ഗൾഫ് മേഖലയിൽ ഇതാദ്യം, പ്രവാസികളെ അമ്പരപ്പിച്ച് കുതിച്ചുയർന്ന് യു.എ.ഇ, പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർഗോ വിമാനത്തിന് യു.എ.ഇ മന്ത്രിസഭയുടെ താൽക്കാലിക അനുമതി, സുപ്രധാന ചുവടുവയ്പ്പെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്
പ്രവാസികളെ അമ്പരപ്പിച്ച് കുതിച്ചുയരുകയാണ് യു.എ.ഇ. പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന കാർഗോ വിമാനത്തിന് യു.എ.ഇ മന്ത്രിസഭ താൽക്കാലിക അനുമതി നൽകി. ഗൾഫ് മേഖലയിലെ ഒരു രാജ്യം ആദ്യമായാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകുന്നത്. അബുദാബിയിൽ കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭയാണ് ഇതു സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ചരക്ക് നീക്കത്തിന്റെ ഭാവിയും അതിന്റെ പാരിസ്ഥിതിക ആഘാതങ്ങളും മാറ്റുന്നതിന് സഹായകമായേക്കാവുന്ന സുപ്രധാന ചുവടുവയ്പാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന്റെ താൽക്കാലിക അനുമതിയെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ട്വിറ്ററിൽ കുറിച്ചു. ഗൾഫ് മേഖലയിലെ ഒരു രാജ്യം ആദ്യമായാണ് ഇലക്ട്രിക് കാർഗോ വിമാനത്തിന് അനുമതി നൽകുന്നത്.
പുതിയ സംവിധാനം യാഥാർത്ഥ്യമാകുന്നതോടെ ചരക്ക് ഗതാഗത മേഖലയുടെ ചെലവ് കുറയുമെന്നാണ് വിലയിരുത്തൽ. യൂറോപ്പിലെയും യു.എസിലെയും വിമാന നിർമാതാക്കളിൽ പലരും ഓൾ-ഇലക്‌ട്രിക് വിമാനവും ഇലക്ട്രിക് വെർട്ടിക്കൽ ടേക്ക് ഓഫ് ആൻഡ് ലാൻഡിങ് വിമാനങ്ങളും വികസിപ്പിക്കുന്നുണ്ട്. ഊർജക്ഷമതയുള്ള വിമാനങ്ങൾ, പരിസ്ഥിതി സൗഹൃദ ഇന്ധനം എന്നിവയിലേക്ക് വ്യോമയാന മേഖല മാറുകയാണ്.
കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച ആശങ്ക വർധിച്ചുവരുന്ന സാഹചര്യത്തിൽ ലോകമെമ്പാടുമുള്ള രാജ്യങ്ങൾ സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ ഗതാഗത രീതികളിലേക്ക് കൂടുതലായി നീങ്ങുന്നുണ്ട്. ഇതിന് സമാനമായാണ് യു.എ.ഇയും നടപടി സ്വീകരിച്ചിട്ടുള്ളത്.2050ഓടെ നെറ്റ് സീറോ എമിഷൻ കൈവരിക്കുക എന്ന യു.എ.ഇയുടെ ലക്ഷ്യം കൈവരിക്കുന്നതിനായി വിമാനക്കമ്പനികളും വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. അടുത്തിടെ, യു.എ.ഇയുടെ ദേശീയ വിമാനക്കമ്പനിയായ ഇത്തിഹാദ് എയർവേയ്‌സിന് 'എൻവയോൺമെന്‍റൽ എയർലൈൻ ഓഫ് ദ ഇയർ 2022' പുരസ്കാരം ലഭിച്ചിരുന്നു.
അതുപോലെ വികസന പദ്ധതികളില്‍ സര്‍ക്കാര്‍- സ്വകാര്യ പങ്കാളിത്തം അനുവദിച്ചു കൊണ്ട് യുഎഇ മന്ത്രിസഭാ തീരുമാനം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം ആണ് ഇതുമായി ബന്ധപ്പെട്ട മന്ത്രി സഭാ തീരുമാനം പ്രഖ്യാപിച്ചത്. രാജ്യത്തിന്റെ വികസനത്തില്‍ സ്വകാര്യ മേഖലയുടെ പങ്ക് ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് നടപടിയെന്ന് അദ്ദേഹം പറഞ്ഞു.
ഞായറാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. രാജ്യത്തിന്റെ വികസന, സാമ്പത്തിക, സാമൂഹിക മേഖലകളില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം പ്രോല്‍സാഹിപ്പിക്കാനും അതുവഴി പൊതുസേവനങ്ങളുടെ ഗുണമേന്‍മ വര്‍ധിപ്പിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ട്വിറ്റര്‍ സന്ദേശത്തില്‍ ശെയ്ഖ് മുഹമ്മദ് പറഞ്ഞു. ഇത് കൂടുതല്‍ സ്വകാര്യ നിക്ഷേപത്തിന് അവസരമൊരുങ്ങുമെന്നും പദ്ധതികളില്‍ മല്‍സരക്ഷമത കൊണ്ടുവരാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha