മലപ്പുറം കുറ്റിപ്പുറത്തിനടുത്ത് നടുവട്ടത്ത് തനിച്ച് താമസിച്ചിരുന്ന 65-കാരിയായ കുഞ്ഞി പാത്തുമ്മ ജീവിച്ചത് നാട്ടുകാരുടെ സഹായത്തോടെ... വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസി നോക്കിയപ്പോൾ കണ്ടത് ഭയാനകമായ ആ കാഴ്ച്ച! കൊലപാതകത്തിന് പിന്നില്‍ പരിചയക്കാരെന്ന് സംശയം
നാട്ടുകാരുടെ സഹായത്തോടെ നിത്യ ജീവിതം നയിച്ചിരുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊന്നു. കുറ്റിപ്പുറത്തിനടുത്ത് നടുവട്ടത്ത് തനിച്ച് താമസിച്ചിരുന്ന 65-കാരിയായ കുഞ്ഞി പാത്തുമ്മയാണ് കൊല്ലപ്പെട്ടത്.
ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ അറിയിക്കുന്നത്.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കുഞ്ഞിപ്പാത്തുമ്മ താമസിക്കുന്ന വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ ഒരാള്‍ വീടിനടുത്ത് വന്നു നോക്കിയപ്പോഴാണ് ചവിട്ടുപടിയില്‍ രക്തം വാര്‍ന്നൊഴുകി തളംകെട്ടി നില്‍ക്കുന്നത് കണ്ടത്.
പിന്നീട് നടത്തിയ പരിശോധനയില്‍ തലക്ക് അടിയേറ്റ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ കുഞ്ഞിപ്പാത്തുമ്മയെ കണ്ടെത്തി. തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അനക്കമോ ശ്വാസോച്ഛ്വാസം ഉണ്ടായിരുന്നില്ല.
തുടര്‍ന്ന് ഇയാള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
ഭാരമുള്ള എന്തോ വസ്തു ഉപയോഗിച്ച് ആരോ തലക്കടിച്ചു കൊന്നിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം.
കുഞ്ഞി പത്തുമ്മയെ അറിയാവുന്ന ഒരാള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.
https://www.facebook.com/Malayalivartha