Widgets Magazine
26
Apr / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...


ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തുകളില്‍ എത്തി വോട്ട് രേഖപ്പെടുത്തി


സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍


സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍... അഞ്ചുലക്ഷത്തിലധികം കന്നിവോട്ടര്‍മാര്‍


രണ്ടാംഘട്ട വോട്ടെടുപ്പ്.... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം ഇന്ന് വിധിയെഴുതും; രാവിലെ ഏഴു മുതല്‍ വൈകുന്നേരം ആറുവരെയാണ് പോളിംഗ്, കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്

മൂന്നാറില്‍ നടക്കുന്നത് ദേശീയപാത നിര്‍മാണമോ അതോ പാറ ഖനനമോ? ലോകാര്‍ഡില്‍ ക്രഷര്‍ യൂണിറ്റ്, കാര്യങ്ങള്‍ നീങ്ങുന്നത് മനുഷ നിര്‍മിത ഉരുള്‍പ്പൊട്ടലേക്ക് ? പശ്ചിമഘട്ടം തുരന്നു തീര്‍ക്കുമ്പോഴും കണ്ടില്ലെന്ന് നടിച്ച് സര്‍ക്കാര്‍

02 JULY 2020 10:12 AM IST
മലയാളി വാര്‍ത്ത

More Stories...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

2024 പിറന്നിട്ട് നാല് മാസങ്ങള്‍ പിന്നിട്ടിരിക്കുകയാണ്... ലോകമെമ്പാടും പലവിധത്തിലുള്ള അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുന്നുണ്ട്...

ദേവിയുടെ അമ്മ ഈ വിവരം അറിഞ്ഞ ഉടനെ ബോധംകെട്ടു വീണു.. ആശുപത്രിയിൽനിന്ന് ആളുകൾ വന്ന് മരുന്നു നൽ‌കി മയക്കി കിടത്തി; ഇത്രയും വിദ്യാഭ്യാസമുള്ളവർ ഇങ്ങനെയൊരു ബ്ലാക് മാജിക്കിന്റെ കെണിയിൽ വീഴണമെങ്കിൽ അതൊരു ഗുരുതര പ്രശ്നമാണ്.. തുറന്നു പറഞ്ഞ് മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി

അരുണാചലിലേക്ക് എത്തുന്നതിനു മുൻപ് വീട്ടിൽ നിന്ന് ഇറങ്ങിയ നവീനും ദേവിയും 10 ദിവസം കഴിഞ്ഞത് എവിടെ? വിവാഹത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കവേ ആര്യയെ ഇവർക്ക് ഒപ്പം കൂട്ടിയത് വ്യക്തമായ പ്ലാനോട് കൂടി... ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്

റോഡു നിര്‍മാണമാണത്തിന്റെ മറവില്‍ ക്വാറി നടത്തുന്ന അപൂര്‍വ പ്രതിഭാസം കാണണമെങ്കില്‍ മൂന്നാറിലെത്തിയാല്‍ മതി. കേരളത്തില്‍ ഇങ്ങനെ നടക്കുമോ എന്ന് ആരും അതിശയിക്കണ്ട? വികസനത്തിന്റെ പേരില്‍ കേരളത്തില്‍ ഇപ്പോള്‍ എത്തും നടക്കും എന്നതിന് തെളിവാണ് മൂന്നാറിലെ ഈ റോഡ് വികസനം. മൂന്നാറിലൂടെ കടന്നു പോകുന്ന കൊച്ചി - ധനുഷ്‌കോടി ദേശിയപാത 85 ന്റെ ഭാഗമായ മൂന്നാര്‍ ലോകാര്‍ഡ് ഗ്യാപ്പ് റോഡിന്റെ വീതി കൂട്ടലിനെ തുടര്‍ന്നാണ് പുതിയൊരു ക്വാറി രൂപപ്പെട്ടത്. ഇതിനോടനുബന്ധിച്ച് ലോകാര്‍ഡില്‍ ക്രഷര്‍ യൂണിറ്റും സ്ഥാപിക്കപ്പെട്ടു. പരിസ്ഥിതി ആഘാത പഠനം നടത്താതെയാണ് സമുദ്ര നിരപ്പില്‍ നിന്നും 5500 അടിയിലേറെ ഉയരമുള്ള ലോകാര്‍ഡ്ഗ്യാപിലെ ഒരു മല അപ്പാടെ ഇടിച്ച് നിരത്തുന്നത്. പാറ പൊട്ടിക്കലില്‍ യാതൊരു തടസവുമുണ്ടായില്ലാതെ തുടരുകയാണ്. ഈ പാറയത്രയും ലോകാര്‍ഡിലെ ക്രഷര്‍ യൂണിറ്റിലെത്തിച്ച് മെറ്റലാക്കി മാറ്റുകയാണ്. ആയിരകണക്കിന് ലോഡ് മെറ്റല്‍ ഇവിടെ നിന്നും അതിര്‍ത്തി കടന്നു. റോഡ് നിര്‍മാണമാകട്ടെ എങ്ങുമെത്തിയിട്ടുമില്ല.

