ഈ നിയമം പിൻവലിച്ച് യുഎഇ, പ്രവാസികളുടെ ആ പ്രതിസന്ധി ഒഴിഞ്ഞു, ഇനി നടപടിയും പിഴയുമില്ല, യുഎഇ ഉച്ചവിശ്രമ നിയമം അവസാനിപ്പിച്ചു, 99 ശതമാനം സ്ഥാപനങ്ങളും സംവിധാനങ്ങളും ഇത്തവണ നിയമം പാലിച്ചതായി മന്ത്രാലയം...!!
കടുത്ത വേനൽ ചൂടിൽ യുഎ.ഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ ഉച്ചവിശ്രമ നിയമം പ്രഖ്യാപിച്ചിരുന്നു. രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തില്‍ തുറസായ പ്രദേശങ്ങളില്‍ ജോലിചെയ്യുന്ന തൊഴിലാളികള്‍ക്കായി മാനവവിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് ഉച്ചവിശ്രമം പ്രഖ്യാപിച്ചത്.
ജൂലൈ 15 മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. ഈ വർഷം ആദ്യമായി താജ്യത്ത് താപനില 50 ഡിഗ്രി സെല്‍ഷ്യസ് കടക്കുന്ന അതിസങ്കീർണമായ അവസ്ഥയിലേക്കുവരെ കാര്യങ്ങളെത്തിയിരുന്നു. യു.എ.ഇയിൽ നിയമം പ്രാബല്യത്തിൽ വന്നത് തൊഴിലാളകൾക്ക് വലിയൊരു ആശ്വാസമായിരുന്നു. പല രാജ്യങ്ങളും ഇത് ഇപ്പോൾ നിയമം പിൻവലിച്ചു തുടങ്ങിയിട്ടുണ്ട്.
ഇപ്പോൾ യു.എ.ഇയും ഉച്ചവിശ്രമ നിയമം അവസാനിപ്പിച്ചിരിക്കുകയാണ്. ചൂട് കനത്ത സാഹചര്യത്തില്‍ ജൂണ്‍ 15 മുതല്‍ സെപ്റ്റംബര്‍ 15വരെ പ്രഖ്യാപിച്ച ഉച്ചസമയത്തെ തൊഴില്‍ വിലക്കിനാണ് ഇതോടെ അവസാനം കുറിച്ചിരിക്കുന്നത്.വ്യാഴാഴ്ചയോടെയാണ് 92 ദിവസം നീണ്ട ഉച്ചസമയത്തെ വിശ്രമ നിയമം അവസാനിച്ചത്.
ഈ കാലയളവില്‍ ഉച്ച 12.30 മുതല്‍ മൂന്നുമണി വരെയാണ് വിശ്രമം അനുവദിച്ചത്. എല്ലാ വര്‍ഷവും തുടരാറുള്ള സംവിധാനം കനത്ത ചൂടില്‍ ജോലി ചെയ്യുന്ന പ്രോജക്‌ട്, കണ്‍സ്ട്രക്ഷന്‍ സൈറ്റുകളിലെ തൊഴിലാളികളെ സംരക്ഷിക്കാനാണ് മാനവവിഭവശേഷി, എമിറേറ്റൈസേഷന്‍ മന്ത്രാലയം നിയമം നടപ്പിലാക്കിയത്.
ഇത്തവണ 99 ശതമാനം സ്ഥാപനങ്ങളും സംവിധാനങ്ങളും നിയമം പാലിച്ചതായി മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തുന്നതിന് തൊഴിലിടങ്ങളില്‍ അധികൃതര്‍ 55,192 പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഇതിനുപുറമെ പൊതുജനങ്ങള്‍ക്കും കുറ്റക്കാരെക്കുറിച്ച് അറിയിപ്പ് നല്‍കാന്‍ സംവിധാനം ഒരുക്കിയിരുന്നു. തുടര്‍ച്ചയായ 18ാമത്തെ വര്‍ഷമാണ് പദ്ധതി യു.എ.ഇയില്‍ നടപ്പിലാക്കുന്നത്.
പദ്ധതി നടപ്പിലാക്കിയശേഷം, ചൂട് കാരണമുണ്ടാകുന്ന അപകടങ്ങളും ഹീറ്റ് സ്ട്രോക്കും വലിയ രീതിയില്‍ കുറഞ്ഞതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. നിയമം ലംഘിച്ച സ്ഥാപനങ്ങള്‍ക്ക് ഓരോ തൊഴിലാളിക്കും 5,000 ദിര്‍ഹം എന്ന നിലയില്‍ പരമാവധി 50,000 ദിര്‍ഹം വരെയാണ് പിഴ ചുമത്താറുള്ളത്.
https://www.facebook.com/Malayalivartha