ഗൾഫിനെ ഒന്നടങ്കം അമ്പരപ്പിച്ച് യുഎഇ, ജീവിക്കാൻ എറ്റവും പറ്റിയ നഗരങ്ങളായി അബുദാബിയും ദുബായും, നേട്ടമായത് വാക്സിനേഷൻ ക്യാമ്പുകൾ ഫലപ്രദമായി നടത്തി കൊവിഡ് പ്രതിസന്ധിയെ വേഗത്തിൽ മറികടക്കാൻ സാധിച്ചത്...!!

പ്രവാസി കുടുംബങ്ങൾ ഏറ്റവും കൂടുതൽ താമസിക്കുന്ന യു.എ.ഇയിലെ എമിറേറ്റുകളിലൊന്നാണ് ദുബൈ. താമസത്തിന് ആനുയോജ്യമായ നിരവധി ഘടകങ്ങൾ പ്രവാസി കുടുംബങ്ങളെ ഇവിടേക്ക് ആകർഷിക്കുന്നു. സുരക്ഷിതത്വത്തിന്റെ കാര്യത്തിലായാലും ദുബൈ നമ്പർ വണ്ണാണ്. ഇതെല്ലാം ശരിവയ്ക്കുന്ന തരത്തിലുള്ള ഒരു പുതിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ജീവിക്കാൻ എറ്റവും പറ്റിയ നഗരമായി ദുബൈ മാത്രമല്ല, അബുദാബിയും തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇക്കണോമിക് ഇന്‍റലിജൻസ് യൂണിറ്റ് നടത്തിയ സർവേയിലാണ് ആഫ്രിക്കൻ,പശ്ചിമേഷ്യൻ മേഖലയിലെ ജീവിക്കാൻ എറ്റവും പറ്റിയ നഗരങ്ങളായി അബുദാബിയും ദുബായും തെരഞ്ഞെടുക്കപ്പെട്ടത്.വാക്സിനേഷൻ ക്യാമ്പുകൾ ഫലപ്രദമായി നടത്തിയതിലൂടെ കൊവിഡ് പ്രതിസന്ധിയെ വേഗത്തിൽ മറികടക്കാൻ സാധിച്ചതാണ് അബുദാബിക്കും ദുബായ്ക്കും നേട്ടമായത്.
അതുകൊണ്ടുതന്നെയാണ് പ്രതിസന്ധികൾ നിറഞ്ഞകാലത്തും ജോലി ചെയ്യാനും താമസിക്കാനുമായി ജനങ്ങൾ അബുദാബിയും ദുബായും തെരഞ്ഞെടുത്തത്. പട്ടികയിൽ കുവൈത്ത് സിറ്റി, തെൽഅവീവ്, ബഹ്റൈൻ എന്നിവയുമുണ്ട്. ഈ വർഷം ജൂണോടെ എല്ലാവിഭാഗത്തിലുള്ള ജനങ്ങൾക്കും കൊവിഡ് വാക്സിനേഷൻ ലഭ്യമാക്കാൻ സാധിച്ചിട്ടുണ്ട്.
ആഗോളതലത്തിൽ കൊവിഡ് പ്രതിസന്ധിക്ക് ശേഷം ഏറ്റവും വേഗത്തിൽ തുറന്ന നഗരങ്ങളിലൊന്നാണ് ദുബായ്. കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ വിവിധ രാജ്യങ്ങളിൽ നിന്ന് രണ്ട് എമിറേറ്റുകളിലേക്കും വിനോദസഞ്ചാരമേഖലയിലേക്ക് വലിയ ഒഴുക്കുണ്ടായി.
മാത്രമല്ല ലോകത്തിലെ ഏറ്റവും തിരക്കേറിയ അന്താരാഷ്ട്ര വിമാനത്താവളമെന്ന സ്ഥാനം ഇത്തവണയും സ്വന്തമാക്കിയ ദുബായ് വിമാനത്താവളം യാത്രക്കാരുടെ എണ്ണത്തിൽ വീണ്ടും കുതിക്കുകയാണ്.ആഗസ്റ്റിലെ കണക്കനുസരിച്ച് 41 ലക്ഷം സന്ദർശകരാണ് ദുബായിലെത്തിയത്. അങ്ങനെ ലോകത്തിലെ തന്നെ കൂടുതൽ തിരക്കേറിയ വിമാനത്താവളമായി ദുബായ് മാറി.
ഈ വർഷം ആദ്യ ആറ് മാസത്തിനിടെ ദുബൈ വിമാനത്താവളം സ്വീകരിച്ചത് 2.79 കോടി യാത്രക്കാരെയാണ്. 2021ലെ ആദ്യ പകുതിയുമായി താരതമ്യം ചെയ്യുമ്പോൾ 161.9 ശതമാനം വർധനവാണുണ്ടായത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തെ പിന്നിലാക്കിയാണ് ദുബൈ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചത്.
https://www.facebook.com/Malayalivartha

























