മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന ഐജിയുടെ തീരാ ശാപം... 13 ദിവസം മുമ്പ് ആ രജിസ്‌ട്രേഷൻ സംഭവിച്ചിരുന്നെങ്കിൽ‘ ഇന്ന് ഇഡി കസ്റ്റഡിയിൽ നിന്നും ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ വീട് രക്ഷപ്പെട്ടേനെ... ശാപ കണ്ണീരായി ‘കോടിയേരി’ വീട് മാറിയ സംഭവം ഇങ്ങനെ....
ബിനീഷ് കോടിയേരിയുടെ ആസ്തികള്‍ കണ്ടുകെട്ടാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തീരുമാനം കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബിനീഷിന്റെ തിരുവനന്തപുരം മരുതന്‍ കുഴിയിലെ ‘കോടിയേരി’ വീടും സ്വത്തുവകകളും കണ്ടുകെട്ടാനായിരുന്നു ഇഡിയുടെ തീരുമാനം. എന്നാൽ ബിനീഷ് 13 ദിവസം മുമ്പ് ഈ വീട് വാങ്ങിയിരുന്നെങ്കില്‍ ‘കോടിയേരി’ വീട് കണ്ടുകെട്ടില്ലായിരുന്നു. അതായത് ബിനീഷിന്റെ അറസ്റ്റ് നടന്ന് 90 ദിവസത്തിനകം സ്വത്തുവകകൾ കണ്ടുകെട്ടല്‍ പൂര്‍ത്തീയാക്കുകയാണ് സ്വാഭാവിക നടപടിക്രമം. ഒരാളെ അറസ്റ്റ് ചെയ്താല്‍ പിടികൂടുന്ന തീയതിക്ക് ആറ് വര്‍ഷം മുമ്പ് വരെ വാങ്ങിയ സ്വത്തുക്കള്‍ കണ്ടുകെട്ടാന്‍ ഇഡിയ്ക്ക് നിയമാധികാരമുണ്ട്.
കഴിഞ്ഞ ഒക്ടോബര്‍ 29നാണ് ബിനീഷ് കോടിയേരിയെ കേന്ദ്ര ഏജന്‍സി അറസ്റ്റ് ചെയ്യുന്നത്. നിയമപ്രകാരം 2014 ഒക്ടോബര്‍ 29ന് ശേഷം ബിനീഷ് വാങ്ങിയ സ്വത്തുവകകള്‍ ഇഡിയ്ക്ക് കണ്ടുകെട്ടാനാകും. 2014 നവംബര്‍ 11നാണ് ബിനീഷ് വീട് വാങ്ങുന്നത്. ‘കോടിയേരി’ എന്ന് പേരിട്ട വീട് 50 ലക്ഷം രൂപയ്ക്ക് വാങ്ങി എന്നാണ് രജിസ്‌ട്രേഷന്‍ രേഖകളിലുള്ളത്. ബിനീഷിന്റെ ഭാര്യയുടെ പേരിലുള്ള ആസ്തിവകകളും മയക്കുമരുന്ന് കേസില്‍ പ്രതിയായ അനൂപ് മുഹമ്മദിന്റെ ആസ്തിവകകളും ഇഡി തേടിയിരുന്നു. ബിനീഷിന്റെ സ്വത്തുവകകള്‍ കൈമാറ്റം ചെയ്യുന്നത് മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇഡി കഴിഞ്ഞ മാസം രജിസ്‌ട്രേഷന്‍ ഐജിക്ക് കത്ത് നല്‍കുകയും ചെയ്തിരുന്നു.
