മോദിജിയെപ്പോലെ ഇത്ര മികച്ച ഒരു ശ്രോതാവിനെ മറ്റെവിടെയും കണ്ടിട്ടില്ല; മോദി ഏകാധിപത്യ ശൈലിക്ക് ഉടമയാണെന്ന വിമർശനത്തിന് കിടിലൻ മറുപടിയുമായി അമിത് ഷാ; എന്തെങ്കിലും പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചാൽ അവിടെ സംഭവിക്കുന്നത് !
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വന്ന ഒളിയമ്പുകളുടെ മുന ഒടിച്ചു വിട്ട് അമിത്ഷാ.... മോദി ഏകാധിപത്യ ശൈലിക്ക് ഉടമയാണെന്ന വിമർശനങ്ങൾക്കാണ് അമിത്ഷാ മറുപടി നൽകിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. മോദിജിയെപ്പോലെ മികച്ച ഒരു ശ്രോതാവിനെ മറ്റെവിടെയും കണ്ടിട്ടില്ലെന്ന് അമിത് ഷാ പറഞ്ഞു.
ഞങ്ങളെ വിമർശിക്കുന്നവരോട് ഒന്നേ പറയാനുള്ളുവെന്ന് പറഞ്ഞാണ് മോദിയുടെ ഗുണങ്ങൾ അമിത് ഷാ അക്കമിട്ട് നിരത്തിയിരിക്കുന്നത് . നിങ്ങളുടെ ആരോപണങ്ങളിൽ കഴമ്പില്ല. മോദിജിയെപ്പോലെ ഇത്ര മികച്ച ഒരു ശ്രോതാവിനെ മറ്റെവിടെയും കണ്ടിട്ടില്ല എന്ന് തെളിവ് സഹിതം ആണ് അമിത് ഷാ സമർത്ഥിക്കുന്നത്. എന്തെങ്കിലും പ്രശ്നം ചർച്ച ചെയ്യുന്നതിനായി ഒരു യോഗം വിളിച്ചാൽ, യോഗത്തിലെ എല്ലാവരുടെയും അഭിപ്രായം കേട്ടതിനു ശേഷമാണ് പ്രധാനമന്ത്രി തീരുമാനമെടുക്കുന്നത്.
ചിലപ്പോഴൊക്കെ ഇത്രേയേറെ ആലോചിക്കാൻ എന്തിരിക്കുന്നു എന്നു ഞങ്ങൾ തന്നെ വിചാരിക്കാറുണ്ടെന്നും അമിത് ഷാ പറഞ്ഞു. രണ്ടോ മൂന്നോ യോഗങ്ങളിൽ ക്ഷമാപൂർവം പങ്കെടുത്തതിനു ശേഷം അദ്ദേഹം ഒരു തീരുമാനത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
‘ആളുകളുടെ വലുപ്പച്ചെറുപ്പത്തെയല്ല, മറിച്ച് അവരുടെ അഭിപ്രായത്തിന്റെ നിലവാരത്തിനാണ് മോദിജി പ്രാധാന്യം നൽകുന്നത് എന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയത് . തന്റെ തീരുമാനങ്ങൾ മറ്റുള്ളവർക്കുമേൽ അടിച്ചേൽപ്പിക്കുന്ന ആളാണ് പ്രധാനമന്ത്രി എന്ന ആരോപണം ശരിയല്ല.
ഇത്ര ജനാധിപത്യപരമായി പ്രവർത്തിച്ച മറ്റൊരു കാബിനെറ്റ് ഉണ്ടായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ വിമർശകർക്കു പോലും സമ്മതിക്കേണ്ടിവരുമെന്നും .’ അമിത് ഷാ തറപ്പിച്ച് പറയുന്നു. നേരത്തെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വഭാവത്തെക്കുറിച്ച് അമിത് ഷാ വെളിപ്പെടുത്തിയിരുന്നു.
അത് ഇങ്ങനെയാണ്: മുഖ്യമന്ത്രി പദമൊഴിഞ്ഞിട്ടും സ്വന്തം സംസ്ഥാനത്തിന്റെ വികസനത്തുടര്‍ച്ച ഉറപ്പുവരുത്തുന്ന ഏക നേതാവാണ് നരേന്ദ്രമോദി എന്നായിരുന്നു അമിത് ഷാ നേരത്തെ പറഞ്ഞത്. ലോക്‌സഭാ മണ്ഡലമായ ഗാന്ധിനഗറിനു കീഴില്‍ 244 കോടി രൂപയുടെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തറക്കല്ലിട്ട് സംസാരിക്കവെയാണ് അന്ന് അമിത് ഷാ ഇക്കാര്യം പറഞ്ഞത്.
കൂടാതെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹം ആരംഭിച്ച വികസന പ്രവര്‍ത്തനങ്ങള്‍ ഓരോന്നും ഷാ ചൂണ്ടിക്കാണിക്കുകയും ചെയ്തു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ പലതരം നേതാക്കളെ കണ്ടിട്ടുണ്ട്. ചിലര്‍ തോന്നിയസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കുന്നു.
എന്നാല്‍, മോദിയെപ്പോലെ വികസനം ഉറപ്പാക്കാന്‍ അക്ഷീണ പരിശ്രമം നടത്തുന്ന നേതാക്കളുമുണ്ട് എന്നും അമിത് ഷാ അന്ന് പറയുകയുണ്ടായി. മോദിയുടെ 14 വര്‍ഷം നീണ്ട മുഖ്യമന്ത്രി ഭരണത്തിലൂടെ ഗുജറാത്തിന് ഏറെ നേട്ടങ്ങളുണ്ടായി എന്നും മോദി അന്ന് പറയുകയുണ്ടായി .
https://www.facebook.com/Malayalivartha