തൃശൂരിലെ റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന കാർ കണ്ടപ്പോൾ തോന്നിയ സംശയം! പോലീസുകാരുടെ പരിശോധനയിൽ ഞെട്ടി... പിന്നിലെ സീറ്റില്‍ നിന്ന് രണ്ട് യുവാക്കളും യുവതികളും പുറത്തിറങ്ങി ബൈക്കുകളില്‍ കയറി മുങ്ങി... പിന്നാലെ അന്വേഷണ സംഘം കണ്ടെത്തിയത് അമ്പരപ്പിക്കുന്നത്! ഒരു അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ ലിവിംഗ് ടുഗതര്‍... യുവാവിനെ ബന്ധപ്പെട്ടാല്‍ എല്ലാ സൗകര്യവും റെഡി... സിനിമാ, സീരിയല്‍ നടിമാരും മോഡലുകളും ഉൾപ്പെടെ സംഘത്തിൽ... യുവാവിന്റെ മൊബൈലിലെ സുന്ദരിമാരുടെ ചിത്രങ്ങൾ കണ്ട് അമ്പരന്ന് എക്‌സൈസുകാര്‍
കേരളത്തിൽ പല പ്രാവശ്യം പെൺവാണിഭ സംഘങ്ങൾ പിടിയിലായിട്ടുണ്ട്. എന്നാൽ സംസ്ഥാനത്ത് പെൺ വാണിഭം വീണ്ടും പിടിമുറുക്കുകയാണെന്നാണ് ഇപ്പോൾ പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഓരോ പ്രാവശ്യവും പിടിക്കപ്പെടുമ്പോൾ പുതിയ രീതിയിലാകും ഇത്തരം സംഘങ്ങൾ വീണ്ടും എത്തുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന റിപ്പോർട്ടുകളാണ്. മയക്കുമരുന്ന് മാത്രമല്ല ലിവിംഗ് ടുഗതര്‍ ലഹരിയും കേരളത്തില്‍ അരങ്ങ് വാഴുകയാണ്. തൃശൂര്‍ - മണ്ണുത്തി ദേശീയപാതയിലൂടെ ബൈക്കില്‍ പട്രോളിംഗ് നടത്തുന്ന എക്‌സൈസ് സംഘത്തിനാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. റോഡിന്റെ ഓരത്ത് പാര്‍ക്ക് ചെയ്‌തിരുന്ന ഒരു കാറിന്റെ നമ്ബര്‍ കണ്ണിലുടക്കിയതോടെ പ്രിവന്റീവ് ഓഫീസറുടെ മനസ് ഒരു കേസിലേക്ക് പാഞ്ഞു.
നേരത്തെ കഞ്ചാവ് കേസില്‍ പിടിയിലായ വാഹനത്തിന്റെ നമ്ബരായിരുന്നു അത്. സംശയം തോന്നിയ സംഘം വാഹനത്തിന് ചുറ്റും രണ്ടു റൗണ്ട് പാഞ്ഞതോടെ പിന്നിലെ സീറ്റില്‍ നിന്ന് രണ്ട് യുവാക്കളും യുവതികളും പുറത്തിറങ്ങി. സമീപത്തുണ്ടായിരുന്ന രണ്ടു ബൈക്കുകളില്‍ കയറി അവര്‍ സ്ഥലം വിട്ടു. മുന്‍ സീറ്റിലുണ്ടായിരുന്ന രണ്ടു യുവാക്കളെ എക്‌സൈസ് സംഘം തടഞ്ഞുവച്ചു.ഇവരെ കൃത്യമായി ചോദ്യം ചെയ്യുകയും, ഫോണ്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് നിര്‍ണായക വിവരങ്ങള്‍ കിട്ടിയത്.
