ബാധ്യതകളില്‍ നിന്ന് ഒളിച്ചോടരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നു; എന്നിട്ടും എന്റെ കടങ്ങൾ പെരിപ്പിച്ചുകാട്ടി: ദുബായില്‍ ഉടന്‍ തന്നെ പുതിയ ഷോറും തുറക്കുമെന്ന് അടിവരയിട്ട് പറഞ്ഞ് അറ്റ്ലസ് രാമചന്ദ്രൻ
ദുബായിലെ മണ്ണില്‍ രണ്ടാം ജന്മം ആരംഭിക്കാന്‍ ഒരുങ്ങുകയാണ് അറ്റ്‌ലസ് രാമചന്ദ്രന്‍. ദുബായില്‍ ഉടന്‍ തന്നെ പുതിയ ഷോറും തുറക്കുമെന്ന് പ്രഖ്യാപനം. ഖലിജ് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ തുറന്നു പറച്ചില്‍. 1990 ല്‍ കുവൈത്ത് യുദ്ധത്തില്‍ എല്ലാം നഷ്ടപ്പെട്ട് തകര്‍ന്ന് തരിപ്പണമായ ഒരു ഭൂതകാലം തനിക്കുണ്ടായിരുന്നു അവിടെ നിന്ന് കെട്ടിപ്പൊക്കിയത് ഒരിക്കല്‍ കൂടി തകര്‍ന്നു. സംശയം വേണ്ട തിരിച്ചു വരും.
രാമചന്ദ്രന്റെ പ്രഖ്യാപനം ആദ്യമായി അനുവദിച്ച ദിനപത്രത്തിനുള്ള അഭിമുഖത്തിലാണ്. 1980 ല്‍ ദുബായിയില്‍ ആദ്യ ഷോറും തുറന്നപ്പോള്‍ സെയില്‍സ്മാന്റെ ജോലിയും ഞാന്‍ ചെയ്തിരുന്നു. യുഎയിലുളള 19 ഷോറുമുകള്‍ ഇതിനകം അടച്ചു കഴിഞ്ഞിരുന്നു. കൊടുക്കാനുളള കടം മാധ്യമങ്ങള്‍ പെരുപ്പിച്ചു കാട്ടിയെന്ന പരാതിയും രാമന്ദ്രനുണ്ട്. എനിക്ക് എത്ര കടമുണ്ടെന്ന് എനിക്കു തിട്ടമുണ്ട്. അത് എത്രയും പെട്ടെന്ന് തന്നെ കൊടുത്തു വീട്ടുമെന്നും രാമചന്ദ്രന്‍ പറഞ്ഞു. 3.5 ബില്യണ്‍ ദിര്‍ഹം വാര്‍ഷിക വരുമാനം ഉണ്ടായിരുന്ന ബിസിനസ് സാമ്രാജ്യമാണ് തകര്‍ന്നടിഞ്ഞത്.
ദുബായിലുളള ഒരു ബാങ്കിന് തിരിച്ചടയ്ക്കാനുളള പണത്തില്‍ വീഴ്ച വരുത്തിയിതാണ് വീഴ്ച വലുതാക്കിയത്. അത് തന്നെയായിരുന്നു വീഴ്ചയുടെ ആദ്യ ഘട്ടവും. പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിക്കപ്പെട്ടപ്പോള്‍ ഒരിക്കലും ഇത്രയും നാള്‍ ഇരുമ്ബഴിയ്ക്കുളളില്‍ കിടക്കേണ്ടി വരുമെന്നു കരുതിയില്ലേലും അദ്ദേഹം പറയുന്നു. തടവറയിലെ തണുപ്പില്‍ ജീവിക്കുമ്ബോഴും മനസ്സ് മരവിച്ചിരുന്നില്ല. എല്ലാ പ്രശ്നങ്ങളും തീര്‍ക്കാമെന്നും ഫീനിക്പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേല്‍ക്കാമെന്നും ആത്മവിശ്വാസമുണ്ട്.
ബാധ്യതകളില്‍ നിന്ന് ഒളിച്ചോടരുതെന്നു നിര്‍ബന്ധമുണ്ടായിരുന്നു. കഷ്ടപ്പെട്ട് ഉണ്ടാക്കിയ ചില ആസ്തികള്‍ കുറഞ്ഞ വിലയ്ക്കു വില്‍ക്കേണ്ടിവന്നതില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭാര്യ ഇന്ദുവാണ് തനിക്കൊപ്പം കഷ്ടകാലത്തു ഉണ്ടായിരുന്നതെന്നും തന്റെ മോചനത്തിനായി ഇന്ദു ഒരുപാട് കഷ്ടപ്പെട്ടെന്നും രാമചന്ദ്രന്‍ പറയുന്നു.
https://www.facebook.com/Malayalivartha