മാസങ്ങളോളം ജോലിയും കൂലിയുമില്ലാതെ സുഹൃത്തുക്കളുടെ ചെലവിലാണ് കഴിഞ്ഞത്; എട്ടുപത്ത് മാസം ഭക്ഷണം വാങ്ങി തന്നൂ, വസ്ത്രം വാങ്ങി തന്നൂ, എന്റെ ചിലവ് നോക്കി!! ഇതിനിടയിൽ ആത്മഹത്യ ചെയ്യുന്നതിനെ കുറിച്ച് ചിന്തിച്ചു.... വെളിപ്പെടുത്തലുമായി ഉണ്ണി മുകുന്ദൻ

മലയാള സിനിമയില്‍ തന്റേതായ ഇടം നേടിയെടുത്ത വ്യക്തിയാണ് ഉണ്ണി മുകുന്ദന്‍. സിനിമാമോഹം തലയ്ക്കു പിടിച്ച ഉണ്ണി പഠനവും ജോലിയും ഉപേക്ഷിച്ചാണ് കൊച്ചിയിലെത്തിയത്. ഒരിടത്തുമെത്താതിരുന്ന ആ സമയത്ത് കൂട്ടുകാരുടെ കരുണയിലാണ് ജീവിച്ചു പോയത്. പലപ്പോഴും താമസിച്ചിരുന്ന ഫ്ലാറ്റിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്താലോ എന്ന് വരെ ആലോചിച്ചിരുന്നുവെന്നും വെളിപ്പെടുത്തുകയാണ് ഉണ്ണി മുകുന്ദൻ ചാനൽ ഷോയായ ജെ ബി ജംഗ്ഷനിലൂടെ.
‘എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് ഞാന്‍ കഴിഞ്ഞത്. ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും അവര്‍ വഹിച്ചിരുന്നു. രാവിലെ ആയാല്‍ ഇവര്‍ ജോലിക്ക് പോകും. ഞാന്‍ പോയി ബ്രേക്ക്ഫാസ്റ്റ് കഴിക്കും തിരിച്ചു വരും. ഇവര്‍ വരുന്ന വരെ ഞാന്‍ വെയ്റ്റ് ചെയ്യും. എന്നെ കൂട്ടുകാര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്. എട്ടുപത്തു മാസം ഭക്ഷണം വാങ്ങി തന്നിട്ടുണ്ട്, വസ്ത്രം വാങ്ങി തന്നിട്ടുണ്ട്. എന്റെ ചിലവ് നോക്കിയത് അവരാണ്. ഇതിലെല്ലാം ഉപരി മാന്യമായി എന്നോട് പെരുമാറി. ഒരു ജോലിയും ഇല്ലാതെ ഇരിക്കുന്നവരോട് എങ്ങനെ വേണമെങ്കിലും പെരുമാറാലോ.
പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നു. കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്ന് ഞാന്‍.”ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു
https://www.facebook.com/Malayalivartha

























