ഇനി അത് നടക്കില്ല, രണ്ടും കൽപ്പിച്ച് ഒരുമ്പെട്ടിറങ്ങി സൗദി, രാജ്യത്ത് ട്രാഫിക്ക് നിയമങ്ങളും കർശനമാക്കി, അനധികൃതമായി റോഡുകള്‍ മുറിച്ച് കടന്ന മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പ്രവാസികൾക്ക് പിഴ ചുമത്തി,വരും നാളുകൾ പ്രവാസികൾ ജാഗ്രതൈ...
നിയമങ്ങൾ നടപ്പാക്കുന്നതിൽ മാതൃകാപരമായ പ്രവർത്തനമാണ് സൗദി അറേബ്യ കാഴ്ച്ചവയ്ക്കുന്നത്. നിയമലംഘകരെ കണ്ടെത്താൻ കർശനമായ പരിശോധനയാണ് അധികൃതർ നടത്തുന്നത്. എന്നാൽ ഇപ്പോൾ രാജ്യത്ത് ട്രാഫിക്ക് നിയമങ്ങളും കർശനമാക്കുകയാണ്. അനധികൃതമായി റോഡുകള്‍ മുറിച്ച് കടക്കുന്നതിനും ഇനി പിഴയടക്കേതായിവരും. ഇത്തരത്തിൽ റോഡ് മുറിച്ച് കടക്കുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് സൗദി ട്രാഫിക് വിഭാഗം.
ദമ്മാമില്‍ സീബ്രലൈനിലൂടെയല്ലാതെ റോഡ് മുറിച്ച് കടക്കുന്ന കാല്‍നടയാത്രക്കാര്‍ക്ക് പിഴ ചുമത്തി തുടങ്ങി. ദമ്മാം സീക്കോക്ക് സമീപമുള്ള റോഡുകളില്‍ ഇത്തരത്തില്‍ ക്രോസ് ചെയ്തതിന് മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കഴിഞ്ഞ ദിവസങ്ങളില്‍ പിഴ ചുമത്തി. കാല്‍നടയാത്രക്കാര്‍ അപകടത്തില്‍പെടുന്നത് പതിവായതോടെയാണ് ട്രാഫിക് വിഭാഗം നടപടി ശക്തമാക്കിയത്.
അതുപോലെ സൗദിയിലെത്തി നിയമം ലംഘിച്ച പ്രവാസികൾക്കെതിരെ കർശനടപടി സ്വീകരിച്ചുവരികയാണ് ആഭ്യന്തര മന്ത്രാലയം. നിയമ ലംഘകരെ കണ്ടെത്തുന്നതിനുള്ള പരിശോധന രാജ്യത്ത് ശക്തമായി തുടരുകയാണ്. ദിവസേന ആയിരക്കണക്കിന് വിദേശികളാണ് സുരക്ഷാ വിഭാഗത്തിന്റെ പിടിയിലാകുന്നത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴില്‍ വിവിധ വകുപ്പുകള്‍ സഹകരിച്ചാണ് പരിശോധന നടത്തിവരുന്നത്.
സൗദിയില്‍ കഴിഞ്ഞ ഒരാഴ്ചക്കിടെ 15000 ത്തിലധികം നിയമം ലംഘകര്‍ പിടിയിലായതായി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി.താമസരേഖ കാലാവധി അവസാനിച്ചവര്‍, അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞ് കയറിയവര്‍, തൊഴില്‍ നിയമ ലംഘനം നടത്തിയവര്‍ എന്നിവരാണ് പിടിയിലായത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 15568 പേര്‍ പിടിയിലായതായി മന്ത്രാലയ വൃത്തങ്ങള്‍ വെളിപ്പെടുത്തി.
ഇവരില്‍ 9331 പേര്‍ താമസ രേഖയുടെ കാലാവധി അവസാനിച്ചവരും. 4226 പേര്‍ അനധികൃതമായി രാജ്യത്തേക്ക് നുഴഞ്ഞു കയറിയവരും 2011 പേര്‍ തൊഴില്‍ നിയമ ലംഘനം നടത്തിയവരുമാണ്. നിയമ ലംഘകർക്ക് അഭയവും യാത്രാ സൌകര്യവും നൽകിയതിന് 20 പേരും അറിസ്റ്റിലായി. നിയമ ലംഘകര്‍ക്ക് താമസ യാത്ര സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നവര്‍ക്ക് മന്ത്രാലയ അതികൃതര് ശക്തമായ മുന്നറിയിപ്പും നല്കി. ഇത്തരക്കാര്‍ക്ക് പതിനഞ്ച് വര്‍ഷം വരെ തടവും ഒരു ദശലക്ഷം റിയാല്‍ വരെ പിഴയും ചുമത്തുമെന്ന് അതികൃതർ ആവര്‍ത്തിച്ച് വ്യക്തമാക്കി.
https://www.facebook.com/Malayalivartha