മൂന്നാറിലെ തേയിലത്തോട്ടങ്ങള്‍ ബ്രിട്ടിഷുകാരുടെ ഉടമസ്ഥതയിലായിരുന്ന കണ്ണന്‍ ദേവന്‍ കമ്പനി നടത്തിയിരുന്ന കാലയളവിലാണ് മുന്നാര്‍ ബോഡിമെട്ട് റോഡ് നിര്‍മിച്ചത്. ചൊക്രമുടി മല മുറിച്ച് റോഡ് നിര്‍മ്മിക്കുകയായിരുന്നു. തമിഴ്‌നാടിലെ അമ്മനായ്ക്കനൂരില്‍ തീവണ്ടിയിറങ്ങി മൂന്നാറിലേക്ക് വരാനും തോട്ടം തൊഴിലാളികളുടെ ഗതാഗത സൗകര്യത്തിനുമായാണ്, മധുര റോഡിന്റ ഭാഗമായ ബോഡിമെട്ട്-ബോഡിനായ്ക്കനൂര്‍ റോഡ് നിര്‍മിച്ചത്. കേരള അതിര്‍ത്തിയാണ് ബോഡിമെട്ട്. മൂന്നാര്‍-ബോഡിമെട്ട്-മധുര റോഡാണ് ഇപ്പോള്‍ ദേശീയ പാതയായി മാറിയത്. ഇതില്‍ മൂന്നാര്‍ ബോഡിമെട്ട് 42 കിലോമീറ്റര്‍ വീതി കൂട്ടുന്ന ജോലികള്‍ ആരംഭിച്ചത് 2017 നവംബറിലാണ്. എന്നാല്‍, കരാറുകാരുടെ കണ്ണു ചെന്ന് പതിഞ്ഞത് ലോകാര്‍ഡ് ഗ്യാപ്പ് റോഡിലും. ഏതാനം കിലോമീറ്ററുകള്‍ മാത്രമുള്ള ഗ്യാപ്പ് റോഡ് വീതി കൂട്ടുന്നതിനായി മല ഇടിക്കല്‍ ആരംഭിച്ചതോടെയാണ് ഹൈറേഞ്ച് മനുഷ്യ നിര്‍മിത ഉരുള്‍പ്പൊട്ടലും കണ്ട് തുടങ്ങിയത്.

സമുദ്ര നിരപ്പില്‍ നിന്നും 5500 അടിയിലേറെ ഉയരത്തിലുള്ള റോഡില്‍ നിന്നും തലയുയര്‍ത്തി നില്‍ക്കുന്ന മലയിലെ പാറക്കെട്ടുകള്‍ക്ക് നേരെ വെടിമരുന്ന് പ്രയോഗിക്കപ്പെട്ടതോടെ ഈ മേഖല ക്വാറിയായി രൂപാന്തരപ്പെട്ടു. അപകടം പതിവായി. കഴിഞ്ഞ വര്‍ഷം ഒക്‌ടോബറിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. ഇതില്‍ ഒരാളുടെ മൃതദേഹം ഇനിയും കണ്ടെത്തിയിട്ടില്ല. റോഡിന്റ താഴ്ഭാഗത്തുള്ള നൂറ് കണക്കിന് ഏക്കര്‍ ഏലത്തോട്ടങ്ങളും കൃഷി ഭൂമിയും നശിച്ചു. കഴിഞ്ഞ വര്‍ഷം മാത്രം 14 ഇടത്ത് മണ്ണിടിച്ചലോ ഉരുള്‍പ്പൊട്ടലോ ഉണ്ടായി. ഇത്തവണ ഒരാഴ്ച മുമ്പാണ് ഒരു പ്രദേശത്തെ ഭീമന്‍ ഉരുളുകള്‍ ഭീകര ശബ്ദത്തോടെ താഴെ എത്തിയത്. റോഡ് പണിക്ക് വേണ്ടി ഗതാഗതം നിരോധിച്ചിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി. റോഡിന്റെ വീതിയേക്കാളും വലുപ്പമുള്ള വലിയ പാറയാണ് താഴെക്ക് എത്തിയത്. കിലോമീറ്ററുകള്‍ നീളത്തില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. ഇനിയും ഏതു സമയത്തും ഉരുള്‍പൊട്ടലുണ്ടാകും. അശാസ്ത്രിമായാണ് പാറ പൊട്ടിച്ച് റോഡ് വീതി കുട്ടല്‍ പ്രവൃത്തികള്‍ നടത്തുന്നത്.