തുടര്‍ന്ന് യുവാവ് പറഞ്ഞ സ്ഥലത്തേക്ക് സംഘം പോയി. അവിടെയെത്തിയ എക്സൈസ് സംഘം ഞെട്ടി. ഒരു അപ്പാര്‍ട്ട്മെന്റ് മുഴുവന്‍ ലിവിംഗ് ടുഗതര്‍. യുവാവിനെ ബന്ധപ്പെട്ടാല്‍ എല്ലാ സൗകര്യവും ഒരുക്കി നല്‍കും. സിനിമാ, സീരിയല്‍ നടിമാരും മോഡലുകളും സംഘത്തിലുണ്ട്. നിങ്ങള്‍ക്ക് ആരെ വേണമെന്ന് ചോദിച്ച് യുവാവ് മൊബൈലില്‍ അവരുടെ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ എക്‌സൈസുകാര്‍ വീണ്ടും ഞെട്ടി. എല്ലാവരും അതി സുന്ദരിമാര്‍. മിക്കവരെയും സിനിമയിലും സീരിയലിലും കണ്ട ഒാര്‍മ്മ. 2000 മുതല്‍ 50, 000 രൂപ വരെയാണ് റേറ്റ്. എക്‌സൈസുകാര്‍ അക്കൗണ്ടില്‍ പണം ഇട്ടു നല്‍കിയതോടെ ഒരു മുറി തുറന്ന് ഒരു യുവാവ് പുറത്തിറങ്ങി.
അകത്തേക്ക് ക്ഷണിച്ച് എം.ഡി.എം.എ കൈമാറിയതോടെ തങ്ങള്‍ എക്‌സൈസുകാരാണെന്ന് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. ആ യുവാവും ലിവിംഗ് ടുഗതറാണ്. കൂടെയുള്ള യുവതി നഗരത്തിലെ പ്രശസ്തമായ ഒരു മാളില്‍ ജോലിക്ക് പോയിരിക്കുന്നു. ഇത്തരത്തില്‍ കൊച്ചിയില്‍ നിരവധി സ്ഥലങ്ങളുണ്ടെന്ന് യുവാവ് വെളിപ്പെടുത്തി. ലഹരിയും സെക്‌സുമാണ് എല്ലായിടത്തും. മയക്കുമരുന്നിന്റെ നിയന്ത്രണം ഒരു യുവതിക്കാണെന്നും എക്സൈസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ചോദ്യം ചെയ്യലിനിടയില്‍ യുവാവിന്റെ മൊബൈലിലേക്ക് സുന്ദരിയായ യുവതിയുടെ വാട്സ് ആപ്പ് സന്ദേശമെത്തി. 'ബംഗളൂരു സിനിമാക്കാര്‍ ഉള്‍പ്പെടെയുള്ളവരാണ് ലഹരിക്കേസില്‍ പിടിയിലായി, നമ്മളും കുടുങ്ങുമോ'.ഇതായിരുന്നു സന്ദേശം.
കേരളത്തിലെ ഏറ്റവും വലിയ കഞ്ചാവുവേട്ടയാണ് കഴിഞ്ഞ കുറച്ച് ദിവസത്തിനു മുൻപ് ആറ്റിങ്ങലില്‍ നടന്നത്. 500കിലോ കഞ്ചാവ്, മൂല്യം ഇരുപത് കോടി. കഞ്ചാവെത്തിച്ചത് ബംഗളുരുവിലെ ലഹരിമാഫിയയുമായി ബന്ധമുള്ളവരാണെന്ന് എക്സൈസ് പറഞ്ഞിരുന്നു. ആന്ധ്രയില്‍ നിന്ന് മൈസൂരുവിലെത്തിച്ച ശേഷം കണ്ണൂരിലെ ഗോഡൗണില്‍ ഒളിപ്പിക്കാനായിരുന്നു ആദ്യപദ്ധതി. അവസാനനിമിഷം തിരുവനന്തപുരത്തേക്ക് കൊണ്ടുവരികയായിരുന്നു.