എന്നാൽ ബിനീഷ് കോടിയേരിയുടെ മരുതംകുഴിയിലെ ഈ വീട് വീണ്ടും ചർച്ചയാകുമ്പോൾ ശ്രദ്ധാകേന്ദ്രമാകുന്നത് മുൻ ഐജിയുടെ ഈ പഴയ വീട് തന്നെയാണ്. ഈ വീട്ടിലാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കുടുംബവും ബിനീഷിനൊപ്പം താമസിക്കുന്നത്. ബിനീഷ് അറസ്റ്റിലായതോടെ കോടിയേരിയും കുടുബവും എകെജി സെന്ററിലെ ഫ്‌ളാറ്റിലേക്ക് മാറി. ബിനീഷ് ഇഡിയുടെ കസ്റ്റഡിയിലുമായി. അതിനാൽ വീട് അടഞ്ഞു കിടക്കുകയാണ്. എന്നാൽ വലിയ ഒരു ചതിയുടെ കഥകൂടി ഈ ബന്ധപ്പെട്ടു നിലനിൽക്കുന്നുണ്ട് എന്നാണ് വീടിനെ അറിയുന്നവർ പറയുന്നത്. മുൻ ഐജിയാണ് ഈ ഇരുനില വീട് ബിനീഷ് കോടിയേരിക്ക് വിൽക്കുന്നത്. അതായത് കഴിഞ്ഞ ഇടത് സർക്കാരിന്റെ കാലത്താണ് വീട് വിൽപ്പന നടക്കുന്നത്. അന്ന് കോടിയേരി ബാലകൃഷ്ണൻ ആയിരുന്നു ആഭ്യന്തരമന്ത്രി. ആ കാലത്ത് ഐജി വിരമിക്കുന്ന സമയമായിരുന്നു. തലസ്ഥാനം വിടാൻ വേണ്ടിയാണ് ഐജി വീട് വിൽപ്പനയ്ക്ക് ശ്രമിച്ചത്. മൂന്നു കോടി വരെ വിലപറഞ്ഞ വീടായിരുന്നു ഇത്. പലരും വന്നു നോക്കിയെങ്കിലും അങ്ങനെ വീട് കൈമാറാൻ ഐജി തയ്യാറല്ലായിരുന്നു. ബിനീഷ് വന്നു വില്പനയ്ക്കായി വീടിനു വിലയിട്ടു. വന്നു നോക്കിയവർ പറഞ്ഞതിലും കുറഞ്ഞ തുക ആയിരുന്നെങ്കിലും വിൽപ്പനയ്ക്ക് സമ്മതിക്കുകയും ചെയ്തു.
ആധാരത്തിൽ വീടിന്റെ വില കുറച്ചാണ് രേഖപ്പെടുത്തിയത്. ആധാരത്തിൽ പറഞ്ഞ തുക ബിനീഷ് നൽകുകയും ചെയ്തു. പക്ഷെ ബാക്കി തുക ചോദിച്ചപ്പോൾ ബിനീഷ് നൽകാൻ തയ്യാറായില്ല. ആധാരത്തിൽ പറഞ്ഞ തുക നൽകിയല്ലോ എന്ന മറുപടിയാണ് ബിനീഷ് നൽകിയത്. ആധാരത്തിൽ പറഞ്ഞ തുകയല്ലാതെ ഒരു രൂപ പോലും ബിനീഷ് അധികം നൽകിയില്ലനിയമ വശങ്ങൾ അറിയാമായിരുന്ന ഐജി നിശബ്ദനായിരുന്നു. ഈ പ്രശ്‌നം ഐജിയെ വല്ലാതെ അലട്ടിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഐജിയുടെ തുടർന്നുള്ള ജീവിതവും. കാൻസർ രോഗി കൂടി ആയിരിക്കുമ്പോഴാണ് വീട് വില്പന സംബന്ധിച്ച പ്രശ്‌നം കൂടി അനുഭവിക്കേണ്ടി വന്നത്. പിന്നീട് ഐജി മരിക്കുകയും ചെയ്തു. വീടിനു പറഞ്ഞ വില ബിനീഷ് നൽകിയില്ല എന്നും ഐജി കബളിപ്പിക്കപ്പെട്ട കാര്യവുമെല്ലാം ബിനീഷും ഐജിയുമായി അടുപ്പമുള്ളവർക്കെല്ലാം അറിയാവുന്ന കാര്യമാണ്. ഈ വലിയ ചതി അന്ന് ചർച്ചാവിഷയവുമായിരുന്നു.
https://www.facebook.com/Malayalivartha