ഏത് ബട്ടൺ അമർത്തിയാലും വോട്ട് പോകുന്നത് ബി ജെ പി ക്ക്; കർണ്ണാടക തെരഞ്ഞെടുപ്പിലും വോട്ടിങ് യന്ത്ര വിവാദം

കര്‍ണ്ണാടകയിലും വോട്ടിങ് യന്ത്ര വിവാദം. ഏത് ബട്ടണ്‍ അമര്‍ത്തിയാലും വോട്ട് താമരയ്‌ക്കെന്ന ആരോപണവുമായി കോണ്‍ഗ്രസ്സ്.കോണ്‍ഗ്രസ്സ് വക്താവ് ബ്രിജേഷ് കാലപ്പയാണ് ആരോപണവുമായി രംഗത്ത് വന്നത് ട്വിറ്ററിലൂടെ ആരോപണം ഉന്നയിച്ച ബ്രിജേഷ് കാലപ്പ വോട്ടിങ് മെഷീന്‍- വിവി പാറ്റ് എന്നിവയുടെ തകരാറുമായി ബന്ധപെട്ട് ഇതിനോടകം തങ്ങള്‍ക്ക് മൂന്ന് പരാതികള്‍ ലഭിച്ചതായും പറയുന്നു. രാമനഗര, ചാമരാജ്‌പേട്ട്, ഹെബ്ബല്‍ എന്നിവിടങ്ങളില്‍ നിന്നാണ് വോട്ടിങ് മെഷീനെതിരെ പരാതി ഉയര്‍ന്നതായി അദ്ദേഹം വ്യക്തമാക്കുന്നുണ്ട്.
വോട്ടിങ് മെഷീനിലെ തകരാറ് ചൂണ്ടിക്കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുന്നതിന് കോണ്‍ഗ്രസ്സ് തയ്യാറെടുക്കുന്നതായും അദ്ദേഹം അറിയിച്ചു. ബെഗളുരുവിലെ ആര്‍ എം വി സെക്കന്‍ഡ് സ്‌റ്റേജിലെ ബൂത്തിന്റെ കാര്യം കോണ്‍ഗ്രസ്സ് നേതാവ് എടുത്ത് പറയുന്നുണ്ട്. ഇവിടെ ഒരു ബൂത്തില്‍ വോട്ടിങ് മെഷീനിലെ ഏത് ബട്ടണില്‍ അമര്‍ത്തിയാലും താമരയ്ക്കാണ് വോട്ട് പോകുന്നതെന്നും അദ്ദേഹം പറയുന്നു. ഇവിടെ വോട്ടര്‍ മാര്‍ വോട്ട് ചെയ്യാതെ തിരികെ പോവുകയാണെന്നും കോണ്‍ഗ്രസ്സ് വക്താവ് ട്വീറ്റ് ചെയ്തിട്ടുണ്ട്.
വോട്ടിങ് മെഷീനുകളില്‍ ക്രമക്കേടുണ്ടെന്ന ആരോപണം നേരത്തെ കോണ്‍ഗ്രസ്സും ആം ആദ്മി പാര്‍ട്ടിയും ഇടതുപക്ഷവും അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു. എന്നാല്‍ കര്‍ണ്ണാടകയില്‍ തെരഞ്ഞെടുപ്പ് നടന്ന് കൊണ്ടിരിക്കുമ്പോള്‍ തന്നെ കോണ്‍ഗ്രസ് ഇലക്ട്രണിക് വോട്ടിങ് യന്ത്രങ്ങളില്‍ ക്രമക്കേടുണ്ടെന്ന ആരോപണം ഉന്നയിച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha
