രാപകല്‍ പൊലീസ് നിരീക്ഷണമുള്ള ദേശീയപാതയിലൂടെ ഒരു കണ്ടെയ്‌നറില്‍ കഞ്ചാവെത്തിക്കാന്‍ മാഫിയയ്ക്ക് ധൈര്യം കിട്ടിയെന്നതുതന്നെ മതി കേരളത്തിലെ ലഹരി വ്യാപാരത്തിന്റെ വ്യാപ്തി മനസിലാക്കാന്‍. ഭാമിനി, ഒരു യുവസുന്ദരിയുടെ പേരല്ല. ആന്ധ്ര- ഒഡിഷ അതിര്‍ത്തിലെ ഗ്രാമമാണ്. ആയിരക്കണക്കിന് ഏക്കറില്‍ കഞ്ചാവ് വിളയുന്ന ഗ്രാമം. കേരളത്തിലെ ഏതാണ്ടെല്ലാ കഞ്ചാവ് കേസിലും ഈ ഗ്രാമത്തിന്റെ പേരുണ്ടാവും. സുലഭമായി ഗുണമേന്മയുള്ള കഞ്ചാവ് കിട്ടുന്ന സ്ഥലമാണിത്.
ആറ്റിങ്ങലില്‍ പിടികൂടിയ കഞ്ചാവും എത്തിച്ചത് ആന്ധ്രയില്‍ നിന്നാണെന്ന് എക്സൈസ് പറയുന്നു. ആന്ധ്രയിലെ ശ്രീകാകുളം ജില്ലയിലെ ഭാമിനിയില്‍ പതിനായിരത്തിലേറെ ഏക്കര്‍ കഞ്ചാവുതോട്ടമുണ്ട്. ആദിവാസി മേഖലയാണിത്. കിലോയ്ക്ക് രണ്ടായിരത്തിന് കഞ്ചാവ് കിട്ടും. കേരളത്തിലെത്തിച്ചാല്‍ 20ഗ്രാമിന് വില 500രൂപ. എട്ടുവര്‍ഷം മുമ്ബുവരെ കൊച്ചി കായലിലെ രാത്രികാല ഓളങ്ങളില്‍ ലഹരിയുടെ ഉല്ലാസ നൗകകള്‍ ചാഞ്ചാടി. കായലിന്റെ നടുവിലെ ചെറിയ തുരുത്തുകളില്‍ നിശബ്ദമായി കിടന്നിരുന്ന ബോട്ടുകളില്‍ പുലരുവോളം ലഹരിയുടെ ഉന്മാദം.
ചലച്ചിത്ര പ്രവര്‍ത്തകര്‍ക്കും വി.ഐ.പികള്‍ക്കുമായി മാത്രം തയ്യാറാക്കിയിരുന്ന ലഹരിയുടെ തുരുത്തായിരുന്നു കായല്‍. പ്രമുഖ ചലച്ചിത്ര നിര്‍മ്മാതാവ് തന്നെ പാര്‍ട്ടിക്ക് ചുക്കാന്‍ പിടിച്ചതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും ഉന്നതര്‍ ഒഴുകിയെത്തി. നിര്‍മ്മാതാവിന്റെ ലഹരി വിരുന്ന് പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിച്ചെങ്കിലും പൊലീസിനോ എക്‌സൈസിനോ ചെറുവിരലനക്കാനായില്ല.
നഗരത്തിലെത്തുന്ന വി.ഐ.പികളെ രാത്രികളില്‍ സ്‌പീഡ് ബോട്ടിലാണ് ഉല്ലാസ നൗകയില്‍ എത്തിച്ചിരുന്നത്. ചില താരങ്ങളെ കേന്ദ്രീകരിച്ച് നിശാപാര്‍ട്ടിയുടെ വിവരങ്ങള്‍ പുറത്തുവന്നതോടെ നിര്‍മ്മാതാവ് കായല്‍ വിരുന്ന് ഉപേക്ഷിച്ചു. പിന്നീടാണ് കൊച്ചിയിലെ നിശാപാര്‍ട്ടികള്‍ ഹോട്ടലുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും വഴിമാറിയത്.
https://www.facebook.com/Malayalivartha