മയക്കുമരുന്ന് പഞ്ചസാരപ്പൊടിയായി മാറും... ഷാരൂഖ് ഖാന് രക്ഷപ്പെടാൻ ഇനിയൊരൊറ്റ തന്ത്രം... നടുക്കുന്ന വെളിപ്പെടുത്തലുമായി മന്ത്രി ഛഗന്‍ ഭുജ്ബല്‍
ആഡംബര കപ്പലില്‍ ലഹരി കണ്ടെത്തിയതിനെ തുടര്‍ന്ന് നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്ത ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ നിലവില്‍ ജയിലില്‍ കഴിയുകയാണ്. ഇപ്പോഴിതാ സംഭവത്തില്‍ ബി.ജെ.പിയെ വിമര്‍ശിച്ച് മഹാരാഷ്ട്ര മന്ത്രി ഛഗന്‍ ഭുജ്ബല്‍. ബിജെപിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് ഛഗന്‍ ഭുജ്ബലിന്‍റെ പ്രസ്താവനയിലുള്ളത്. ഷാരൂഖ് ഖാന്‍ ബി.ജെ.പിയില്‍ ചേര്‍ന്നാല്‍ മയക്കുമരുന്ന് പഞ്ചസാരപ്പൊടിയാകുമെന്നാണ് മന്ത്രിയുടെ പ്രസ്താവന.
മഹാരാഷ്ട്രയിലെ ബീഡ് ജില്ലയില്‍ എന്‍.സി.പിയുടെ പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 21,000 കോടി രൂപയുടെ ലഹരി മരുന്ന് കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാതെ എന്‍.സി.ബി ഷാരൂഖ് ഖാന് പിന്നാലെയാണെന്ന് എന്‍.സി.പി നേതാവ് കൂടിയായ ഛഗന്‍ ഭുജ്ബല്‍ ആരോപിച്ചു.
23കാരനായ ആര്യന്‍ ഖാന്‍ നിരന്തമായി ലഹരി കച്ചവടക്കാരുമായി സമ്പര്‍ക്കത്തിലുണ്ടായിരുന്നുവെന്നാണ് ജാമ്യം നിഷേധിച്ച് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ആഡംബര കപ്പലില്‍ നിന്ന് ലഹരിമരുന്ന് കണ്ടെത്തിയത് ആര്യന്‍ ഖാന്‍റെ പക്കല്‍ നിന്നല്ലെന്ന് എൻസിബി നേരത്തെ വ്യക്തമാക്കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് എന്‍സിബി ചോദ്യം ചെയ്ത യുവനടി അനന്യ പാണ്ഡെ ആര്യനുമായി താന്‍ നടത്തിയ വാട്ട്സ് ആപ്പ് ചാറ്റ് തമാശയുടെ ഭാഷയിലുള്ളതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. കഞ്ചാവിന്‍റെ ലഭ്യതയെക്കുറിച്ച് ഇരുവരും തമ്മില്‍ വാട്‍സ്ആപ്പിലൂടെ ആശയവിനിമയം നടത്തിയിരുന്നതായി എന്‍സിബി കണ്ടെത്തിയിരുന്നു. ഇന്നലെ നടത്തിയ ചോദ്യംചെയ്യലിനിടെ ഇതേക്കുറിച്ചുള്ള ചോദ്യത്തിനാണ് ചാറ്റിലുള്ളത് തമാശയാണെന്ന് അനന്യ മറുപടി നല്‍കിയത്.
ഈ മാസം 30 വരെ ആര്യന്‍റെ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഷാരൂഖ് ഖാന്‍ ജയിലിലെത്തി മകനെ കണ്ടതിനു പിന്നാലെ ഷാരൂഖിന്‍റെ വസതിയില്‍ എന്‍.സി.ബി പരിശോധന നടത്തിയിരുന്നു. മഹാരാഷ്ട്രയെ മോശമായി ചിത്രീകരിക്കുകയാണ് എന്‍.സി.ബിയുടെ ലക്ഷ്യമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വിമര്‍ശിച്ചു.
https://www.facebook.com/Malayalivartha