അവരെ ഉടൻ മോചിപ്പിക്കും...! പ്രവാസികൾ കൂട്ടത്തോടെ പുറത്തേക്ക്...വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് ജയിൽ മോചനത്തിനുള്ള വഴി തുറന്ന് ഒമാൻ, നബിദിനത്തോടനുബന്ധിച്ച് 325 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ്

വളരെ നിർണായകമായ തീരുമാനവുമായി ഗൾഫ് രാഷ്ട്രം മുന്നിട്ടിറങ്ങിയിരിക്കുകയാണ്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകൾക്ക് ജയിൽ മോചനത്തിനുള്ള വഴി തുറന്നിയിരിക്കുകയാണ് ഒമാൻ. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 325 തടവുകാർക്ക് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി.നബിദിനത്തോടനുബന്ധിച്ചാണ് ഒമാൻ സുൽത്താന്റെ ഈ തീരുമാനം.
കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ് നൽകിയിരുന്നത്. ഇതിൽ 107 പ്രവാസികളായിരുന്നു ഉണ്ടായിരുന്നത്. തടവുകാരുടെ കുടുംബങ്ങളെക്കൂടി കണക്കിലെടുത്തുകൊണ്ടാണ് ജയില്‍ മോചനം സുൽത്താൻ ഹൈതം ബിൻ താരിഖ് പ്രഖ്യാപിച്ചത്. ഇപ്പോള്‍ മോചിതരാക്കപ്പെടുന്നവരില്‍ 141 പേര്‍ പ്രവാസികളാണെന്ന് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.
വിശേഷ ദിവസങ്ങളില്‍ തടവുകാരുടെ ജയില്‍ മോചനം പ്രഖ്യാപിക്കുന്നത് ഗള്‍ഫ് രാജ്യങ്ങളിലെ പതിവ് രീതിയാണ്. വിവിധ മാനദണ്ഡങ്ങള്‍ പ്രകാരമാണ് ഇതിന് അര്‍ഹരായവരെ അധികൃതര്‍ തീരുമാനിക്കുന്നത്..
ഒമാനില്‍ നബി ദിനം പ്രമാണിച്ച് ഒക്ടോബര്‍ 9 ഞായറാഴ്ചയാണ് ഔദ്യോഗിക അവധി പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും നിയമ വിഭാഗങ്ങളിലെയും ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയ്‍ക്കും അന്ന് അവധിയായിരിക്കുമെന്ന് ഒമാന്‍ തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറഞ്ഞിട്ടുണ്ട്.
അതേസമയം സ്വകാര്യ മേഖലയിലെ ജോലിയുടെ സ്വഭാവം പരിഗണിച്ച് അന്ന് ജീവനക്കാര്‍ക്ക് അവധി നല്‍കാന്‍ സാധിക്കാത്ത തൊഴിലുടമകള്‍ ജീവനക്കാരുടെ അവധി നഷ്ടം നികത്തണമെന്നും തൊഴില്‍ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ ആവശ്യപ്പെട്ടു. അതേസമയം നബിദിനം പ്രമാണിച്ച് യുഎഇയിലെ പൊതു - സ്വകാര്യ മേഖലകള്‍ക്ക് ശനിയാഴ്ചയായിരുന്നു അവധി പ്രഖ്യാപിച്ചിരുന്നത്. ശമ്പളത്തോടെയുള്ള അവധി പ്രഖ്യാപിച്ചിരുന്നത്. രാജ്യത്തെ മാനവ വിഭവശേഷി - സ്വദേശിവത്കരണ മന്ത്രാലയമാണ് സ്വകാര്യ മേഖലയുടെ അവധി സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.
https://www.facebook.com/Malayalivartha






















