യുഎഇയെ കടത്തിവെട്ടി സൗദിയുടെ മണ്ണിൽ കുതിച്ചുയരാൻ ആ വിസ്മയം, നിരവധിപേര്‍ ഏറെ പ്രതീക്ഷയോടെ രാജ്യത്തിന്റെ പുതിയ എയർലൈൻസിമായി കാത്തിരിക്കുമ്പോൾ ആ രഹസ്യം പുറത്തേക്ക്, തിയ എയര്‍ലൈന്‍സിന് 'റിഅ'' എന്ന് പേരിടാൻ സാധ്യതയെന്ന് റിപ്പോർട്ട്...!
വ്യോമയാന രംഗത്ത് വൻ കുതിച്ചു ചാട്ടത്തിന് ഒരുങ്ങുകയാണ് സൗദി അറേബ്യ. രാജ്യത്തിന്റെ പുതിയ എയർലൈൻസിമായി നിരവധിപേര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ എയര്‍ലൈന്‍സിന് 'റിഅ'' എന്ന് പേരിടാൻ സാധ്യതയെന്നാണ് പുറത്തുവരുന്ന ഏറ്റവും പുതിയ റിപ്പോര്‍ട്ട്. വ്യോമയാന രംഗത്തെ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.സൗദി എയർലൈൻസ് കഴിഞ്ഞാൽ ഏറ്റവും വലിയ വിമാനക്കമ്പനിയായി 'റിയ' മാറുമെന്നാണ് റിപ്പോർട്ട്.
നിലവിലെ ദേശീയ വിമാനക്കമ്പനിയായ സൗദിയ ജിദ്ദ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. എമിറേറ്റ്സ് സമയക്രമത്തിന്റെ നാലിലൊന്ന് സമയത്തിനുള്ളില്‍ ചെയ്തത് ചെയ്യാന്‍ പുതിയ എയര്‍ലൈന്‍ ലക്ഷ്യമിടുന്നു. പുതിയ എയര്‍ലൈന്‍ ഇതുവരെ ഒരു സിഇഒയെ നിയമിച്ചിട്ടില്ല, എന്നിരുന്നാലും സങ്കല്‍പ്പിക്കാന്‍ കഴിയുന്ന ഏറ്റവും നല്ല സേവനങ്ങള്‍ നല്‍കാനാണ് ലക്ഷ്യമിട്ടിട്ടുള്ളതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പന്ത്രണ്ടു മാസം മുമ്പു തന്നെ പുതിയ വിമാന കമ്പനി തുടങ്ങുന്ന പദ്ധതിക്ക് പബ്ലിക്ക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ സഹായത്തോടെ സൗദി തുടക്കം കുറിച്ചിരുന്നു. പക്ഷേ ഇതുവരെ പേരോ വിവരങ്ങളോ പുറത്ത് വിട്ടിരുന്നില്ല. ചില സാമ്പത്തിക മാധ്യമങ്ങളും എയർലൈൻ രംഗത്തെ പോർട്ടലുകളുമാണ് വിവരങ്ങൾ പുറത്ത് വിട്ടത്. 'റിയ' (RIA) എന്നാണ് പുതിയ കമ്പനിയുടെ പേര്. റിയാദ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സൗദിയുടെ രണ്ടാമത്തെ ഔദ്യോഗിക വിമാന കമ്പനിയായിരിക്കും റിയ.
നിലവിലെ സൗദിയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ സൗദിയയുടെ ആസ്ഥാനം ജിദ്ദയിലാണ്. സൗദിയുടെ പുതിയ വികസന പദ്ധതിയായ വിഷൻ 2030 ന്റെ ഭാഗമായി അടുത്ത എട്ടു വർഷത്തേക്കായി 100 ബില്യൻ റിയാൽ ഡോളർ ഈ കമ്പനിക്കായി അനുവദിക്കും. 2030തോടെ കൂടി 30 ബില്യൻ യാത്രക്കാരേയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. അതിനാൽ വിവിധ രാജ്യങ്ങളിലുള്ള 150 വിമാനത്താവളങ്ങളിലേക്ക് റിയാ വിമാനങ്ങൾ സർവസ് നടത്തും. വരും നാളുകളിൽ മിഡ്ൽ ഈസ്റ്റിലെ പ്രധാന വിമാനക്കമ്പനിയാകും റിയ. പുത്തൻ വിമാനങ്ങൾക്ക് റിയ ഓർഡർ നൽകിയെന്നാണ് റിപ്പോർട്ടുകൾ.
2030 ഓടെ 30 ദശലക്ഷം അന്താരാഷ്ട്ര ട്രാന്‍സിറ്റ് യാത്രക്കാരെയാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ നാല് ദശലക്ഷത്തില്‍ താഴെ യാത്രക്കാരെയാണ് സേവിക്കുന്നത്. യൂറോപ്പ്, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളില്‍ 30 ബില്യണ്‍ ഡോളര്‍ നിക്ഷേപം ആവശ്യമായി വരുന്ന ആഗോളതലത്തില്‍ 150-ലധികം റൂട്ടുകളില്‍ പുതിയ കാരിയര്‍ സേവനം ചെയ്യുമെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha