ഇനി പഴയതുപോലെയല്ല...ഗാര്‍ഹിക തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ഇനി ആറ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം, പുതിയ നിബന്ധനയുമായി സൗദി

ഗാര്‍ഹിക തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ സ്വാതന്ത്ര്യം നല്‍കാനുള്ള തീരുമാനം അടുത്തിടെ സൗദി എടുത്തിരുന്നു. ഇതിന് പിന്നാലെ ഇതാ തൊഴിലാളികളുടെ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് ആറ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് സൗദി ജവാസാത്ത് ഡയറക്ട്രേറ്റ് വ്യക്തമാക്കിയിരിക്കുകയാണ്.
പഴയ സ്‌പോണ്‍സറും പുതിയ സ്‌പോണ്‍സറും തൊഴിലാളിയും തമ്മില്‍ ധാരണയിൽ എത്തുന്നതോടെയാണ് സ്‌പോണ്‍സര്‍ഷിപ്പ്ൽ മാറ്റം സാധ്യമാകുക. രാജ്യത്ത് തൊഴിലാളികളുടെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റനടപടികള്‍ ലഘൂകരിച്ചതോടെ ഗാര്‍ഹിക ജീവനക്കാര്‍ക്കും സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം സാധ്യമാകുന്നുണ്ട്. എന്നാൽ ഇതിന് ആറ് നപടിക്രമങ്ങള്‍ പാലിക്കണമെന്ന് സൗദി ജവാസാത്ത് ഡയറക്ട്രേറ്റ് അറിയിച്ചു.
നിലവിലെ സ്‌പോണ്‍സര്‍, സ്‌പോണ്‍സര്‍ഷിപ്പ് മാറ്റം അനുവദിക്കുക എന്നതാണ് ആദ്യത്തെ കടമ്പ. ഇതിനായി തൊഴിലാളികളുടെ പട്ടികയില്‍ നിന്നും മാറ്റം അനുവദിക്കുന്നവരെ നിര്‍ണ്ണയിക്കണം. സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കുന്നതിന് പുതിയ സ്‌പോണ്‍സറെ കണ്ടെത്തുകയും വേണം. ശേഷം സ്‌പോണ്‍സര്‍ഷിപ്പ് കൈമാറാനുള്ള തൊഴിലുടമയുടെ അപേക്ഷ തൊഴിലാളി കൂടി അംഗീകരിക്കണം.
ഇതോടെ അപേക്ഷയും പഴയ ഇഖാമയും പുതിയ സ്‌പോണ്‍സര്‍ക്ക് കൈമാറും. അദ്ദേഹം ജവാസാത്തില്‍ സമര്‍പ്പിച്ച് പുതിയ ഇഖാമ നേടുന്നതോടെ നടപടക്രമങ്ങള്‍ പൂര്‍ത്തിയാകുമെന്നും ജവാസാത്ത് വിശദീകരിച്ചു.മാത്രമല്ല, ഗാർഹിക തൊഴിലാളികൾക്ക് ഏർപ്പെടുത്തിയ സെലക്ടീവ് വാർഷിക ലെവി നിർത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താനും നിർദ്ദേശം നൽകിയിട്ടുണ്ട്. സൗദി ശൂറാ കൌൺസിലാണ് മാനവവിഭവശേഷി മന്ത്രാലയത്തിന് നിർദ്ദേശം നൽകിയത്.
നാലിൽ കൂടുതൽ ഗാർഹിക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമക്കും രണ്ടിൽ കൂടുതല് ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കുമാണ് ലെവി ബാധകമാകുക.ഗാർഹിക ജീവനക്കാർക്ക് ഏർപ്പെടുത്തിയ സെലക്ടീവ് വാർഷിക ലെവി നിറുത്തലാക്കുന്നത് സംബന്ധിച്ച് പഠനം നടത്താൻ ശൂറാ കൌൺസിൽ ആവശ്യപ്പെട്ടു. മാനവവിഭവശേഷി മന്ത്രാലയത്തോടാണ് കൌൺസിൽ ആവശ്യമുന്നയിച്ചത്. മന്ത്രാലയം ഗാർഹീക ജീവനക്കാർക്ക് നിർബന്ധമാക്കിയ ലെവി സമ്പ്രദായം പുനപരിശോധിക്കുന്നതിനാണ് നിർദ്ദേശം നൽകിയത്.
നാലിൽ കൂടുതൽ ഗാർഹീക ജീവനക്കാരുള്ള സ്വദേശി തൊഴിലുടമകൾക്കും രണ്ടിൽ കൂടുതൽ ജീവനക്കാരുള്ള വിദേശി തൊഴിലുടമക്കും വാർഷിക ലെവി ഏർപ്പെടുത്തുന്നതിന് മന്ത്രാലയം ഉത്തവ് പുറപ്പെടുവിച്ചിരുന്നു. ഈ വർഷം മെയ് 22 മുതൽ നിയമം പ്രാബല്യത്തിലായി. സ്വദേശി നാലിൽ കൂടുതലുള്ള ഓരോ ഗാർഹീക ജീവനക്കാരനും വിദേശി രണ്ടിൽ കൂടുതലുള്ള ഓരോ ജീവനക്കാരനും വർഷത്തിൽ 9600 റിയാൽ വീതം ലെവി അടക്കണം. ആദ്യഘട്ടത്തിൽ പുതുതായി നിയമിക്കുന്ന ജീവനക്കാർക്കാണ് ലെവി ബാധകമാകുക. രണ്ടാം ഘട്ടത്തിൽ എല്ലാവർക്കും നിയമം ബാധകമാകും. അടുത്ത വർഷം മെയിലാണ് രണ്ടാം ഘട്ടം ആരംഭിക്കുക.
https://www.facebook.com/Malayalivartha

























