കുവൈത്തിൽ ആരാധനാലയങ്ങൾ ബുധനാഴ്ച മുതൽ തുറക്കും; ആദ്യഘട്ടത്തിൽ തുറക്കുക ജനസാന്ദ്രത കുറഞ്ഞ ഇടങ്ങളിൽ

കോവിഡ്19 മൂലം ലോകം മുഴുവൻ അടച്ചിടലിലായിരുന്നു. ഗൾഫ് മേഖലയും സമാന അന്തരീക്ഷത്തിലൂടെയാണ് കടന്നു പോയത്. ഇപ്പോഴിതാ വിശ്വാസികൾക്കെല്ലാം തന്നെ ആശ്വാസ വാർത്തയുമായി കുവൈത്തിൽ ആരാധനാലയങ്ങൾ ബുധനാഴ്ച മുതൽ തുറക്കാൻ തീരുമാനിച്ചിരിക്കുന്നു . ജനസാന്ദ്രത കുറഞ്ഞ പാർപ്പിട മേഖലകളിലാണ് ആദ്യഘട്ടത്തിൽ പള്ളികൾ തുറക്കുക. അടുത്ത വെള്ളിയാഴ്ച മുതൽ ഗ്രാൻഡ് മോസ്കിൽ ജുമുഅ പ്രാർത്ഥന പുനരാരംഭിക്കാനും തീരുമാനമായിട്ടുണ്ട്. പള്ളികൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ഔകാഫ് മന്ത്രി ഫഹദ് അൽ അഫാസി വാർത്താകുറിപ്പിൽ അറിയിച്ചു. രാജ്യത്തിന്‍റെ ഭാഗങ്ങളിലായി 900 ത്തോളം പള്ളികൾ അണുവിമുക്തമാക്കിയിട്ടുണ പള്ളികളിലാണ് വിമുക്തമാക്കിയിട്ടുണ്ട്.
ജൂൺ 12 മുതൽ മസ്ജിദ് അൽ കബീറിൽ ജുമുഅ നമസ്കാരം പുനരാരംഭിക്കുമെന്നും മന്ത്രി പറഞ്ഞു ഇമാമിനും പള്ളി ജീവനക്കാർക്കും മാത്രമായിരിക്കും പ്രവേശനം ദേശീയ ടെലിവിഷൻ ചാനലിൽ ജുമുഅ ഖുതുബയും പ്രാർത്ഥനയും തത്സമയം സംപ്രേക്ഷണം ചെയ്യും. പാർപ്പിട മേഖലകളിലെ പള്ളികൾ ബുധനാഴ്ച മധ്യാഹ്ന പ്രാർത്ഥനയോടെയാണ് തുറക്കുക.
അഞ്ച് നേരത്തെ നിർബന്ധ നമ്സകരങ്ങൾക്കു മാത്രമാണ് ആദ്യഘട്ടത്തിൽ അനുമതി നൽകിയത്. ശാരീരിക അകലം പാലിക്കൽ ഉൾപ്പെടെയുള്ള ആരോഗ്യമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമായിരിക്കും പള്ളിയിൽ പ്രവേശനമെന്നും അധികൃതർ വ്യക്തമാക്കി . കോവിഡ് നിയന്ത്രങ്ങളുടെ ഭാഗമായി മാർച്ച് 13 മുതലാണ് രാജ്യത്തെ പള്ളികൾ അടച്ചിട്ടത്.ആരോഗ്യ മന്ത്രാലയ നിര്‍ദേശങ്ങള്‍ക്കനുസൃതമായി ശാരീരിക അകലം പാലിക്കല്‍ ഉള്‍പ്പെടെ ആരോഗ്യമാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ച് മാത്രമായിരിക്കും പള്ളിയില്‍ പ്രവേശനമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























