'ആദ്യം കുറച്ച് വിമാനങ്ങൾ മാത്രമെ സൗദിയിൽ അനുവദിച്ചിരുന്നുളളു. ഇപ്പോൾ അനുവദിച്ച വിമാനങ്ങൾക്ക് മുമ്പെത്തെക്കാളും ഇരട്ടി തുകയും....' കേന്ദ്രം പ്രവാസികളോട് കാണിക്കുന്ന അനീതി തുടരുകയാണ്, ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് അഷ്‌റഫ് താമരശ്ശേരി

ജീവിത ഭാരങ്ങൾ തോളിലേറ്റി പ്രവാസമണ്ണിലേക്ക് പറന്ന് പ്രവാസി മലയാളികളോടുള്ള നിസ്സംഗത കൊറോണ എന്ന മഹാമാരി വ്യാപിക്കുന്ന പശ്ചാത്തലത്തിൽ തുടരുകയാണ്. അവഗണയുടെ പരിധികൾ കടന്നു. ആരും കാണാതെ ഒറ്റമുറിക്കുള്ളിൽ ഇരുന്ന് കരയുകയും പ്രതീക്ഷയോടെ പൊരിവെയിലത്ത് എംബസിക്ക് മുന്നിൽ കാത്ത് നിൽക്കുകയും ചെയ്യുന്ന പാവം പ്രവാസികളെ മുതലെടുക്കുകയാണ് അധികൃതർ. ഇതിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് സാമൂഹ്യപ്രവർത്തകനായ അഷ്‌റഫ് താമരശ്ശേരി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം ഇങ്ങനെ;
കേന്ദ്ര സർക്കാരിൻെറ അനീതി സൗദി അറേബ്യയിൽ നിന്നും മടങ്ങുന്ന പ്രവാസി മലയാളികളുടെ മേലിൽ തുടരുകയാണ്. ആദ്യം കുറച്ച് വിമാനങ്ങൾ മാത്രമെ സൗദിയിൽ അനുവദിച്ചിരുന്നുളളു. ഇപ്പോൾ അനുവദിച്ച വിമാനങ്ങൾക്ക് മുമ്പെത്തെക്കാളും ഇരട്ടി തുകയും.ജൂൺ 10ന് ദമ്മാമിൽ നിന്ന് കണ്ണൂരിന് പോകുന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഇക്കോണമി ക്ലാസ്സ് ടിക്കറ്റ് നിരക്ക് 1733 റിയാലാണ് എന്നാൽ ആദ്യ ഘട്ടത്തിൽ ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് 910 റിയാൽ മാത്രം ഈടാക്കിയ ടിക്കറ്റിനാണിപ്പോൾ നിരക്ക് ഇരട്ടിയാക്കിയത്,ഇത് തികച്ചും അനീതിയാണ്.ഇതിനെ കുറിച്ച് കേന്ദ്രത്തോട് സംസാരിക്കാനോ,പ്രതിഷേധം അറിയിക്കാനോ കേരള സർക്കാരിനും കഴിയുന്നില്ല.പ്രവാസികൾ രാഷ്ട്രിയം കുറച്ച് നാളെത്തെക്ക് മറക്കണം,എന്നിട്ട് പ്രവാസികൾ ഒറ്റക്കെട്ടായി നിന്ന് സംസാരിക്കണം.
