പ്രവാസികൾക്കായി ജീവിച്ച് അവസാനം പ്രവാസിയായിത്തന്നെ മടങ്ങുകയാണ്; ആദ്യ വിമാനത്തിൽ ഗർഭിണിയായ ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കാൻ അവസരം ലഭിച്ച നിതിൻ മറ്റൊരാൾക്ക് അവസരം കിട്ടുന്നതിന് സ്വയം മാറിക്കൊടുത്ത നിഥിൻ അവസാനമായി എത്തിയത്

കഴിഞ്ഞ ദിവസം ഷാർജയിൽ ഹൃദയാഘാതം മൂലം അന്തരിച്ച നിതിൻ ചന്ദ്രന്റെ മൃതദേഹം നാട്ടിലേക്ക് അയച്ചതുമായി ബന്ധപ്പെട്ട് സാമൂഹിക പ്രവർത്തകൻ അഷറഫ് താമരശ്ശേരി സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പ് പ്രവാസലോകത്ത് നൊമ്പരമായി മാറുകയാണ്. ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന മരണം അപ്രതീക്ഷിതമായി നിതിനെ പ്രവാസ ലോകത്ത് നിന്ന് കവർന്നെടുത്തു. അടുത്ത ദിവസം തന്നെ നിതിന്റെ സഹധർമ്മിണി ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം നമ്മുടെ സങ്കടക്കടലിന് ആഴം കൂട്ടി.– എന്ന് ഹൃദയ വേദനയോടെ അഷറഫ് താമരശേരി കുറിപ്പിൽ പങ്കുവയ്ക്കുകയാണ്.
അഷറഫ് താമരശ്ശേരി എഴുതിയ കുറിപ്പ് ഇങ്ങനെ;
ഗർഭിണികളായ സ്ത്രീകളുടെ നാട്ടിലേക്കുള്ള മടക്കത്തിന് അടിയന്തിര നടപടി സ്വീകരിക്കണം എന്ന ആവശ്യം ഉന്നയിച്ച് ഇന്ത്യയിലെ പരമോന്നത കോടതിയിൽ നിയമ പോരാട്ടം നടത്തിയ പ്രവാസികളുടെ പ്രിയപ്പെട്ട നിതിൻ പ്രവാസ ലോകത്ത് നിന്ന് യാത്രയായി. കോടതി വിധിയെ തുടർന്ന് ആദ്യ വിമാനത്തിൽ ഗർഭിണിയായ ഭാര്യയോടൊപ്പം നാട്ടിലേക്ക് തിരിക്കാൻ അവസരം ലഭിച്ച നിതിൻ മറ്റൊരാൾക്ക് അവസരം കിട്ടുന്നതിന് സ്വയം മാറിക്കൊടുക്കുകയായിരുന്നു.
ഹൃദയാഘാതത്തിന്റെ രൂപത്തിൽ വന്ന മരണം അപ്രതീക്ഷിതമായി നിതിനെ പ്രവാസ ലോകത്ത് നിന്ന് കവർന്നെടുത്തു. അടുത്ത ദിവസം തന്നെ നിതിന്റെ സഹധർമ്മിണി ആതിര ഒരു പെൺകുഞ്ഞിന് ജന്മം നൽകിയ വിവരം നമ്മുടെ സങ്കടക്കടലിന് ആഴം കൂട്ടി. നിതിന്റെ ഭൗതിക ശരീരം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിന് രണ്ട് ദിവസമായി നിരവധി പ്രതിബന്ധങ്ങൾ നേരിട്ട് വിശ്രമമില്ലാതെ ഓടുകയായിരുന്നു. ജീവിച്ചിരിക്കുന്ന സമയത്ത് തന്റെ സഹജീവികൾക്ക് ഏറെ നന്മകൾ ചെയ്ത നിതിൻ എന്ന മനുഷ്യ സ്നേഹിയുടെ സൽ പ്രവൃത്തികൾ മൂലമാകാം എല്ലാ തടസ്സങ്ങളും വഴി മാറിപ്പോയി ഇന്ന് തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കാൻ കഴിഞ്ഞത് . മറ്റു വിമാനങ്ങൾ ലഭിക്കാതിരുന്നപ്പോൾ ഷാർജയിൽ നിന്ന് ഇന്നു രാത്രി 11.30 നുള്ള എയർ അറേബ്യയുടെ ഒരു ചാർട്ടേഡ് വിമാനത്തിൽ കൊണ്ട് പോകാൻ മാനേജർ രഞ്ജിത്തിന്റെ സഹായം മൂലം സാധ്യമായി. മടക്കമില്ലാത്ത ലോകത്തേക്ക് നിതിൻ യാത്രയായെങ്കിലും ചെയ്ത നന്മകൾ മൂലം നമ്മുടെ മനസ്സിൽ എന്നും ജീവിച്ചിരിക്കും.
https://www.facebook.com/Malayalivartha
