ഇവിടെ സ്‌ഫോടക വസ്തുക്കള്‍ അലക്ഷ്യമായി കൈകകാര്യം ചെയ്തതിന്റെ തെളിവുകളും പുറത്ത് വന്നിട്ടുണ്ട്. ഉരുള്‍പ്പൊട്ടലുണ്ടായതിന്റെ തൊട്ടടുത്ത ദിവസം ഇവിടെ സന്ദര്‍ശിച്ച പരിസ്ഥിതി പ്രവര്‍ത്തകരാണ് ഒരു പാറക്കടിയില്‍ വെച്ചിരുന്ന കെല്‍വക്‌സ് 100 ഇനത്തില്‍പ്പെട്ട സ്‌ഫോടക വസ്തു ശേഖരം കണ്ടെത്തിയത്. അപ്പോള്‍ തന്നെ അവര്‍ അധികൃതരെ വിവരം അറിയിച്ചു. എന്നാല്‍, രണ്ടാമതൊരിക്കല്‍ കൂടി പരിസ്ഥിതി പ്രവര്‍ത്തകര്‍ അവിടെ എത്തിയപ്പോഴെക്കും അവ മാറ്റിയിരുന്നു. ഒരേ സമയത്ത് പലയിടത്ത് സ്‌ഫോടനം നടത്തുന്നത് ഉരുള്‍പ്പൊട്ടലിന് കാരണമാകുന്നുവെന്ന് ദേവികുളം സബ് കലക്ടര്‍ ഡോ.രേണുരാജ് 2019 ആഗസ്റ്റില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. അശാസ്ത്രിയമായും ഭൂപ്രകൃതിക്ക് അനുയോജ്യമല്ലാത്ത തരത്തിലുമാണ് റോഡ് വീതി കൂട്ടലിന്റ പേരിലെ ഖനനമെന്ന് അവര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. മലയുടെ പകുതിയിലേറെ ചെത്തി എടുക്കുന്നതിലുടെ ബാക്കി ഭാഗവും ഇടിഞ്ഞ് പോരുന്നു. പശയില്ലാത്തതും പാറ കെട്ടുകള്‍ നിറഞ്ഞതുമാണ് മണ്ണും മലയും. പാറ മറ്റ് നിര്‍മാണ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിന് വേണ്ടി അനിയന്ത്രിതവും അനുവദനിയമല്ലാത്തതുമായ രീതിയിലും വന്‍തോതില്‍ ഖനനം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും സബ് കലക്ടര്‍ റിപ്പോര്‍ട്ട് ചെയ്തു.

പശ്ചിമഘട്ടത്തിലെ ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള മുന്നാര്‍ - ബോഡിമെട്ട് സ്‌ട്രെച്ചില്‍ പാറപൊട്ടിച്ചും മലയിടിച്ചും ഏലമലക്കാടിലെ വൃക്ഷങ്ങള്‍ മുറിച്ചും റോഡ് നിര്‍മിക്കുന്നതിന് പരിസ്ഥിതി ആഘാത പഠനം നടത്തിയിട്ടുണ്ടോയെന്ന് വ്യക്തമല്ല. 380.76 കോടി രൂപയുടെതാണ് നിര്‍മാണ ജോലികള്‍. ഇതിനിടെ ഉരുള്‍പ്പൊട്ടല്‍ കാരണമാക്കി റോഡ് നിര്‍മാണ തുക പുതുക്കാനുള്ള ശ്രമവും അണിയറയില്‍ ആരംഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിനിമാ, സീരിയല്‍ താരം മേഴത്തൂര്‍ മോഹനകൃഷ്ണന്‍ അന്തരിച്ചു... 74 വയസായിരുന്നു, നാടക രംഗത്തുനിന്നാണ് മോഹനകൃഷ്ണന്‍ സിനിമയിലേക്ക് ചുവടുവെക്കുന്നത്  (6 minutes ago)

