കർണ്ണാടകയിൽ കോണ്‍ഗ്രസ്സിന് ലിംഗായത്തുകളുടെ പിന്‍തുണ നേടാനായില്ല; ലിംഗായത്ത് വിഷയം കൈകാര്യം ചെയ്യുന്നതിൽ കോൺഗ്രസ്സിന് വീഴ്ച്ച പറ്റിയോ എന്ന് സംശയിക്കാം

കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസ്സിന് ലിംഗായത്തുകളുടെ പിന്‍തുണ നേടാനായില്ല..ലിംഗായത്ത് മേഖലയില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ പുലര്‍ത്തുന്ന നേരിയ മുന്നേറ്റത്തില്‍ നിന്ന് കോണ്‍ഗ്രസ്സിന് പിഴവ് പറ്റിയത് ലിംഗായത്ത് വിഷയം കൈകാര്യം ചെയ്യുന്നതിലാണോ എന്ന് സംശയിക്കാം. ലിംഗായത്ത് മതമെന്ന ആശയം മുന്നോട്ട് വെച്ച് പുതിയമതമെന്ന പ്രഖ്യാപനത്തിനും മുഖ്യമന്ത്രി സിദ്ധരാമയ്യ തയ്യാറായി.എന്നാല്‍ കേന്ദ്രസര്‍ക്കാരാകട്ടെ ലിംഗായത്തുകള്‍ക്ക് പുതിയ മതമെന്ന തീരുമാനത്തിനെതിരായിരുന്നു. ലിംഗായത്തുകളെ ഒപ്പം നിര്‍ത്തുന്നതിനായി സിദ്ധരാമയ്യ നടത്തിയ നീക്കം വിഭജന രാഷ്ട്രീയ മെന്ന ആരോപണമാണ് ബിജെപി ഉയര്‍ത്തിയത്.
അതേസമയം കോണ്‍ഗ്രസാകട്ടെ പുതിയ മതമായി മാറുന്നതോടെ സംവരണമുള്‍പ്പെടെ കൂടുതല്‍ ആനുകൂല്യങ്ങള്‍ ലിംഗായത്തുകള്‍ക്ക് നേടാനാകുമെന്നും എന്നാല്‍ മതമെന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാരാണ് തീരുമാനമെടുക്കേണ്ടതെന്നും വ്യക്തമാക്കി. ഇത് ബിജെപിക്കെതിരെ രാഷ്ട്രീയ ആയുധമാക്കുകയും ലിംഗായത്ത് സ്വാധീനമേഖലകളില്‍ ബിജെപിക്കെതിരെ ശക്തമായ പ്രചരണം നടത്തുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രചരണവും മതമെന്ന രാഷ്ട്രീയ തന്ത്രവും വന്‍തോതില്‍ ലിംഗായത്തുകളില്‍ സ്വാധീനം ചെലുത്താന്‍ പര്യാപ്തമായില്ലെന്നും തെരഞ്ഞെടുപ്പ് വ്യക്തമാക്കുന്നു.
ലിംഗായത്തുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന് പിഴവ് പറ്റിയെന്ന് വ്യക്തം. കരുതലോടെ നീങ്ങുന്നതിന് പകരം ലിംഗായത്തുകളുടെ കാര്യത്തില്‍ കോണ്‍ഗ്രസിന്റെ തീരുമാനം ദൃതിപിചിച്ചതായെന്ന് വ്യക്തം. കോണ്‍ഗ്രസ് മുന്നോട്ട് വെച്ച പിന്നോക്കസംവരണമെന്നതടക്കമുള്ള തന്ത്രങ്ങള്‍ ലിംഗായത്തുകള്‍ തള്ളിയെന്നും ലിംഗായത്ത് സ്വാധീനമേഖലയിലെ ബിജെപി പ്രകടനം വ്യക്തമാക്കുന്നു. കോണ്‍ഗ്രസ്സ് നീക്കം തിരിച്ചറിഞ്ഞ് ലിംഗായത്ത് മതനേതാക്കളുടെ ആശ്രമങ്ങളില്‍ സന്ദര്‍ശനം നടത്തിയും ആത്മീയാചാര്യന്‍മാരുടെ മുന്നില്‍ താണുവണങ്ങിയ അമിത് ഷായുടെ തന്ത്രങ്ങള്‍ കൂടിയാണ് വിജയം കണ്ടത്.
https://www.facebook.com/Malayalivartha
























