പ്രായം പോലും നോക്കാതെ കൊച്ചച്ചൻ പ്രണയിച്ചത് പ്ലസ്ടു വിദ്യാര്‍ത്ഥിനിയെ! വീട്ടുകാരെപോലെ പെൺകുട്ടിയും വിവാഹത്തിന് എതിർത്തതോടെ ഉള്ളിൽ നീറിയ പക... സ്കൂളിൽ നിന്ന് വരും വഴി കാത്ത് നിന്ന് പെൺകുട്ടിയ്ക്കൊപ്പം കൂടി.... കൈയിൽ കരുതിയ കത്തി ഉപയോഗിച്ച് ആഞ്ഞുകുത്തി.. ഇടനെഞ്ചിൽ കത്തി കുത്തിയിറക്കുമ്പോഴും അരുണിന്റെ കൈ വിറച്ചില്ല! നോക്കി നിന്ന് മരണം ഉറപ്പാക്കിയ ശേഷം മുങ്ങി! ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
ഇടുക്കിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരുകയാണ്. വിവാഹത്തിന് സമ്മതിക്കാത്തതിന്റെ വിരോധത്തിലാണ് പ്ളസ് ടു വിദ്യാർത്ഥിനിയെ പിതാവിന്റെ അർദ്ധസഹോദരൻ കുത്തിക്കൊലപ്പെടുത്തിയതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇടുക്കി ബൈസൺവാലി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥിനി പവർഹൗസ് വണ്ടിത്തറയിൽ രേഷ്മ രാജേഷാണ് (17) കൊല്ലപ്പെട്ടത്.
സംഭവത്തിന് ശേഷം ഒളിവിൽപോയ രേഷ്മയുടെ അച്ഛന്റെ അർദ്ധസഹോദരനായ അനൂപിനായി(25) പൊലീസ് അന്വേഷണം ഊർജിതമാക്കി. വെള്ളത്തൂവൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ പള്ളിവാസൽ പവർ ഹൗസ് ഭാഗത്ത് കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് മൃതദേഹം രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്ന് വരുന്ന സമയം കഴിഞ്ഞിട്ടും രേഷ്മ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് വീട്ടുകാർ ബന്ധുവീടുകളിൽ അന്വേഷിച്ചെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. തുടർന്ന് ആറു മണിയോടെ പിതാവ് രാജേഷ് വെള്ളത്തൂവൽ പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയിരുന്നു. പൊലീസും നാട്ടുകാരും ചേർന്നുള്ള തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. പവർ ഹൗസിന് സമീപത്തെ കുറ്റിക്കാട്ടിൽ നെഞ്ചിൽ കുത്തേറ്റ് രക്തം വാർന്ന നിലയിലായിരുന്നു രേഷ്മയുടെ മൃതദേഹം.
ബന്ധുവായതിനാൽ രാജേഷിന്റെ വീട്ടിലെ നിത്യസന്ദർശകനായിരുന്നു അനൂപ്. കഴിഞ്ഞ ദിവസവും രേഷ്മയുടെ വീട്ടിൽ ഇയാൾ വന്നു പോയിരുന്നതായി ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു. രേഷ്മയെ വിവാഹം കഴിക്കാൻ അനൂപ് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. വിവാഹത്തിന് രേഷ്മയ്ക്കും മാതാപിതാക്കൾക്കും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ രേഷ്മയുടെയും വീട്ടുകാരുടെ എതിർപ്പ് കണക്കിലെടുക്കാതിരുന്ന അനൂപ് വിവാഹത്തിനായി രേഷ്മയോടും വീട്ടുകാരോടും സമ്മർദ്ദം ചെലുത്തിക്കൊണ്ടിരുന്നു. രേഷ്മ വിവാഹത്തിന് തയ്യാറല്ലെന്ന് കഴിഞ്ഞദിവസം വെളിപ്പെടുത്തി. ഇതിന്റെ വൈരാഗ്യത്താൽ രേഷ്മ സ്കൂളിൽ നിന്ന് വരും വഴി കാത്ത് നിന്ന് അനൂപ് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പൊലീസിന്റെ നിഗമനം. ആശാരിപ്പണിക്കാരനാണ് അനൂപ്.സ്കൂളിന് സമീപമുള്ള സി.സി ടിവി കാമറയിൽ പിതാവിന്റെ സഹോദരൻ അനൂപുമൊപ്പം (25) നടന്നുപോവുന്ന ചിത്രം പതിഞ്ഞിരുന്നു.
കൂടാതെ അനൂപിന്റെ മൊബൈൽ ഫോൺ മൃതദേഹത്തിന് സമീപത്തുനിന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടർന്ന് അനൂപിനെ തിരക്കി വീട്ടിൽ എത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. രേഷ്മ കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ ഇയാൾ മുങ്ങുകയായിരുന്നു. ഇടുക്കി ജില്ലാ പൊലീസ് ചീഫ് കറുപ്പസ്വാമിയുടെ നിർദ്ദേശപ്രകാരം എ.എസ്.പി എസ് സുരേഷ് കുമാർ സംഭവസ്ഥലത്തെത്തി അന്വേഷണങ്ങൾക്ക് നേതൃത്വം നൽകി. മൂന്നാർ ഡിവൈ.എസ്.പി സുരേഷ്, വെള്ളത്തൂവൽ സി.ഐ എന്നിവരും എ.എസ്.പിയോടൊപ്പമുണ്ട്.
രേഷ്മയെ കൊലപ്പെടുത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ അരുൺ തമിഴ്നാട്ടിലേക്ക് നാടുവിട്ടതാണെന്നും അല്ലെങ്കിൽ ആത്മഹത്യ ചെയ്തിരിക്കാമെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ രീതിക്കാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. എന്തായാലും അരുണിനായുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് പൊലീസ്.
https://www.facebook.com/Malayalivartha