നാട്ടിലെത്തിയാലുടൻ നേരെ വീട്ടിലേക്ക്; പ്രവാസികൾക്ക് വിമാനത്താവളത്തിൽ നിന്ന് നേരെ വീട്ടിലേക്ക് പോകാം, വീടുകളിലേക്ക് പോകുന്നവര്‍ യഥാസമയം വീട്ടില്‍ എത്തിയെന്നു പോലീസ് ഉറപ്പാക്കും

ലോക്ക് ഡൗൺ മൂലം വിദേശത്ത് കുടുങ്ങിപ്പോയ പ്രവാസികൾ വിദേശത്തു നിന്നു നാട്ടിലേക്ക് എത്തുമ്പോൾ തന്നെ വീടുകളില്‍ ക്വാറന്റൈനില്‍ കഴിയാനുള്ള അനുവാദം നല്‍കിക്കൊണ്ടുള്ള മാര്‍ഗരേഖ പുതുക്കിക്കഴിഞ്ഞു. ഇതേതുടർന്ന് വിദേശത്ത് നിന്ന് എത്തുന്നവര്‍ക്ക് വിമാനത്താവളത്തില്‍ തന്നെ സത്യവാങ്മൂലം നല്‍കിയശേഷം ഇനി വീട്ടിലേക്കു പോകാവുന്നതുമാണ്. എന്നാൽ ഇത്തരത്തില്‍ വീടുകളിലേക്ക് പോകുന്നവര്‍ യഥാസമയം വീട്ടില്‍ എത്തിയെന്നു പോലീസ് ഉറപ്പാക്കുകയും ചെയ്യുന്നതായിരിക്കും. അതോടൊപ്പം തന്നെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ എത്തുന്നവര്‍, കോവിഡ് ജാഗ്രത പോര്‍ട്ടലിലൂടെയാണ് ഹോം ക്വാറന്റൈനുള്ള സത്യവാങ്മൂലം നല്‍കേണ്ടത്.
ഇത്തരത്തിൽ നാട്ടിലേക്ക് എത്തുന്നവർ വീട്ടില്‍ ക്വാറന്റൈനില്‍ കഴിയാന്‍ സൗകര്യങ്ങളുണ്ടെന്ന് തദ്ദേശ സ്ഥാപനങ്ങളാണ് ഉറപ്പാക്കേണ്ടത്. ഏതെങ്കിലും തരത്തില്‍ വീടുകള്‍ അപര്യാപ്തമെന്ന് കണ്ടാല്‍ സര്‍ക്കാര്‍ ക്വാറന്റൈനിലേക്കു ഇവരെ മാറ്റുകയും ചെയ്യുന്നതായിരിക്കും. എന്നാൽ വീട്ടില്‍ സൗകര്യമില്ലാത്തവര്‍ക്കു നേരിട്ടു സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ വാർത്താസമ്മേളനത്തിൽ അറിയിക്കുകയുണ്ടായി. തുടർന്ന് ക്വാറെൈന്റന്‍ ലംഘിച്ചാല്‍ കേസെടുക്കാനും ഉത്തരവുണ്ട്.
അതേസമയം മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് തിരികെ എത്തുന്നവര്‍ക്കും ക്വാറന്റൈനില്‍ കഴിയാനുള്ള സ്ഥലം സ്വന്തമായി തിരഞ്ഞെടുക്കാവുന്നതുമാണ്. ഇതിനായി തന്നെ സ്വന്തം വീടോ അനുയോജ്യമായ മറ്റൊരു വീടോ ആകാവുന്നതാണ്. സത്യവാങ്മൂലം സംബന്ധിച്ചു ജില്ലാ കോവിഡ് കണ്‍ട്രോള്‍ റൂം വിശദ അന്വേഷണം നടത്തി സുരക്ഷിത ക്വാറന്റൈന്‍ ഉറപ്പാക്കുന്നതായിരിക്കും. അല്ലാത്തപക്ഷം, സര്‍ക്കാര്‍ ക്വാറന്റൈനിലേക്കു മാറ്റുകയും ചെയ്യും.
ഇതേതുടർന്ന് ഹോം ക്വാറന്റീനില്‍ ഒരു വ്യക്തി എത്തിയാല്‍ ആ വീട്ടിലെ അംഗങ്ങളും നിരീക്ഷണത്തില്‍ കഴിയണം എന്നതാണ് മറ്റൊരു കാര്യം. അതേസമയം എന്തുകൊണ്ടാണ് ക്വാറന്റീന്‍ നയത്തില്‍ സര്‍ക്കാര്‍ മാറ്റം വരുത്തിയതെന്ന് ഇതുവരെ വിശദീകരിച്ചിട്ടില്ല. ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ എത്തുന്നവരുടെ എണ്ണം വര്‍ധിച്ചുവരുന്നതും ഇത്തരത്തില്‍ ക്വാറന്റീനില്‍ കഴിയുന്നവര്‍ക്ക് മനസിക സംഘര്‍ഷം വര്‍ധിക്കുന്നതും കണക്കിലെടുത്താണ് ഈ തീരുമാനം മാറ്റിയിരിക്കുന്നതെന്നാണ് ലഭ്യമാകുന്ന സൂചന.
https://www.facebook.com/Malayalivartha
























