കേരളത്തിെൻറ വിവിധ സെക്ടറിലേക്ക് കുറഞ്ഞ ചെലവിൽ പറക്കാൻ വിമാനങ്ങൾ; അപ്രതീക്ഷതമായി ഇരട്ടിയാക്കി വർദ്ധിപ്പിച്ച വിമാനച്ചാർജ് ഇപ്പോൾ പഴയ നിരക്കിലേക്ക്

സൗദി അറേബ്യയിൽ നിന്നും മടങ്ങുന്ന പ്രവാസി മലയാളികളുടെ മേലിൽ കേന്ദ്ര സർക്കാരിൻെറ അനീതി ഏറെ നൊമ്പരപ്പെടുത്തിയിരുന്നു. ആദ്യം കുറച്ച് വിമാനങ്ങൾ മാത്രമെ സൗദിയിൽ അനുവദിച്ചിരുന്നുളളു. ഇപ്പോൾ അനുവദിച്ച വിമാനങ്ങൾക്ക് മുമ്പെത്തെക്കാളും ഇരട്ടി തുകയും.ജൂൺ 10ന് ദമ്മാമിൽ നിന്ന് കണ്ണൂരിന് പോകുന്ന എയർ ഇന്ത്യ വിമാനത്തിന്റെ ഇക്കോണമി ക്ലാസ്സ് ടിക്കറ്റ് നിരക്ക് 1733 റിയാലാണ് എന്നാൽ ആദ്യ ഘട്ടത്തിൽ ദമ്മാമിൽ നിന്നും കൊച്ചിയിലേക്ക് 910 റിയാൽ മാത്രം ഈടാക്കിയ ടിക്കറ്റ് നിരക്കാണ് ഇരട്ടിയാക്കിയത്. ഇത് തികച്ചും അനീതിയാണ് എന്നാണ് പ്രവാസികൾ വ്യക്തമാക്കിയത്.
എന്നാലിതാ കോവിഡ് പ്രതിസന്ധിയിൽ കുടുങ്ങിപ്പോയ സാധാരണക്കാരായ ഇന്ത്യൻ പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ നടപ്പാക്കിയ വന്ദേ ഭാരത് മിഷനിൽ അമിതമായി കൂട്ടിയ ടിക്കറ്റ് നിരക്ക് എയർ ഇന്ത്യ പിൻവലിച്ചതായി റിപ്പോർട്ട്. മൂന്നാംഘട്ടത്തിെൻറ ഭാഗമായി 13 അതായത് ശനിയാഴ്ച മുതൽ സൗദിയിൽ നിന്ന് കേരളത്തിെൻറ വിവിധ സെക്ടറിലേക്ക് നടത്തുന്ന സർവിസുകൾക്കാണ് വിലക്കുറവ് ബാധകമാകുന്നത്. അപ്രതീക്ഷതമായി ഇരട്ടിയാക്കി വർദ്ധിപ്പിച്ച വിമാനച്ചാർജാണ് ഇപ്പോൾ പഴയ നിരക്കിലേക്ക് മാറ്റിയിരിക്കുന്നത്.
https://www.facebook.com/Malayalivartha
























