ബഹ്റൈനിൽ ആദ്യ കുരങ്ങ് വസൂരി കേസ് റിപ്പോർട്ട് ചെയ്തു, രോഗം സ്ഥിരീകരിച്ചത് അടുത്തിടെ വിദേശത്ത് നിന്ന് ബഹ്റൈനിൽ എത്തിയ 29കാരനായ പ്രവാസിക്ക്, ഐസൊലേഷനിലേക്ക് മാറ്റിയ രോഗിക്ക് ആവശ്യമായ ചികിത്സ നൽകി വരുന്നതായി അറിയിച്ച് മന്ത്രാലയം...!
കുരങ്ങ് വസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടികൾ മുൻകൂട്ടി തന്നെ സ്വീകരിച്ച രാജ്യങ്ങളിലൊന്നാണ് ബഹ്റൈൻ. മുൻകരുതൽ നടപടികളാൽ ഇത്രയും നാൾ പിടിച്ചു നിന്നെങ്കിലും ഒടുവിൽ ബഹ്റൈനിൽ ആദ്യ കുരങ്ങ് വസൂരി കേസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
അടുത്തിടെ വിദേശത്തുനിന്ന് ബഹ്റൈനിൽ എത്തിയ 29കാരനായ പ്രവാസിക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനെത്തുടർന്ന് ഐസൊലേഷനിലേക്ക് മാറ്റിയ രോഗിക്ക് ആവശ്യമായ ചികിത്സ നൽകി വരുന്നതായും മന്ത്രാലയം അറിയിച്ചു. പ്രതിരോധ നടപടികളുടെ വിവരങ്ങളല്ലാതെ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട ഒരു തരത്തിലുള്ള അറിയിപ്പും മന്ത്രാലയം പുറത്തുവിട്ടിട്ടില്ലെന്നതിൽ പ്രവാസികൾക്ക് ആശ്വസിക്കാം.
രോഗിയുമായി സമ്പർക്കത്തിൽ വന്നവരെ കണ്ടെത്തി രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കുരങ്ങ് വസൂരിക്കെതിരെ ആഗോള മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലുള്ള മുൻകരുതൽ നടപടികളും സ്വീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങൾ കാണുന്ന കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിനും പരിശോധനക്കും ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കിയതായി മന്ത്രാലയം കൂട്ടിച്ചേർത്തു. മെഡിക്കൽ ഉപകരണങ്ങളും സംവിധാനങ്ങളും ലബോറട്ടറികളും ഇതിനായി ഒരുക്കിരുന്നു.
കുരങ്ങ് പനി പ്രതിരോധ വാക്സിന് മുൻകൂർ രജിസ്ട്രേഷൻ ആരംഭിച്ച ആദ്യ ഗൾഫ് രാഷ്ട്രം കുട്ടിയാണ് ബഹ്റൈൻ. കുരങ്ങ് വസൂരിക്കുള്ള പ്രതിരോധ വാക്സിന് മുൻകൂർ രജിസ്ട്രേഷൻ ആരംഭിക്കുകയും ആരോഗ്യ മന്ത്രാലയത്തിന്റെ ഹെൽത്ത് അലേർട്ട്. കോം എന്ന വെബ്സൈറ്റ് വഴിയോ 444 എന്നനമ്പറിൽ വിളിച്ചോ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം ഒരുക്കുകയും ചെയ്താണ് രാജ്യത്ത് പ്രതിരോധ സംവിധാനാം ഒരുക്കിയത്. പ്രതിരോധ നടപടികൾ മുന്നേ തന്നെ എടുത്ത സ്ഥിതിക്ക്...രോഗ വ്യാപനം ഉണ്ടാകാനുള്ള സാധ്യത നന്നേ കുറവാണ്.
അതേസമയം പനി, ശരീരവേദന, വിറയൽ, കഠിന തലവേദന, ക്ഷീണം, ചർമത്തിൽ കുമിള പോലെ പൊങ്ങുക എന്നിവയാണ് രോഗലക്ഷണങ്ങൾ. 3 ദിവസത്തെ പനിക്കുശേഷം മുഖത്തുണ്ടാകുന്ന തടിപ്പുകളിൽ ദ്രാവകം നിറഞ്ഞ് കുമിളകളായി പൊന്തി പൊട്ടുകയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് വ്യാപിക്കുകയും ചെയ്യും. സാധാരണ 2 മുതൽ 4 ആഴ്ചകൾകൊണ്ട് രോഗം മാറും. കുട്ടികൾ ഉൾപ്പെടെ 6% പേർക്ക് ഗുരുതരമായേക്കാം. ചികിത്സ ഉറപ്പാക്കണം. വന്യമൃഗങ്ങളുമായോ രോഗബാധിതരുമായി അടുത്ത് ഇടപഴകുന്നതിലൂടെ പകരുന്ന ഒരു വൈറസാണ് മങ്കിപോക്സ്.
സ്രവങ്ങൾ, ശ്വസന കണികകൾ, വൈറസ് ബാധിച്ച വസ്തുക്കൾ എന്നിവയിലൂടെയും പകരാം. രോഗം ബാധിച്ചയാൾ തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ വൈറസ് വായുവിലൂടെ മറ്റുള്ളവരിലേക്ക് പകരും. അമ്മയിലൂടെ ഗർഭസ്ഥ ശിശുവിനും പകരാം. സോപ്പും വെള്ളവും അല്ലെങ്കിൽ സാനിറ്റൈസർ ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കൻഡ് നേരം കൈകൾ കഴുകണം. വന്യമൃഗങ്ങളുമായും രോഗബാധിതരുമായും സമ്പർക്കം ഒഴിവാക്കണം. മൃഗങ്ങളുടെ കടിയോ മാന്തോ ഏറ്റാലും അവയെ തൊട്ടാലും സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകി വൃത്തിയാക്കണം.
https://www.facebook.com/Malayalivartha