പലപ്പോഴും പ്രവാസികളുടെ ആവശ്യങ്ങൾക്ക് വേണ്ടി രാഷ്‌ട്രിയം നോക്കാതെ ഞാൻ ഈ മുഖപുസ്തകത്തിലൂടെ പ്രതിഷേധം അറിയിച്ചാൽ Inbox ലും,comments ലും അവരവരുടെ രാഷ്ട്രീയക്കാരുടെ ഒത്താശയുമായി വന്ന് ചർച്ചകൾ നടത്തുന്നു. രാഷ്ട്രിയക്കാർക്ക് വേണ്ടി പ്രവാസികൾ തമ്മിൽ തർക്കിക്കുന്നു. ഉച്ചത്തിൽ സംസാരിക്കുന്നു.അവർ എന്താണ് നമ്മുക്ക് തിരിച്ച് നൽകുന്നത്. ഇതുപോലെയുളള ഇരട്ടി തുക അടിച്ചേൽപ്പിക്കുന്നു. പ്രവാസികളെ ആർക്കും വേണ്ട,നമ്മുടെ സമ്പത്ത് മതി.ഇത് രാഷ്ട്രിയ പാർട്ടികൾക്ക് വേണ്ടി ഓശാന പാടുന്ന പ്രവാസികൾ മനസ്സിലാക്കണം. തിരിച്ചറിഞ്ഞ് ഒറ്റക്കെട്ടായി നിൽക്കണം സൗദി അറേബ്യയിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾപ്പോലും കഴിഞ്ഞ മൂന്ന് മാസമായി നാട്ടിലേക്ക് അയക്കാൻ കഴിയാതെ ഫ്രീസറിൽ കിടക്കുകയാണ്. എന്ത് ദുരന്തമാണ് നമ്മൾ പ്രവാസികളുടെ മേൽ അടിച്ചേൽപ്പിച്ചത്. ഇരുന്നൂറോളം പ്രവാസി മലയാളികളാണ് കോവിഡ് മൂലം ഗൾഫ് രാജ്യങ്ങളിൽ മരിച്ച് വീണത്. ഈ സഹോദരങ്ങളുടെ കുടുംബങ്ങൾക്ക് വേണ്ടി ഒരു സർക്കാരും സംസാരിച്ച് കണ്ടില്ല, അവർക്ക് വേണ്ട സാമ്പത്തിക സഹായങ്ങൾ പോലും കേന്ദ്ര കേരളസർക്കാരുകൾ നൽകിയില്ല.
അതുപോകട്ടെ അവർക്ക് വേണ്ടി ഒരു അനുശോചനം പോലും അറിയിച്ചിട്ടില്ല. അവരുടെ കുടുംബങ്ങളെ വിളിച്ച് ഒന്ന് സമാധാനിപ്പിക്കുക പോലും ചെയ്തിട്ടില്ല. പ്രവാസികൾക്ക് ഉണ്ടാകുന്ന നഷ്ടങ്ങൾ അവരുടെ കുടുംബങ്ങൾക്ക് മാത്രം. പ്രവാസികൾ അത് ഓർത്താൽ നല്ലത്.ഞാൻ സത്യമാണ് പറഞ്ഞത്.എൻെറ മേൽ കുതിര കയറാൻ ആരും വരണ്ട. തുറന്ന് പറയാനുളള ആർജ്ജവം എനിക്കുണ്ട്,അത് ഒരു രാഷ്ട്രിയ പാർട്ടിക്ക് മുന്നിലും അടിയറ വെച്ചിട്ടില്ല.അതുകൊണ്ട് ഇനിയും തെറ്റുകൾ കണ്ടാൽ പറഞ്ഞ് കൊണ്ടേയിരിക്കും,അത് തിരുത്തുന്നവരെ, അല്ലാതെ ചിലർ പറയുന്നത് കേട്ടു. നിങ്ങളുടെ ജോലി മയ്യത്തുകാരുടെ പണി നോക്കലല്ലേ, എന്തിനാണ് ഈ രാഷ്‌ട്രിയം പറഞ്ഞോണ്ട് വരുന്നത്.ശരിയാണ് മരിച്ചവർക്ക് വേണ്ടി ജോലി ചെയ്യാൻ മരണം വരെ സന്തോഷമെയുളളു.പിന്നെ ജീവിച്ചിരിക്കുന്ന മനുഷ്യരുടെ ബുദ്ധിമുട്ടുകൾ കാണുമ്പോൾ വലിയ പ്രയാസം തന്നെയാണ്. അവർക്കും വേണ്ടിയും രാഷ്ട്രീയം നോക്കാതെ ശബ്ദിച്ചോണ്ടെയിരിക്കും. അവസാന ശ്വാസം വരെയും.
https://www.facebook.com/Malayalivartha

























