ആ നിധി കണ്ടെത്തി, സൗദിയിൽ കണ്ടെത്തിയത് കോടികൾ മൂല്യമുള്ള സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം, വരാൻ പോകുന്നത് വൻ തൊഴിലവസരം, പുതിയ കണ്ടുപിടിത്തത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത് 533 മില്യൺ ഡോളർ നിക്ഷേപം...!!

ലോകത്ത് ഉന്നത സാമ്പത്തിക നിലവാരം പുലർത്തുന്ന രാജ്യങ്ങളിലൊന്നായ സൗദി അറേബ്യയുടെ മുഖ്യ വ്യവസായം പെട്രോളിയമാണ്. കൂടാതെ ഉരുക്ക്, ഇരുമ്പ്, വളം എന്നിവയും വൻതോതിൽ ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്. 1938-ൽ ആണ് സൗദി അറേബ്യയിൽ പെട്രോളിയം ഉത്പന്നങ്ങൾ കണ്ടെത്തിയത്. ഇന്ന് വൻകിട പദ്ധതികളിലൂടെ ലോകത്തെങ്ങുമുള്ള നിക്ഷേപകരുടെ പറുദീസയാണ് സൗദി അറേബ്യ.
ഇപ്പോൾമദീനയിൽ സ്വർണത്തിന്റെയും ചെമ്പിന്റെയും വൻ നിക്ഷേപം കണ്ടെത്തിയിരിക്കുകയാണ്. ലോഹങ്ങളുടെ അയിര് കണ്ടെത്തിയതായി സൗദി ജിയോളജിക്കൽ സർവേയാണ് അറിയിച്ചത്.മദീനയിലെ അബ- അൽ- റാഹയിലെ അതിർത്തിയിലായി സ്വർണ നിക്ഷേപവും മദീനയിലെ വാദി- അൽ- ഫറായിൽ നാല് സ്ഥലങ്ങളിൽ ചെമ്പിന്റെ നിക്ഷേപവും കണ്ടെത്തുകയായിരുന്നു. കണ്ടുപിടിത്തത്തിലൂടെ ലോകത്തിന് നിക്ഷേപത്തിനുള്ള വാതിൽ തുറക്കുകയാണെന്ന് സൗദി ജിയോളജിക്കൽ വകുപ്പ് അറിയിച്ചു. 533 മില്യൺ ഡോളർ നിക്ഷേപമാണ് പുതിയ കണ്ടുപിടിത്തത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്.
നാലായിരത്തോളം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും ചൂണ്ടിക്കാട്ടുന്നു. ഇത് പ്രവാസികൾക്ക് വലിയ രീതിയിൽ ഉപകാരപ്പെടും.കൂടുതൽ പേർക്ക് തൊഴിൽ ലഭിക്കും. പുതിയ കണ്ടുപിടിത്തം പ്രാദേശിക- അന്താരാഷ്ട്ര നിക്ഷേപകരെ ആകർഷിക്കാൻ സഹായിക്കുമെന്നും ഖനന മേഖലയിൽ കുതിച്ചുചാട്ടം ഉണ്ടാകുമെന്നും ഇതിലൂടെ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ വർദ്ധിപ്പിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
5,300 റിൽപരം ധാതു കേന്ദ്രങ്ങളാണ് സൗദിയിലുള്ളത്. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ 2030 വിഷൻ പദ്ധതിപ്രകാരം വികസനം വേണ്ട മേഖലകളിൽ ഒന്നാണ് ഖനനം. ഖനന മേഖലയിലേയ്ക്ക് 32 ബില്ല്യൺ ഡോളറിന്റെ നിക്ഷേപം ആകർഷിക്കുന്നതിനായുള്ള പദ്ധതികൾ വ്യവസായ, ധാതു വിഭവ മന്ത്രാലയം തയ്യാറാക്കിയിരുന്നു.
ആധുനിക കാലഘട്ടത്തിന്റെ ഇന്ധനമായ എണ്ണയിൽ നിന്നും ലഭിക്കുന്ന വരുമാനം ദാരിദ്ര്യം അനുഭവിക്കുന്ന മറ്റു രാജ്യങ്ങൾക്ക് വൻ തോതിലുള്ള സാമ്പത്തിക സഹായം നൽകുന്നതിനു കൂടി വിനിയോഗിക്കുന്നു. 2012 ൽ അറേബ്യൻ ബിസിനസ് മാഗസിൻ നടത്തിയ പഠന റിപ്പോർട്ടിൽ ഗൾഫ് മേഖലയിലെ ഏറ്റവും വലിയ സമ്പന്ന രാജ്യമായി സൗദി അറേബ്യയാണ് ഒന്നാം സ്ഥാനത്തെത്തിയത്.
https://www.facebook.com/Malayalivartha

























