ആശുപത്രികൾ നിരോധിത മേഖലയാകും! ഐ. എം എയുടെ നിർദ്ദേശം കണക്കിലെടുത്ത് ആശുപത്രികളെ നിരോധിത മേഖലയാക്കുന്നതിനെ കുറിച്ച് ആലോചിച്ച് സർക്കാർ
ഐ. എം എയുടെ നിർദ്ദേശം കണക്കിലെടുത്ത് ആശുപത്രികളെ നിരോധിത മേഖലയാക്കുന്നതിനെ കുറിച്ച് സർക്കാർ ആലോചിക്കുന്നു. കർശന നിയന്ത്രണങ്ങളുമായാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ രംഗത്തെത്തിയത്.. അംഗങ്ങൾക്ക് വേണ്ടി ഐ എം എ നൽകുന്ന മാർഗ നിർദ്ദേശങ്ങൾ ഇവയാണ്. ക്ലിനിക്കുകൾ, വീടുകൾ എന്നിവയിലൂടെയുള്ള പരിശോധന നിർത്തിവെക്കണമെന്നതാണ് ആദ്യത്തേത്.
പ്ലാൻ ചെയ്യാവുന്ന ശസ്ത്രക്രിയകൾ മാറ്റിവയ്ക്കണം. രോഗികൾ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരായവരെ സന്ദർശന പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഒ.പി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ ക്യാഷ്വാലിറ്റി വഴിയാക്കണം. ടെലി കമ്മ്യൂണിക്കേഷനിലൂടെ കൺസൾട്ടേഷൻ നൽകണം. കോവിഡ് സംശയിക്കുന്നവരെ അടുത്ത സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യണം.
ഐസൊലേഷൻ ബെഡുകൾ കേരളത്തിൽ 56,962 സ്വകാര്യമേഖലയിലായതിനാൽ സ്വകാര്യ ആശുപത്രികളുമായി സഹകരിക്കണം. ഇതിനകം 5000 ബെഡും, 200 ഐ. സി. യു ബെഡും ക്രമീകരിച്ചിട്ടുണ്ട്. സർക്കാർ -സ്വകാര്യ മേഖലയിലെ ഡോക്ടർമാർ കൂട്ടായി പ്രയത്നിക്കണമെന്ന് ഐ എം എ ആവശ്യപ്പെട്ടു. 2000 പേരോളം മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കും. പൊതുജനങ്ങൾ സംയമനം പാലിക്കണം.
എല്ലാ മേജർ ആശുപത്രികളിലും പൊലീസ് എയ്ഡ് പോസ്റ്റ് വേണമെന്ന് ഐ.എം എ ആവശ്യപ്പെട്ടു. കർശന നടപടികളിലൂടെ മാത്രമേ കേരളത്തിൽ കോവിഡ് നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്ന് ഐ. എം എ ആവശ്യപ്പെടുന്നു.
https://www.facebook.com/Malayalivartha