നിതിന്റെ ഓർമയ്ക്കായി കേരളം മുഴുവൻ രക്തദാനത്തിന് സഹായിക്കുന്ന രക്തദാന ആപ്പ്; മനുഷ്യ സ്നേഹിയായ കൂട്ടുകാരന് സുഹൃത്തുക്കളുടെ ആദരം

ഒരിക്കൽ തങ്ങൾക്കായി ഓടിനടന്ന നിതിന് വേണ്ടി ആകൂട്ടുകാരും ഇപ്പോൾ ഒത്തുചേർന്നു .നിതിൻ ബാക്കിവെച്ച നന്മകളെ കൈപിടിച്ചുയർത്താനായി
അകാലത്തിൽ പൊലിഞ്ഞ കൂട്ടുകാരന്റെ ഓർമയിൽ അവർ ഒത്തു ചേർന്നു. രക്തത്തിൽ അലിഞ്ഞു ചേർന്ന ആ ബന്ധത്തിന്റെ സ്മരണയ്ക്കായി കേരളം മുഴുവൻ രക്തദാനത്തിന് സഹായിക്കുന്ന മൊബൈൽ ആപ്ലിക്കേഷന്റെ പ്രഖ്യാപനവും നടത്തി.
കഴിഞ്ഞദിവസം മരിച്ച ബ്ലഡ് ഡോണേഴ്സ് കേരളയുടെ യുഎഇ കോ ഓർഡിനേറ്ററും ഇൻകാസ് യൂത്ത് വിങ് സജീവ പ്രവർത്തകനുമായിരുന്ന നിതിൻ ചന്ദ്രന്റെ സ്മരണ നിലനിർത്താനാണിത്. വിഡിയോ കോൺഫറൻസ് മുഖേന നടത്തിയ യോഗത്തിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലാണ് ആപ്പിന്റെ പ്രഖ്യാപനം നടത്തിയത്.
ഇൻകാസ് യൂത്ത് വിങ് യുഎഇ പ്രസിഡന്റ് ഹൈദർ തട്ടത്താഴത്ത് അധ്യക്ഷത വഹിച്ചു. ഹൃദയാഘാതം മൂലം മരിക്കുന്ന പ്രവാസികളുടെ എണ്ണം വർധിക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തിയ യോഗം ഇതു സംബന്ധിച്ച് ബോധവൽക്കരണ പ്രവർത്തനങ്ങൾ നടത്താനും തീരുമാനിച്ചു. ഇന്നലെ ഇൻകാസ് യൂത്ത് വിങ്ങിന്റെ ആഭിമുഖ്യത്തിൽ രക്തദാന ക്യാംപും വിവിധ എമിറേറ്റുകളിൽ നടത്തി.
പ്രവാസികളായ ഗര്‍ഭിണികളെ തിരിച്ചെത്തിക്കുന്നതിന് നിയമപോരാട്ടം നടത്തിയത് ആതിരയും നിതിനും ചേര്‍ന്നായിരുന്നു. നാട്ടിലേക്കുള്ള ആദ്യ വിമാനത്തില്‍ത്തന്നെ ആതിരയ്ക്ക് അവസരം കിട്ടി. നിതിനും പോരാമായിരുന്നു. എന്നാല്‍, ആ അവസരം കൂടുതല്‍ ആവശ്യക്കാരനായ ഒരാള്‍ക്ക് വിട്ടുകൊടുക്കുകയായിരുന്നു നിതിൻ
ഞാൻ എത്തും കുഞ്ഞിനെ കാണും എന്നാണ് നിതിൻ അവസാനമായി വീട്ടുകാരോടും ആതിരയോടും പറഞ്ഞത്. എന്നാൽ ഈ വാക്ക് പാലിക്കാനായില്ലങ്കിലും നിതിനെത്തി. ചേതനയറ്റ ശരീരമായാണ് നിതിൻ കടൽകടന്ന് ആതിരയ്ക്കും കുഞ്ഞിനുമരികിൽ എത്തിയത്. കോഴിക്കോട് മിംസ് ആശുപത്രിയിലെ കാഴ്ചകൾ ആരെയും കരയിപ്പിക്കുന്നതായിരുന്നു. വിദേശത്തുകുടുങ്ങിയ ഗര്‍ഭിണികളെ നാട്ടിലെത്തിക്കണമെന്ന ആവശ്യവുമായി ആതിര സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് ശ്രദ്ധേയയായത്. ഗര്‍ഭിണിയായ ആതിര തുടര്‍ന്ന് ദുബായില്‍നിന്നുള്ള ആദ്യവിമാനത്തില്‍ നാട്ടിലെത്തിയിരുന്നു. പിന്നീട് ആതിര പെണ്‍കുഞ്ഞിന് ജന്മം നൽകുകയും ചെയ്തു..എന്നാൽ കുഞ്ഞിനെ കാണാൻ തൻ എത്തുമെന്ന് അതിരക്കു ഉറപ്പ് നൽകിയ നിതിൻ ആ വാക്ക് പാലിച്ചെങ്കിലും എത്തിയത് നിശ്ചല ശരീരമായിരുന്നു
https://www.facebook.com/Malayalivartha
























