ ആപിനും ഫ്ലിപ്കാർട്ട് തുടക്കം കുറിച്ചു. 2013ൽ തേർഡ് പാർട്ടി മാർക്കറ്റ് പ്ലേസ് മോഡൽ തുടങ്ങിയതോടെ സൈറ്റ് കൂടുതൽ ജനകീയമായി. 2014ലാണ് ഫ്ലിപ്കാർട്ടിൽ നിർണായകമായ മറ്റൊരു നീക്കം നടത്തുന്നത്. വൻ ഡിസ്കൗണ്ടുകളുമായി ബിഗ് ബില്യൺ ഡേ സെയിലിന് തുടക്കം കുറിച്ചതാണ് 2014ലെ ഫ്ലിപ്കാർട്ടിന്റെ പ്രധാന മാറ്റം. 2015ൽ ഉൽപന്നനിര പരിഷ്കരിച്ച ഫ്ലിപ്കാർട്ട് ഒാൺലൈൻ ഷോപ്പിങ് രംഗത്ത് ആധിപത്യമുറപ്പിച്ചു. 2016ൽ ബിന്നി ബൻസാൽ ഫ്ലിപ്കാർട്ടിന്റെ തലപ്പത്തേക്ക് എത്തി. 2017ൽ ഇ^ബേയുടെ ഇന്ത്യൻ പതിപ്പും ഫ്ലിപ്കാർട്ട് സ്വന്തമാക്കി. 2018ൽ ആഗോള റീടെയിൽ ഭീമനായ വാൾമാർട്ടിന് ഫ്ലിപ്കാർട്ടിൻറെ 77 ശതമാനം ഒാഹരികൾ വിറ്റു.
ഇന്ത്യന്‍ ഓണ്‍ലൈന്‍ വിപണന കമ്പനിയായ ഫ്ളിപ്കാര്‍ട്ടിനെ ആഗോള ഓണ്‍ലൈന്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നു. ഫ്ളിപ്കാര്‍ട്ടിന്റെ എഴുപത്തിയഞ്ച് ശതമാനം ഓഹരികള്‍ ഒരുലക്ഷം കോടി രൂപയ്ക്ക് മുകളില്‍ വിലയ്ക്ക് വോള്‍മാര്‍ട്ട് സ്വന്തമാക്കി. വോള്‍മാര്‍ട്ടിനൊപ്പം ഗൂഗിളും ചേര്‍ന്നാണ് ഫ്ളിപ്കാര്‍ട്ടിനെ ഏറ്റെടുക്കുന്നത്. ഇന്ത്യയില്‍ വേരുറപ്പിക്കുന്നതോടെ ഓണ്‍ലൈന്‍ വിപണനരംഗത്ത് വോള്‍മാര്‍ട്ട്– ആമസോണ്‍ മല്‍സരം പുതിയ തലത്തിലേക്കെത്തും.
ഇ കൊമേഴ്സ് രംഗത്ത് വോള്‍മാര്‍ട്ട് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഫ്ളിപ്കാര്‍ട്ടിന്റേത്. ഫ്ളിപ്കാര്‍ട്ട് എഴുപത്തിയഞ്ച് ശതമാനം ഓഹരി പങ്കാളിത്തം നേടുമ്പോൾ ഏഴുശതമാനമാണ് ഗൂഗിളിന്റെ ഓഹരി പങ്കാളിത്തം. ഇതോടെ ഫ്ളിപ്കാര്‍ട്ടിന്റെ മൂല്യം ഒരുലക്ഷത്തി മുപ്പത്തയ്യായിരം കോടിയായി ഉയരും. കമ്പനിയില്‍ 20 ശതമാനത്തിലേറെ പങ്കാളിത്തമുള്ള ജപ്പാന്‍ കമ്പനിയായ സോഫ്റ്റ് ബാങ്ക് ഇടപാടിൽ നിന്ന് പൂര്‍ണമായി ഒഴിഞ്ഞു. ഇതിലൂടെ സോഫ്റ്റ് ബാങ്കിന് ഇരട്ടിയിലേറെ നേട്ടമുണ്ടാകും.
ഏറ്റെടുക്കല്‍ നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ ഫ്ളിപ്കാര്‍ട്ടിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയര്‍മാനുമായ സച്ചിന്‍ ബന്‍സാല്‍ സ്ഥാനമൊഴിയും. ബന്‍സാലിന്റെ 5.55 ശതമാനം ഓഹരികളും കൈമാറ്റം ചെയ്യപ്പെടും. അതേസമയം, സഹ സ്ഥാപകന്‍ ബിന്നി ബന്‍സാല്‍ കമ്പനിയില്‍ തുടരും. ബിന്നിക്ക് 5.25 ശതമാനമാണ് പങ്കാളിത്തം.
ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനകളിൽ ഒന്നായ ഇന്ത്യയിൽ ഓൺലൈൻ വ്യാപാരമേഖല ചുവടുവച്ചു തുടങ്ങിയിട്ടേയുള്ളൂ. അതേസമയം വളർച്ചസാധ്യത അപാരവും. ഈ തിരിച്ചറിവാണ് ഫ്ളിപ്കാർട്ടിനെ ഏറ്റെടുക്കാൻ വാൾമാർട്ടിനെ പ്രചോദിപ്പിച്ചത്. ഇ കൊമേഴ്സ് രംഗത്ത് വോള്‍മാര്‍ട്ട് നടത്തുന്ന ഏറ്റവും വലിയ ഏറ്റെടുക്കലാണ് ഫ്ളിപ്കാര്‍ട്ടിന്റേത്. മുന്‍പ് ജെറ്റ് ഡോട് കോമിനെ 19,500 കോടി രൂപയ്ക്ക് സ്വന്തമാക്കിയതാണ് വോള്‍മാര്‍ട്ട് ടത്തിയ ഏറ്റവും വലിയ ഏറ്റെടുക്കല്‍. ഏകദേശം 33,000 ജീവനക്കാരാണ് ഫ്ലിപ്പിനുള്ളത്. അമേരിക്കയിലെ ബന്റൺവില്ല ആസ്ഥാനമായ ചില്ലറ വിൽപന ഭീമന്മാരാണ് വാൾമാർട്ട്. ഹൈപ്പർ മാർക്കറ്റ്, ഡിസ്കൗണ്ട് ഡിപ്പാർട്മന്റ സ്റ്റോറുകൾ, ഗ്രോസറി സ്റ്റോറുകളുടെ ശൃംഖല തുടങ്ങിയവ സ്വന്തമായുണ്ട്. 1962ൽ സാം വാൾട്ടനാണ് സ്ഥാപനം ആരംഭിക്കുന്നത്. 2018 ജനുവരി 31ലെ കണക്കുപ്രകാരം വാൾമാർട്ടിന് 28 രാജ്യങ്ങളായി 11,718 വിൽപന കേന്ദ്രങ്ങളാണുള്ളത്. ഏകദേശം 23 ലക്ഷം പേർ ജീവനക്കാരായുണ്ട്
https://www.facebook.com/Malayalivartha
























