ഓസ്‌ക്കാർ ചിത്രം പാരസൈറ്റിന് വിജയ് ചിത്രവുമായി സാമ്യം...കണ്ടെത്തിയത് ആരാധകർ..ഇരു ചിത്രങ്ങളുടെയും കഥയിൽ ആണ് ആരാധകർ സാമ്യം കണ്ടെത്തിയത്...വൈറലായി സോഷ്യൽ മീഡിയ ചർച്ചകൾ
92ാമത് ഓസ്‌കര്‍ പുരസ്‌കാര പ്രഖ്യാപനത്തില്‍ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ട സിനിമയാണ് പാരസൈറ്റ്. മികച്ച സിനിമയ്ക്കടക്കം നാല് പുരസ്‌കാരങ്ങളാണ് കൊറിയന്‍ ചിത്രം സ്വന്തമാക്കിയത്. മികച്ച ചിത്രത്തിന് പുറമെ മികച്ച സംവിധായകന്‍, തിരക്കഥ, വിദേശഭാഷാ ചിത്രം എന്നി വിഭാഗങ്ങളിലാണ് പാരസൈറ്റ് പുരസ്‌കാരം സ്വന്തമാക്കിയത്. ഒരു ദക്ഷിണ കൊറിയന്‍ ചിത്രം ആദ്യമായാണ് ഓസ്‌കറില്‍ ഈ വിഭാഗങ്ങളില്‍ പുരസ്‌കാരം നേടിയത്. ബോംഗ് ജൂൺ-ഹോ സംവിധാനം ചെയ്ത 2019 ലെ ദക്ഷിണ കൊറിയൻ ഡാർക്ക് കോമഡി വിഭാഗത്തിൽപ്പെടുന്ന ത്രില്ലർ ചിത്രമാണ് പാരസൈറ്റ് , ഹാൻ ജിൻ-വോണിനൊപ്പം സംവിധായകൻ തന്നെയാണ് തിരക്കഥ രചിച്ചതും. ഓസ്‌കാറിന് പിന്നാലെ പാരസൈറ്റ് വീണ്ടും വാർത്തകളിൽ നിറയുന്നത് തമിഴ് സൂപ്പർ തരാം വിജയുടെ ചിത്രത്തിന്റെ പേരിലാണ്.
ഓസ്‌കര്‍ നേട്ടത്തിന് പിന്നാലെ പാരസൈറ്റിന് വിജയുടെ മിന്‍സാര കണ്ണാ എന്ന ചിത്രവുമായി സാമ്യമുണ്ടെന്ന് ആരാധകര്‍ കണ്ടെത്തിയിരുന്നു. വിജയ് ചിത്രത്തില്‍ നിന്നും പ്രചോദനമുള്‍കൊണ്ടാണ് കൊറിയന്‍ ചിത്രം നിർമ്മിച്ചതെന്നാണ് ആരാധകരുടെ കണ്ടെത്തൽ . ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയിലെല്ലാം ചര്‍ച്ചകള്‍ സജീവമാണ്. ബിസിനസ്സുകാരിയായ ഖുഷ്ബുവിന്റെ വീട്ടില്‍ ബോഡിഗാര്‍ഡായി ജോലി ചെയ്യുന്ന സമ്പന്നനായ വിജയുടെ കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് മിന്‍സാര കണ്ണായുടെ കഥ. തന്റെ പ്രണയത്തില്‍ വിജയം നേടാനാണ് വിജയ് ഈ ജോലി ചെയ്യുന്നത്, തുടര്‍ന്ന് വിജയ് തന്റെ കുടുംബത്തിലെ ഓരോ അംഗത്തെയും ഖുശ്ബുവിന്റെ വീട്ടില്‍ നിയമിക്കുന്നു. വിജയ് വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കുകയും പ്രണയത്തില്‍ വിജയിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കെ. എസ്. രവികുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 1999 ലെ ഇന്ത്യൻ തമിഴ് ഭാഷാ റൊമാന്റിക് വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് മിൻസാരകണ്ണാ . വിജയ്, മോണിക്ക കാസ്റ്റെലിനോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കുഷ്ബൂ, രംഭ, മണിവണ്ണൻ, മൻസൂർ അലി ഖാൻ, ആർ. സുന്ദരരാജൻ, കരൺ, കോവായ് സരള എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ദക്ഷിണ കൊറിയയുടെ തലസ്ഥാനമായ സോളില്‍ ജീവിക്കുന്ന രണ്ട് കുടുംബങ്ങളുടെ കഥയാണ് പാരസൈറ്റ്. ഒരു കുടുംബം നിത്യദാരിദ്ര്യത്തില്‍ ചേരിയില്‍ കഴിയുന്നു. രണ്ടാമത്തെ കുടുംബം കൊട്ടാര സദൃശ്യമായ മാളികയില്‍ അത്യാഡംബരങ്ങളോടെ ജീവിക്കുന്നു. തുടര്‍ന്നുനടക്കുന്ന സംഭവവികാസങ്ങളാണ് പാരസൈറ്റില്‍ കാണിക്കുന്നത്.
പാലേം ഡി ഓർ പുരസ്‌കാരം ലഭിക്കുന്ന ആദ്യ കൊറിയൻ ചിത്രം കൂടിയാണ് പാരസൈറ്റ്. ചിത്രം 2019 കാൻസ് ഫിലിം ഫെസ്റ്റിവലിലും പ്രദർശിപ്പിച്ചിരുന്നു. സിജെ എന്റർടൈൻമെന്റ് 2019 മെയ് 30 ന്ആണ് ചിത്രം ദക്ഷിണ കൊറിയയിൽ പുറത്തിറക്കിയത് . ചിത്രത്തിന് സാർവത്രിക നിരൂപക പ്രശംസ ലഭിച്ചു, കൂടാതെ ഇതുവരെ നിർമ്മിച്ചതിൽ വച്ച് ഏറ്റവും മികച്ച ദക്ഷിണ കൊറിയൻ ചിത്രങ്ങളിലൊന്നായും 2010 ലെ മികച്ച ചിത്രങ്ങളിലൊന്നായും പ്രശംസിക്കപ്പെട്ടു.
രണ്ട് ചിത്രങ്ങളും തമ്മിലുള്ള താരതമ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമായി നടക്കുന്നത്. ഏതാണ് മികച്ചതെന്ന സംഘട്ടനവും ആരാധകർ നടത്തുന്നുണ്ട് .ഏതായാലും ഇരു ചിത്രങ്ങളും സൂപ്പർ ഹിറ്റായവ തന്നെയാണ്.
https://www.facebook.com/Malayalivartha