പ്രവാസലോകത്ത് മാതൃകയായി ഒരു പ്രവാസി; രോഗലക്ഷണമില്ലാതെ വന്ന കോറോണയെ തുരത്തിയോടിച്ച കഥ

കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രവാസികൾ ഏറെ ഭീതിയിലാണ് കഴിയുന്നത്. നിരവധിപേരാണ് കൊറോണ ബാധയെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. എന്നാൽ അഞ്ചു ദിവസത്തിനകം കോവിഡിനെ വരുതിയിലാക്കിയ ചേർത്തല സ്വദേശിയും സർക്കാർ ഉദ്യോഗസ്ഥനുമായ ജിജി ജോർജ് ആരോഗ്യ പ്രവർത്തകർക്കും വീട്ടുകാർക്കും ഒരു പോലെ അദ്ഭുതമായി തീർന്നിരിക്കുകയാണ്.
മറ്റൊന്നുമല്ല രോഗലക്ഷണമൊന്നും തന്നെ ഇല്ലാതിരുന്നിട്ടും രോഗത്തെ പൊരുതി തോൽപ്പിക്കാനായി. ഈ മാസം രണ്ടിന് കോവിഡ് പരിശോധനയ്ക്ക് വിധേയമായപ്പോഴാണ് രോഗവിവരം അറിഞ്ഞത് തന്നെ. എന്നാൽ ഭാര്യയ്ക്ക് നെഗറ്റീവ് ആയിരുന്നു ഫലം. ഏറെ മുൻകരുതലെടുത്തിട്ടും കോവിഡ് ബാധിച്ചെന്ന് അറിഞ്ഞപ്പോൾ അത്ഭുതപ്പെട്ടതായി ജിജി പ്രവാസലോകത്തോട് പറഞ്ഞു. എന്നിരുന്നാൽ തന്നെയും മനോധൈര്യം കൈവിട്ടില്ല.
ഇതേതുടർന്ന് അത്യാവശ്യ സാധനങ്ങളും ലാപ്ടോപും എടുത്ത് ഒരു മണിക്കൂറിനകം മുസഫയിലെ അഹല്യ ആശുപത്രിയിലെത്തി ഐസലേഷനിൽ പ്രവേശിപ്പിക്കുകയുണ്ടായി. തുടർന്ന് അഞ്ചിനും ഏഴിനും നടത്തിയ പരിശോധനകളിലും ഫലം നെഗറ്റീവായതോടെ ആശുപത്രി വിട്ടു. ഫലം നെഗറ്റീവ് ആയതിനെ തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണിപ്പോൾ. മനസ്സാന്നിധ്യത്തോടെ രോഗത്തെ നേരിട്ടാൽ ശരീരം പ്രതിരോധിക്കുമെന്നതാണ് ജിജിയുടെ അനുഭവസാക്ഷ്യം നമുക്ക് വെളിപ്പെടുത്തി തരികയാണ്.
https://www.facebook.com/Malayalivartha
























