പൊന്നോമനയെ ഉദരത്തിൽ പേറി ആതിര നാട്ടിലേക്ക് മടങ്ങി !ഉറക്കത്തില്‍ ഒന്നുമറിയാതെ നിധിൻ മരണത്തിലേക്കും ! തീരാ നൊമ്പരമായി വേർപാട്

കോവിഡ് കാലത്തെ പ്രതിസന്ധിയില് ഗര്ഭിണികള് അടക്കമുള്ളവരെ നാട്ടില് പോകാന് അനുവദിക്കണം എന്നാവശ്യപ്പെട്ട് നിയമപോരാട്ടം നടത്തിയ കോഴിക്കോട് പേരാമ്ബ്ര സ്വദേശി ജി എസ് ആതിരയുടെ ഭര്ത്താവ് നിതിന് ചന്ദ്രന് (28) ദുബായില് മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. എന്നാല് ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ആയിട്ടില്ല. ദുബായില് സ്വകാര്യകമ്ബനിയില് എഞ്ചിനീയറായിരുന്നു നിതിന്.
കോവിഡ് പ്രവര്ത്തനങ്ങളിലും രക്തദാന ക്യാമ്ബുകളിലും പ്രവര്ത്തിച്ചുകൊണ്ടിരിക്കെയാണ് മരണം. ഗര്ഭിണികള് അടക്കമുള്ളവരെ നാട്ടില് പോകാന് അനുവദിക്കണം എന്നാവശ്യപ്പെട്ട് ആതിര നടത്തിയ നിയമപോരാട്ടത്തിനൊടുവില് കോഴിക്കോട്ടേക്ക് പുറപ്പെട്ട ആദ്യവിമാനത്തില് പറക്കാനായത് വലിയ വാര്ത്തയായിരുന്നു. ജൂലായ് ആദ്യവാരം ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്റെ മരണം. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാനുള്ള നടപടികള് പുരോഗമിച്ചുവരുന്നു.
ആതിരയും നിതിനും നടത്തിയ നിയമപോരാട്ടത്തെ തുടര്‍ന്ന് കോഴിക്കോട്ടേയ്ക്കുള്ള ആദ്യ വിമാനത്തില്‍ ആതിരയ്ക്ക് നാട്ടിലെത്താനായത് വലിയ വാര്‍ത്തയായിരുന്നു. മെയ് എട്ടിനാണ് ആതിര നാട്ടിലെത്തിയത്. ജൂലൈ ആദ്യ ആഴ്ച ആതിരയുടെ പ്രസവം നടക്കാനിരിക്കെയാണ് നിതിന്‍െ്‌റ വേര്‍പാട്.
ദുബായ് ഇന്‍കാസ് യൂത്ത് വിങ്ങിന്റെ സജീവ പ്രവര്‍ത്തകന്‍ കൂടിയാണ് നിഥിന്‍. ഞായറാഴ്ച രാത്രി ഉറക്കത്തിലായിരുന്നു മരണം. ഭാര്യ ആതിര നാട്ടിലേക്ക് മടങ്ങി ഒരുമാസത്തിന് ശേഷമാണ് നിഥിന് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ജൂണ്‍ 2 നായിരുന്നു നിഥിന്റെ 28 ാം പിറന്നാള്‍.
ദുബായില്‍ കണ്‍സ്ട്രക്ഷന്‍ കമ്ബനിയില്‍ മെക്കാനിക്കല്‍ എഞ്ചിനീയറാണ് നിഥിന്‍. വന്ദേ ഭാരത് മിഷന്റെ മെയ്് 27 ലെ ആദ്യ ഫ്‌ളൈറ്റില്‍ ആതിര ദുബായില്‍ നിന്ന് മടങ്ങിയിരുന്നു, ഇതിന് ശേഷവും നിഥിന്‍ ജോലി ആവശ്യത്തിനായി ദുബായില്‍ തുടരുകയായിരുന്നു. ജൂലൈ ആദ്യ ആഴ്ചയാണ് ആതിരയുടെ പ്രസവതീയതി. കോവിഡിനെ തുടര്‍ന്ന് ഇന്ത്യയിക്കുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയപ്പോള്‍, പ്രസവത്തിനായി നാട്ടില്‍ പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ആതിരയും ഭര്‍ത്താവും ചേര്‍ന്ന് സുപ്രീം കോടതിയെ സമീപിച്ചാണ് അനുകൂല വിധി നേടിയെടുത്തത്.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് ചികിത്സയിലായിരുന്നു നിഥിന്‍. ഹൃദ്രോഗമുണ്ടായിരുന്നതായും സംശയിക്കുന്നു. ഞായറാഴ്ച ഉറക്കത്തിലാണ് നിഥിന് ഹൃദയാഘാതമുണ്ടായതെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു. കോവിഡിനും ടെസ്റ്റ് നടത്തുന്നുണ്ട്. ആതിര വീട്ടില്‍ പോയതോടെ ഒറ്റയ്ക്കായ നിഥിന് കൂട്ടായി പ്രവീണ്‍ എന്ന സുഹൃത്ത് ഏതാനും ദിവസമായി അപ്പാര്‍ട്ട്‌മെന്റില്‍ ഒപ്പമുണ്ടായിരുന്നു. സുഹൃത്ത് ബിബിന്‍ ജേക്കബിനെ ഉദ്ധരിച്ച് ഗള്‍ഫ് ന്യൂസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ദുബായിലെ കോണ്‍സുല്‍ ജനറല്‍ വിപുല്‍ കുടുംബത്തെ അനുശോചനം അറിയിച്ചു. വിപുലിന്റെ കൂടി സഹായത്തോടെയാണ് ആതിര ആദ്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചത്. നിഥിന്റെ മരണം ഞെട്ടലുണ്ടാക്കിയെന്ന് കോണ്‍സുല്‍ ജനറല്‍ പറഞ്ഞു. കോവിഡ് കാലത്ത് ദുബായിലെ മലയാളിസമൂഹത്തിന് വേണ്ടി ക്ഷീണമില്ലാതെ പ്രവര്‍ത്തിച്ചയാളാണ് നിഥിന്‍. രക്തദാന ക്യാമ്ബുകളും മറ്റും സംഘടിപ്പിക്കുന്നതില്‍ നേരത്തെ തന്നെ സദാ സന്നദ്ധസേവകനായിരുന്നു.
സാമൂഹിക സേവനത്തില്‍ അതീവ തത്പരരായിരുന്നു ദമ്ബതികള്‍. ബ്ലഡ് ഡോണേഴ്‌സ് കേരള യുഎഇ ചാപ്റ്ററിലെ അംഗങ്ങളെന്ന നിലയിലും, ഇന്‍കാസിന്റെ പ്രവര്‍ത്തകരെന്ന നിലയിലും ഊര്‍ജ്ജസ്വലര്‍. യുഎഇയില്‍ കൊറോണവ്യാപനമായതോടെ, ആതിരയുടെ ഗര്‍ഭാവസ്ഥ കണക്കിലെടുത്ത് തത്കാലത്തേക്ക് സന്നദ്ധസേവനത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. എന്നാല്‍, ആതിര നാട്ടിലേക്ക് പോയതോടെ നിഥിന്‍ വീണ്ടും അതിലൊക്കെ സജീവമായി. തിരക്കുള്ള ജോലിക്കിടയിലും, സുഹൃത്തുക്കള്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