കണ്ണൂര്‍ തളിപ്പറമ്പില്‍ എക്‌സൈസിന്റെ മയക്കുമരുന്ന് വേട്ട... സംശയം തോന്നി പിടികൂടിയ യുവാവിനെ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ ഒളിപ്പിച്ച എംഡിഎംഎ കണ്ടെത്തിയത്  (18 minutes ago)

ആദ്യമായാണ് സ്വന്തം പേരില്‍ വോട്ടു ചെയ്യുന്നതെന്ന് കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും നടനുമായ എം മുകേഷ് എംഎല്‍എ  (29 minutes ago)

വീട്ടുകാര്‍ വധുവിന് നല്‍കുന്ന സ്വര്‍ണമുള്‍പ്പെടെയുള്ള സമ്പത്തില്‍ ഭര്‍ത്താവിന് അവകാശമില്ലെന്ന് സുപ്രീംകോടതി...  (54 minutes ago)

പാലക്കാട്ടും മലപ്പുറത്തും വോട്ടുചെയ്ത് മടങ്ങുകയായിരുന്ന രണ്ട് പേര്‍ കുഴഞ്ഞ് വീണുമരിച്ചു...  (1 hour ago)

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലും വോട്ടെടുപ്പ് പുരോഗമിക്കുന്നു:- രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി പ്രമുഖ നേതാക്കളും സ്ഥാനാർത്ഥികളും...  (1 hour ago)

'പാപിയുടെ കൂടെ ശിവന്‍ കൂടിയാല്‍ ശിവനും പാപിയാകും' ...ഇപി ജയരാജന്‍ ജാഗ്രത പാലിക്കണമായിരുന്നുവെന്ന് മുഖ്യമന്ത്രി  (1 hour ago)

ലോക്സഭ തിരഞ്ഞെടുപ്പ് 2024ന്റെ വോട്ടിംഗ് സംസ്ഥാനത്ത് രണ്ട് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 8.52 ശതമാനം പോളിംഗ്... രാവിലെ മുതല്‍ വലിയ ക്യൂവാണ് ബൂത്തുകളില്‍  (1 hour ago)

പതിവ് തെറ്റിക്കാതെ ഇക്കുറിയും വീട്ടില്‍ നിന്ന് കാല്‍നടയായി മുഖ്യമന്ത്രി പിണറായി വിജയന്‍ സകുടുംബം എത്തി വോട്ട് രേഖപ്പെടുത്തി...  (2 hours ago)

കോഴിക്കോട് ബാങ്കില്‍ നിന്നും സ്വര്‍ണവായ്പ എടുക്കുന്നതിനായി മുക്കു പണ്ടങ്ങളുമായി എത്തിയ ആളെ കസ്റ്റഡിയിലെടുത്ത് പോലീസ്  (2 hours ago)

കുടുംബസമേതം പോളിങ് ബൂത്തിലെത്തി.... കുടുംബ സമേതം രാവിലെ വോട്ട് ചെയ്ത് തൃശൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി....  (2 hours ago)

വോട്ടിങ് യന്ത്രത്തിലെ വിവിപാറ്റ് സ്ലിപ്പുകള്‍ പൂര്‍ണമായി പരിശോധിക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീം കോടതി വിധി ഇന്ന്....  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പിന് കേരളം വിധിയെഴുതുന്നു... രാവിലെ തന്നെ ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ട നിര... സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ നേതാക്കളും ഉള്‍പ്പെടെയുള്ളവര്‍ പുലര്‍ച്ചെ തന്നെ വിവിധ പോളിംഗ് ബൂത്തു  (3 hours ago)

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന് 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്ക് നിയോഗിച്ചത് 1,01176 പോളിങ് ഉദ്യോഗസ്ഥരെ... ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ അടക്  (3 hours ago)

സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി... രാവിലെ ഏഴു മണി മുതല്‍ വൈകുന്നേരം ആറു മണി വരെയാണ് വോട്ടെടുപ്പ്.... പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട നിര, 20 മണ്ഡലങ്ങളില്‍ ജനവിധി തേടുന്നത് 194 സ്ഥാനാര്‍ത്ഥികള്‍  (3 hours ago)

Malayali Vartha Recommends