ഷഹീൻബാഗ് സമരം രാഷ്ട്രീയക്കളി;. ദില്ലിയിലെ പൗരത്വ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ട്; ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപിച്ചേക്കാം; എഎപിയും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു; വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഷഹീൻബാഗ് സമരത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി. സമരം രാഷ്ട്രീയക്കളിയെന്ന് വിമര്‍ശിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പൗരത്വ ഭേദഗതി വിഷയത്തിനെതിരായ സമരത്തിനെതിരെ ആദ്യമായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു അദ്ദേഹം ഈ പ്രതികരണം നടത്തിയത്. ദില്ലിയിലെ പൗരത്വ സമരങ്ങൾക്ക് പിന്നിൽ രാഷ്ട്രീയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എഎപിയും കോൺഗ്രസും രാഷ്ട്രീയ മുതലെടുപ്പ് നടത്തുകയാണ്. മാത്രമല്ല ഇന്നത്തെ ഷഹീൻബാഗ് നാളെ മറ്റ് നഗരങ്ങളിലേക്കും വ്യാപി ച്ചേക്കാമെന്നും മോദി പറയുകയുണ്ടായി . എഎപിയും കോൺഗ്രസ്സും രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നു
പൗരത്വനിയമഭേദഗതിക്കെതിരേ ഷഹീൻബാഗിൽ നടക്കുന്ന പ്രതിഷേധം കാരണം നോയ്ഡയെയും കാളിന്ദികുഞ്ചിനെയും ബന്ധിപ്പിക്കുന്ന റോഡ് അടച്ചിരുന്നു. ഇത് തുറക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികൾ ഞായറാഴ്ച പ്രകടനം നത്തുകയുണ്ടായി. പൗരത്വനിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവർ യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകുന്നതിനാൽ എത്രയുംവേഗം സമരം അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുകയും ചെയ്തു. ജയ് ശ്രീരാം, വന്ദേമാതരം, കാലി കരോ ഷഹീൻബാഗ് എന്നീ മുദ്രാവാക്യങ്ങൾ സ്ത്രീകൾ ഉൾപ്പെടെയുള്ള പ്രതിഷേധക്കാർ ഉയർത്തിയിരുന്നു . ‘‘റോഡ് തുറക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം. കഴിഞ്ഞ 50 ദിവസമായി അവർ ) ഇവിടെ പ്രതിഷേധം നടത്തുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha