ആ നിബന്ധന പിഴുതെറിഞ്ഞു...! സ്വകാര്യ മേഖലയിലെ തൊഴില്‍ കരാറുകളുടെ കാര്യത്തില്‍ മൂന്നു വര്‍ഷമെന്ന പരിധി നീക്കി, പുതിയ നിയമം ലക്ഷ്യമിടുന്നത് തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതൽ മികച്ച രീതിയിലാക്കാൻ...

രാജ്യത്തെ കൂടുതൽ തൊഴിൽ സൗഹൃദമാക്കുന്ന നടപടികളിലേക്ക് കടക്കുകയാണ് യു.എ.ഇ. രാജ്യത്ത് തൊഴിൽ കരാർ സംബന്ധിച്ച നിയമത്തിൽ
മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് മാറ്റം വരുത്തിയിരിക്കുന്നത്. സ്വകാര്യ മേഖലയിലെ തൊഴിൽ കരാറുകളുടെ കാര്യത്തിൽ മൂന്നു വർഷമെന്ന പരിധി നീക്കി.തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള അന്തർധാര കൂടുതൽ മെച്ചപ്പെടുത്താൻ സഹായിക്കുന്നതാണ് പുതിയ നീക്കം.
അതായത് തൊഴിലാളിയും തൊഴിലുടമയും സംബന്ധിച്ച ബന്ധം കൂടുതൽ മികച്ച രീതിയിലാക്കാാൻ ലക്ഷ്യമിടുന്നതാണ് പുതിയ നിബന്ധന. .പുതിയ ഭേദഗതികൾ പ്രകാരം ഇനി മുതൽ രാജ്യത്തെ തൊഴിൽ കരാറുകളിൽ അത് ബാധകമാവുന്ന ഒരു നിശ്ചിത കാലായളവ് പ്രതിപാദിച്ചിരിക്കണം. അത് ഇരുപക്ഷവും അംഗീകരിക്കുന്നതാവണം.ഇരു പക്ഷവും അംഗീകരിച്ച കരാറിലെ വ്യവസ്ഥകൾ പ്രകാരം ഈ കാലയളവ് ദീർഘിപ്പിക്കാനും നിയമം അനുമതി നൽകുന്നതാണ് മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയമാണ് പുതിയ ഭേദഗതി.
എന്നാൽ തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാറുണ്ടാക്കുന്ന കാലയളവിന് ഏതെങ്കിലും തരത്തിലുള്ള നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടില്ല.അതേസമയം, സർക്കാർ മേഖലയിൽ ജോലി ചെയ്യുന്നവർക്കും, വീട്ടുജോലിക്കാർക്കും ഈ ഭേദഗതി ബാധകമല്ല. മെയിൻലാൻഡ് കമ്പനിയിൽ ജോലി ചെയ്യുന്നവർക്കും ഫ്രീസോൺ
ജീവനക്കാർക്കും ഭേദഗതി പ്രകാരം തൊഴിൽകരാറുണ്ടാക്കാം. എന്നാൽ, ദുബൈ ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ, അബൂദബി ഗ്ലോബൽ മാർക്കറ്റ് എന്നിവക്ക് കീഴിലെ കമ്പനികൾക്ക് ഭേദഗതി ബാധകമാകില്ല.യുഎഇയുടെ അടുത്ത അൻപത് വർഷത്തേക്കുള്ള സാമ്പത്തിക വികസന ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് രാജ്യം നിയമങ്ങൾക്കും ചട്ടങ്ങൾക്കും രൂപം നൽകുന്നതെന്ന് യുഎഇ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രി ഡോ. അബ്‍ദുൽ റഹ്‍മാൻ അൽ അവാർ പറഞ്ഞു.
രാജ്യത്തെ ബിസിനസ് അനുകൂല അന്തരീക്ഷത്തിന്റെ സ്ഥിരതയും ആകർഷണീയതയും ഇതിലൂടെ വർദ്ധിക്കും. യുഎഇയുടെ ആധുനിക വികസന രീതിയും, നീതിയിലും മനുഷ്യാവകാശങ്ങളോടുള്ള ആദരവിലും മാറ്റങ്ങൾക്ക് മുന്നിൽ നടക്കുന്നതുമായ മൂല്യങ്ങളും പിന്തുടരുന്നതാണ് ഈ മാറ്റം. യുഎഇയുടെ നിരന്തരമായ പുരോഗതിയും സ്ഥിരതയും മുന്നേറ്റവും ഉറപ്പാക്കാൻ ഇത് സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
തൊഴിൽ കരാറിൽ ഏർപ്പെടുന്ന തൊഴിലുടമയും തൊഴിലാളിയും തമ്മിലുള്ള ബന്ധം കൂടുതൽ സന്തുലിതമായിരിക്കണമെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. തൊഴിൽ വിപണിയുടെ വളർച്ചയും സ്ഥിരതയും ഒപ്പം യുഎഇയുടെ സാമ്പത്തിക മത്സരക്ഷമത കാത്തുസൂക്ഷിക്കാനുമാണ് മാനവി വിഭവശേഷി മന്ത്രാലയം അധികൃതർ ഇതിലൂടെ ലക്ഷ്യമിടുന്നത്.
നവംബറിലാണ് ആദ്യമായി തൊഴിൽ നിയമനിർമത്തിൽ വ്യാപകമായ മാറ്റങ്ങൾ പ്രഖ്യാപിച്ചത്. തൊഴിൽ കരാറുകൾ മൂന്ന് വർഷത്തിൽ കവിയാൻ പാടില്ലെന്നായിരുന്നു ഫെബ്രുവരിയിൽ പ്രാബല്യത്തിൽ വന്ന ഈ ഭേദഗതികളിൽ പറഞ്ഞിരുന്നത്. ഇതിനാണ് ഇപ്പോൾ മാറ്റമുണ്ടായിരിക്കുന്നത്.
പുതിയ ഭേദഗതി പ്രദാനം ചെയ്യുന്ന ദീർഘകാല കരാർ ക്രമീകരണങ്ങൾ തൊഴിൽ സുരക്ഷ വർധിപ്പിക്കുന്നതിനൊപ്പം ബിസിനസുകൾക്കും ഗുണകരമാവും.
https://www.facebook.com/Malayalivartha

























