എനിക്ക് മരിക്കാൻ ഭയമില്ല...! ദുബൈയിൽ തിരക്കേറിയ റോഡിൽ തലയണയിട്ട് പ്രവാസിയുടെ സുഖനിദ്ര, ഉറക്കം കഴിഞ്ഞ് റോഡിൽ നിന്ന് ഇയാൾ മാറുന്നതും കാത്ത് നിരവധി വാഹനങ്ങൾ, സുഖശയനത്തിന്റെ വീഡിയോ വൈറലായതോടെ യുവാവിനെ തൂക്കിയെടുത്ത് പോലീസ്...!

പൊതുജനങ്ങൾക്ക് ബുദ്ധിമൂട്ടുണ്ടാക്കുന്ന രീതിയിൽ ചിലർ പെരുമാറുന്നത് ഒരു പുതുമയുള്ള കാര്യമല്ല. യാത്രവേളകളിൽ നമ്മൾ ഇത്തരം സംഭവങ്ങൾ കണാറുണ്ട്. എന്നാൽ ഗൾഫിൽ ഒരു പ്രവാസി കാണിച്ചു കൂട്ടിയ കോപ്രായങ്ങളെ കുറിച്ചുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ദുബൈ നഗരത്തിലെ തിരക്കേറിയ റോഡിൽ തലയണയിട്ട് ഉറങ്ങാൻ കിടന്നിരിക്കുകയാണ് ഒരു പ്രവാസി.
ഇയാളുടെ സുഖശയനത്തിന്റെ വീഡിയോ വൈറലായതോടെ യുവാവിനെ പൊലീസ് പൊക്കി. സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കിയതിനാണ് ഇയാൾക്കെതിരെ കേസ്. ദുബൈ ദേര മുറഖബാദിലെ സലാഹുദ്ദീൻ സ്ട്രീറ്റിലായിരുന്നു ഈ കാഴ്ച. നടുറോഡിൽ വാഹനങ്ങൾ സിഗ്നനൽ കാത്തുനിൽക്കുന്നിടത്ത് പെഡിസ്ട്രിയൻ ക്രോസിൽ തലയണയിട്ട് സുഖമായി ഉറങ്ങാനുള്ള ഒരുക്കത്തിസായിരുന്നു ഇയാൾ.
ഉറക്കം കഴിഞ്ഞ് റോഡിൽ നിന്ന് ഇയാൾ മാറുന്നതും കാത്ത് നിരവധി വാഹനങ്ങൾ റോഡിൽ നിർത്തിയിട്ടിരിക്കുന്നതും വീഡിയോയിൽ കാണാം.എനിക്ക് മരിക്കാൻ ഭയമില്ല, എന്നാൽ വിദേശത്ത് കിടന്നുമരിക്കാൻ ഭയമാണ് എന്ന ഉറുദുവാചകങ്ങളും ചേർത്ത് ടിക് ടോക്കിൽ ഈ വീഡിയോ ഇയാൾ പോസ്റ്റും ചെയ്തു. പിന്നീട് നീക്കം ചെയ്തെങ്കിലും വീഡിയോ വൈറലായി.
ഇതോടെ ഏഷ്യൻ രാജ്യത്ത് നിന്നുള്ള പ്രവാസി യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. പൊതുജനങ്ങളുടെ ജീവനും സ്വത്തും സ്വന്തം ജീവനും അപകടപ്പെടുത്തവിധം പെരുമാറിയതിന് ഫെഡൽ പീനൽ കോഡ് 31 ലെ ആർട്ടിക്കിൾ 399 പ്രകാരമാണ് ഇയാൾക്കെതിരെ കേസ്. ഇതിന് തടവും പിഴയും വരെ ശിക്ഷലഭിക്കും. ഇത്തരം പ്രവർത്തികൾ ശ്രദ്ധയിൽപെട്ടാൽ ഉടൻ പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നും ദുബൈ പൊലീസ് അറിയിച്ചു.
നേരത്തെ ബഹ്റൈനിൽ മദ്യപിച്ച് ഒരു പ്രവാസി മൂക്കറ്റം കുടിച്ച് മദ്യലഹരിയില്‍ റോഡില്‍ ഇറങ്ങി ഗതാഗതം തടസപ്പെടുത്തിയത് വാർത്തയായിരുന്നു. ഗുദൈബിയയിലായിരുന്നു ഈ സംഭവം നടന്നത്. മദ്യലഹരിയില്‍ മറ്റുള്ളവർക്ക് ബുദ്ധിമൂട്ടുണ്ടാക്കിയ യുവാവിന് പിന്നീട് ഒരു മാസം ജയില്‍ ശിക്ഷയും കോടതി വിധിച്ചിക്കുകയുണ്ടായി. മുപ്പത് വയസുകാരനായ പ്രവാസി യുവാവ് റോഡില്‍ കിടന്ന് ഗതാഗതം തടപ്പെടുത്തുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.
ഗതാഗതം തടസപ്പെടുത്തിയതിന് പുറമെ സ്വന്തം ജീവന്‍ അപകടത്തിലാക്കിയതിനും ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിരുന്നു. ജയില്‍ ശിക്ഷ അനുഭവിച്ച ശേഷം ഇയാളെ ബഹ്റൈനില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ടെന്ന് ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ അറിയിച്ചു. കസ്റ്റഡിയിലെടുത്ത് തുടര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ഹൂറ പൊലീസ് സ്റ്റേഷനില്‍ നിന്നാണ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്.
https://www.facebook.com/Malayalivartha

























