വന്ദേഭാരത് മിഷൻ; സൗദിയിൽ നിന്നും രണ്ട് എയർ സർവ്വീസുകൾക്ക് കൂടി ഇന്ത്യയുടെ അനുമതി; കേരളത്തിലേക്കുള്ള രണ്ട് സർവ്വീസുകളുടെ തീയതികൾ മാറ്റി

വന്ദേ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി സൗദിയിൽ നിന്നും രണ്ട് എയർ സർവ്വീസുകൾക്ക് കൂടി ഇന്ത്യയുടെ അനുമതി. ഗോ എയർ, ഇൻഡിഗോ വിമാനങ്ങൾക്കാണ് സർവിസുകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നൽകിയത് . എന്നാൽ, ഇതിൽ കേരളത്തിലേക്ക് സർവിസുകൾ ഇല്ല. ജൂൺ 19ന് ദമ്മാമിൽ നിന്നും ലക്നൗവിലേക്കാണ് ഗോ എയർ സർവിസ്. ദമ്മാമിൽ നിന്ന് നാലും റിയാദ്, ജിദ്ദ എന്നിവിടങ്ങളിൽ നിന്നും മൂന്നും സർവിസുകളാണ് ഇൻഡിഗോ നടത്തുക എന്നാണ് റിപ്പോർട്ടുകൾ .
ജൂൺ 21 ന് ദമ്മാമിൽ നിന്നും ട്രിച്ചി, ഹൈദരാബാദ് വഴി ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവിടങ്ങളിലേക്കാണ് ഇൻഡിഗോയുടെ ആദ്യ സർവിസുകൾ. ജൂൺ 22 ന് റിയാദിൽ നിന്ന് ഭുവനേശ്വർ, ദൽഹി വഴി ഗയ, ബംഗലുരു എന്നിവിടങ്ങളിലേക്കും ജിദ്ദയിൽ നിന്ന് പൂനെ, ലക്നൗ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും ഇൻഡിഗോ സർവിസ് നടത്തും. ജൂൺ 16ന് ദമ്മാമിൽ നിന്നും ദൽഹി വഴി ഭുവനേശ്വരിലേക്ക് എയർ ഇന്ത്യയുടെ പുതിയൊരു സർവിസ് കൂടി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, നേരത്തെ കേരളത്തിലേക്ക് പ്രഖ്യാപിച്ചിരുന്ന രണ്ട് എയർ ഇന്ത്യ വിമാന സർവിസുകളുടെ തീയതികൾ മാറ്റിയതായി ഇന്ത്യൻ എംബസി അറിയിച്ചു. ജൂൺ 14ന് റിയാദിൽ നിന്നും കൊച്ചിയിലേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 17ലേക്കും ജൂൺ 15ന് ദമ്മാമിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവേണ്ടിയിരുന്ന വിമാനം ജൂൺ 18ലേക്കുമാണ് മാറ്റിയിരിക്കുന്നത്.
വന്ദേഭാരത് മിഷന് വലിയ വിമര്ശനമാണ് ഉണ്ടയിരുന്നത്. പ്രവാസികളെ നാട്ടിലേക്കെത്തിക്കാൻ കൊട്ടിഘോഷിച്ച് ഇറാഖികയാ ഈ കേന്ദ്ര പദ്ധതി എങ്ങുമെത്താത്ത അവസ്ഥയിലാണ് നിലവിൽ. നിരവധി പ്രവാസികളാണ് നാട്ടിലേക്കുള്ള യാത്രയ്ക്കായി ഇപ്പോഴും കാത്തിരിക്കുന്നത്. പലരും പാതിവഴിയിൽ ജീവിതത്തിൽ നിന്ന് മടങ്ങുകയും ചെയ്തു. എന്നിട്ടും മിഷൻ ഇപ്പോഴും മന്ദഗതിയിലാണ്..അതുകൊണ്ടുതന്നെ പ്രവാസലോകത്തു നിന്നും വലിയ വിമര്ശനങ്ങളാണ് സർക്കാരിന് നേരെ ഉയരുന്നത്
https://www.facebook.com/Malayalivartha
























