കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചെത്തുന്നു? സാധ്യതകൾ ഇങ്ങനെ
ബിനീഷ് കോടിയേരി ജയിലിൽ നിന്ന് ഇറങ്ങിപ്പോൾ മുതൽ കേൾക്കുന്ന കാര്യമാണ് കോടിയേരി ബാലകൃഷ്ണൻ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തിരിച്ചുവരുമെന്ന കാര്യം. ഇപ്പോൾ അത് യാഥാർത്ഥ്യമാകാൻ പോവുകയാണ്. നാളെ മുതൽ പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്ണൻ തിരിച്ചെത്തുന്നു.
തുടർചികിത്സയിലൂടെ രോഗം ഭേദമായതിനാലും മകൻ ബിനീഷ് കോടിയേരിയ്‌ക്ക് ജാമ്യം ലഭിച്ചതിനാലും അങ്ങനെ ആകെ മൊത്തം സാഹചര്യങ്ങൾ അനുകൂലമായിരിക്കുകയാണ്. അതുകൊണ്ടു തന്നെ സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കോടിയേരി ബാലകൃഷ്‌ണൻ മടങ്ങിവരുന്നുവെന്ന സൂചനകൾ പുറത്തേക്ക് വരുന്നു.
സംസ്ഥാന സമ്മേളനം നടന്നശേഷം പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്താനാണ് സാദ്ധ്യതയെന്ന് കരുതിയത്. എന്നാൽ കോടിയേരി സ്ഥാനം ഏറ്റെടുക്കാൻ ഇനി വൈകേണ്ടതില്ല എന്ന സൂചനയാണ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്. ആരോഗ്യപ്രശ്‌നങ്ങളും കളളപ്പണം വെളുപ്പിക്കൽ കേസിൽ മകനായ ബിനീഷ് കോടിയേരി അറസ്‌റ്റിലായതോടെയുമാണ് കോടിയേരി നേതൃത്വത്തിൽ നിന്ന് അവധിയെടുത്തത്.
ആരോഗ്യപ്രശ്‌നങ്ങൾ കാരണം തുടർചികിത്സ വേണമെന്ന് പറഞ്ഞായിരുന്നു അങ്ങനെ സംഭവിച്ചത് . 2020 നവംബർ 13നായിരുന്നു കോടിയേരി സ്ഥാനത്ത് നിന്നും മാറിയത്. ഒരു വർഷത്തിന് ശേഷം ബിനീഷിന് ജാമ്യം ലഭിക്കുച്ചപ്പോൾ രോഗം ഭേദമാകുകയും ചെയ്‌തതോടെ കോടിയേരിയുടെ മുന്നിലെ കടമ്പകൾ മാറിയിരിക്കുകയാണ്. ഇതോടെ ആ സ്ഥാനത്തേക്ക് തിരികെ വരാമെന്നുമാണ് പാർട്ടിയിലെ മറ്റ് മുതിർന്ന നേതാക്കൾ പറയുന്നത് .
എ.വിജയരാഘവനാണ് ഇപ്പോൾ സെക്രട്ടറിയുടെ ചുമതല വഹിക്കുന്നത് . കൊവിഡ് രോഗത്തെ തുടർന്ന് എ.വിജയരാഘവൻ കഴിഞ്ഞ സംസ്ഥാന സമിതിയിൽ എത്തിയിരുന്നില്ല. അദ്ദേഹം മടങ്ങിയെത്തിയ ശേഷമാകും പുതിയ തീരുമാനങ്ങളിലേക്ക് കടക്കുന്നത് . നാളെ നടക്കുന്ന പാർട്ടി സെക്രട്ടറിയേറ്റിൽ വിജയരാഘവൻ പങ്കെടുക്കുന്നുണ്ട്. ഇതിൽ കോടിയേരി പാർട്ടി സെക്രട്ടറിയാകുന്ന തീരുമാനമുണ്ടാകുമെന്നാണ് ലഭ്യമാകുന്ന സൂചനകൾ.
https://www.facebook.com/Malayalivartha