ചില രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കൊല്ലാന്‍ ശ്രമിക്കുന്നുവെന്ന് മമതാ ബാനര്‍ജിയുടെ വെളിപ്പെടുത്തൽ ; പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ തുറന്നുപറച്ചിൽ ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിൽ

ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ചേർന്നു തന്നെ വധിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. എന്നാല്‍ താന്‍ ഒന്നിലും ഭയക്കുന്നില്ലെന്നും മമതാ വ്യക്തമാക്കി. ഒരു പ്രാദേശിക മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
''ചില രാഷ്ടീയ പാര്‍ട്ടികള്‍, പേരു പറയുന്നില്ല അവര്‍ തന്നെ കൊല്ലാന്‍ ശ്രമം നടത്തുന്നു. ഇതിനായി ഒരു വാടക കൊലയാളിയെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. അവര്‍ക്ക് പണം നല്‍കുകയും ചെയ്തു.'' വെള്ളിയാഴ്ച ഒരു ബംഗാളി മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി.
മമതയ്ക്ക് സുരക്ഷാ ഭീഷണിയുണ്ടെന്ന് മുതിര്‍ന്ന് തൃണമൂല്‍ നേതാവ് സ്ഥിരീകരിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ സംസ്ഥാന പോലീസ് തയ്യാറായില്ല. അന്വേഷണം നടക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.
തന്റെ അഭാവത്തില്‍ പാര്‍ട്ടി ആരു നയിക്കുമെന്ന് ചോദ്യത്തിന് ഉത്തരം രേഖപ്പെടുത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. പാര്‍ട്ടിയില്‍ എല്ലാവരും സര്‍ക്കാരിനെ നയിക്കാന്‍ കാര്യപ്രാപ്തിയുള്ളവരാണെന്നും അവര്‍ വ്യക്തമാക്കി.
മുഖ്യമന്ത്രി ആകുന്നതിന് മുന്‍പ് വാങ്ങിയ വീട്ടിലാണ് ഇപ്പോഴും ബാനര്‍ജി താമസിക്കുന്നത്. ദക്ഷിണ കൊല്‍ക്കത്തയിലെ ഈ വീട്ടില്‍ താമസിക്കുന്ന ഇവരുടെ സുരക്ഷ ഒരുക്കുന്നത് പോലീസിന് വെല്ലുവിളിയാണ്.
താമസം മാറണമെന്ന് പോലീസ് നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്നും എന്നാല്‍ താന്‍ അത് നിഷേധിക്കുകയായിരുന്നുവെന്ന് മമതയും വ്യക്തമാക്കി. സുരക്ഷാ കവചത്തിലാണ് ജീവിക്കുന്നതെങ്കില്‍ ജനങ്ങളില്‍ നിന്നും അകന്നു പോകുമെന്ന് മമതാ ബനര്‍ജി പറഞ്ഞു.
ഇടതു സഖ്യത്തില്‍ നിന്നും തെറ്റിപ്പിരിഞ്ഞ ബാനര്‍ജി 90കളുടെ അവസാനത്തോടെയാണ് ത്രിണമൂല്‍ കോണ്‍ഗ്രസ് രൂപീകരിക്കുകയായിരുന്നു. പിന്നീട് ഇടതു ഭരണം അവസാനിക്കുകയും മമതയുടെ നേതൃത്വത്തില്‍ ഭരണം തുടങ്ങുകയും ചെയ്തു.
https://www.facebook.com/Malayalivartha
























