ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുന്നിലെ ചെറിയ ചായക്കടയിൽ പറവയിലെ ആ സൂപ്പർതാരമുണ്ട് ; സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ മലയാളികളുടെ സ്വന്തം ഹസീബ് ആ പഴയ തട്ടുകടയിലെ തൊഴിലാളിയാണ് ; നന്മനിറഞ്ഞ കുഞ്ഞുതാരം ഗോവിന്ദ് വി.പൈയുടെ വിശേഷങ്ങൾ ഇങ്ങനെ

ഇച്ചാപ്പിയേയും ഹസീബിനേയും പറവ കണ്ടവരാരും മറക്കില്ല. നന്മ നിറഞ്ഞ കഥാപാത്രങ്ങള്‍ തന്‍മയത്വത്തോടെ സ്‌ക്രീനില്‍ ജീവിച്ച ആ രണ്ടു പേരുടെയും ആദ്യ ചിത്രമായിരുന്നു സൗബിന്‍ ആദ്യമായി സംവിധാനം ചെയ്ത പറവ. ആദ്യമായി അഭിനയിച്ച പറവ വന്‍ ഹിറ്റായതിന്റെ ഒരു ജാഡയും ഗോവിന്ദ് വി.പൈക്ക് ഇല്ല.
മട്ടാഞ്ചേരി സ്വദേശിയായ ഈ പതിനൊന്നാം ക്ലാസുകാരന്‍ സ്‌കൂള്‍ വിട്ടുകഴിഞ്ഞാല്‍ ഓടിയെത്തുന്നത് അമ്മയുടെ തട്ടുകടയിലേക്കാണ്. രാത്രി 11 മണി വരെ അമ്മയ്‌ക്കൊപ്പം ഈ നന്മ നിറഞ്ഞ മകന്‍ ഉണ്ടാകും.
ചെറളായി മഞ്ഞഭഗവതി ക്ഷേത്രത്തിനു മുന്‍വശത്താണ് ഇവരുടെ ചെറിയ ചായക്കട. 16 വര്‍ഷം മുമ്പ് ഗോവിന്ദിന്റെ അച്ഛന്‍ മരണമടഞ്ഞതോടെ മൂന്നു കുട്ടികളടങ്ങിയ കുടുംബത്തിന്റെ ഉത്തരവാദിത്തം ഗോവിന്ദിന്റെ അമ്മ ചിത്രയുടെ തോളിലായി.

അങ്ങനെ ജീവിതമാര്‍ഗ്ഗമായി തുടങ്ങിയ ഈ ചായക്കട തന്നെയാണ് ഗോവിന്ദിന് ഹസീബ് എന്ന കഥാപാത്രം കൈനീട്ടി വിളിച്ചത്.സംവിധായകന്‍ സൗബിന്‍ ഷാഹിറും കൂട്ടുകാരും ചായകുടിക്കാനായി ഈ ചായക്കടയില്‍ എത്തിയപ്പോഴാണ് സൈക്കിളില്‍ പാഞ്ഞുവന്ന പത്തുവയസുകാരന്‍ ഇവര്‍ക്കു മുന്നിലേക്കു തെറിച്ചു വീഴുന്നത്.

വീണിടത്തു നിന്ന് കൈനീട്ടി എഴുന്നേല്‍പ്പിച്ച് സൗബിന്‍ ചോദിച്ചത് ഇതായിരുന്നു.. സിനിമയില്‍ അഭിനയിക്കാമോ?.തന്നെ നടനായി മാറ്റിയതിന്റെ മുഴുവന്‍ ക്രെഡിറ്റും ഗോവിന്ദ് നല്‍കുന്നത് സൗബിനിക്കയ്ക്കു തന്നെയാണ്. അഭിനയിക്കേണ്ട എല്ലാ വിധവും സൗബിനിക്ക പറഞ്ഞു തന്നിരുന്നുവെന്ന് ഗോവിന്ദ് പറയുന്നു.
.jpg)
ദുല്‍ക്കര്‍ നായകനായ പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഈ മാസം ആരംഭിക്കുമെന്ന് ഗോവിന്ദ് വ്യക്തമാക്കി. തുറവൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് ഗോവിന്ദ്.മൂന്നു മക്കളില്‍ ഇളയ ആളാണ് ഗോവിന്ദ്. സഹോദരന്‍ നരേന്ദ്ര വി.പൈ പ്ലസ് ടു കഴിഞ്ഞു. ഏക സഹോദരി നീതു വിവാഹിതയാണ്.


https://www.facebook.com/Malayalivartha


























