ഇനി എല്ലാം കിറുകൃത്യം...! പ്രവാസികളുടെ ശമ്പളം വൈകിപ്പിച്ചാൽ ഇനി കമ്പനികൾക്ക് യമണ്ടൻ പണി, തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനകം വിതരണം ചെയ്യണമെന്ന് കുവൈത്ത്

സാമ്പത്തിക പ്രതിസന്ധി താങ്ങാനുന്നതിലും അപ്പുറമാകുന്ന സന്ദർഭങ്ങളിലാണ് മിക്ക ആളുകളും പ്രവാസ ജീവിതം തിരഞ്ഞെടുക്കുന്നത്. എന്നാൽ ശമ്പളം കൃത്യമായ സമയത്ത് വിതരണം ചെയ്യാത്തത് മൂലം നിരവധി പ്രവാസികളാണ് വലയുന്നത്. പല കാരണങ്ങളും പറഞ്ഞ് സ്ഥാപനങ്ങള്‍ ശമ്പളം വൈകിപ്പിക്കുന്നത് മൂലം നാട്ടിൽ പ്രവാസികളെ ആശ്രയിച്ച് കഴിയുന്ന കുടുംബങ്ങളുടെ അവസ്ഥയും പരിതാപകരമാകും.
എന്നാൽ കുവൈത്തിലെ തൊഴിലാളികൾക്ക് ഇനി കൃത്യ സമയത്ത് സാലറി കിട്ടും. തൊഴിലാളികളുടെ വേതനം നിശ്ചിത തീയതിയുടെ ഏഴ് ദിവസത്തിനകം വിതരണം ചെയ്യണമെന്ന് ‘മാനവ ശേഷി പൊതു സമിത് നിർദ്ദേശിച്ചിരിക്കുകയാണ്. തൊഴിലാളിയുടെ ശമ്പള വിതരണം അടുത്ത മാസം ഒന്നു മുതൽ ‘ ആഷൽ’ സേവനത്തിന്റെ പരിധിയിൽ ഉൾപ്പെടുത്തുകയാണ്. ഇതിന് മുന്നോടിയായാണു ഈ നിർദ്ദേശം നടപ്പിലാക്കുന്നതെന്നും മാനവ ശേഷി പൊതു സമിതി ഡെപ്യൂട്ടി ഡയറക്റ്റർ വ്യക്തമാക്കി.
പുതിയ സംവിധാനത്തിൽ തൊഴിലാളികളുടെ വേതനം കൈമാറ്റം ചെയ്യാതിരിക്കുന്നതിന്റെയും, വേതനം വെട്ടി കുറച്ചതിന്റെയും കാരണങ്ങൾ ബോധിപ്പിക്കാൻ തൊഴിലുടമകൾക്ക് സൗകര്യം ഉണ്ടായിരിക്കും.നേരത്തെ യു.എ.ഇയില്‍ ശമ്പളം വൈകിപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍മന്ത്രാലയം നടപടി കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നു.
സമയത്തിന് ശമ്പളം നല്‍കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ പുതിയ ശിക്ഷാനടപടികള്‍ ഉള്‍പ്പെടുത്തി രാജ്യത്തെ വേതന സംരക്ഷണ സംവിധാനത്തില്‍ ഭേദഗതി വരുത്തിയതായി തൊഴില്‍ മന്ത്രാലയം അറിയിക്കുകയായിരുന്നു.തൊഴില്‍ മന്ത്രി ഡോ. അബ്ദുറഹ്മാന്‍ അബ്ദുല്‍ മന്നാന്‍ അല്‍ അവാറിന്‍റെ നിര്‍ദേശപ്രകാരമാണ് പുതിയ മാറ്റങ്ങള്‍. ശമ്പളം വൈകിപ്പിച്ച കാലയളവ്, ജീവനക്കാരുടെ എണ്ണം, ശമ്പളം നിഷേധിക്കപ്പെട്ടവരുടെ എണ്ണം എന്നിവയുടെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ക്കെതിരെ വിവിധ ശിക്ഷ നടപടികള്‍ ഉള്‍പ്പെടുത്തിയാണ് യു.എ.ഇയിലെ വേജ് പ്രൊട്ടക്ഷന്‍ സിസ്റ്റത്തില്‍ ഭേദഗതികള്‍ നടപ്പാക്കിയത്.
ജീവനക്കാര്‍ക്ക് കൃത്യസമയം ശമ്പളം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സ്ഥാപനങ്ങളുടെ വലുപ്പച്ചെറുപ്പം പരിഗണിക്കാതെ തന്നെ പരിശോധന കര്‍ശനമാക്കിയിരുന്നു. ശമ്പളം ജീവനക്കാർക്ക് കൃത്യസമയത്ത് കിട്ടുന്നിണ്ടോ എന്ന് പരിശോധിക്കും. ഇലക്‌ട്രോണിക് സംവിധാനം വഴി ജീവനക്കാരുടെ ബാങ്ക് അക്കൗണ്ടുകളില്‍ വേതനം എത്തുന്നുണ്ടോ എന്നും നിരീക്ഷിക്കും. ഇതിന് പുറമെ, സ്ഥാപനങ്ങളില്‍ നേരിട്ടെത്തി പരിശോധന നടത്തും. പരിശോധനയിൽ ഇത്തരത്തിൽ ശമ്പളം വൈകുന്നുണ്ടെന്ന് ശ്രദ്ധയിൽപ്പെട്ടാൽ കമ്പനികള്‍ക്ക് മുന്നറിയിപ്പ് നല്‍കും.
എന്നിട്ടും വീഴ്ച പരിഹരിക്കുന്നില്ലെങ്കില്‍ ഈ സ്ഥാപനങ്ങള്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് നല്‍കുന്നത് നിര്‍ത്തിവെക്കാമുമാണ് നിർദ്ദേശം. എന്നാൽ അമ്പത് ജീവനക്കാരില്‍ കൂടുതലുള്ള സ്ഥാപനങ്ങളാണ് ശമ്പളനിഷേധം തുടരുന്നതെങ്കില്‍ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. ഒപ്പം ഫെഡറല്‍, ലോക്കല്‍ അതോറിറ്റികളോട് കമ്പനിക്കെതിരെ നിയമനടപടി ആരംഭിക്കാന്‍ നിര്‍ദേശം നല്‍കും. ആറുമാസം വീഴ്ച തുടര്‍ന്നാല്‍ സ്ഥാപനത്തിന് മേൽ വന്‍ തുക പിഴചുമത്തുകയും ചെയ്യും.
https://www.facebook.com/Malayalivartha

























