Widgets Magazine
01
Feb / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുനാവായ മഹാമാഘ മഹോത്സവം..ഹിമാലയത്തിൽ നിന്നെത്തുന്ന 1008 സന്യാസിമാർ.. മലപ്പുറത്തിന്റെ മഹാകുംഭമേളയായി അറിയപ്പെടുന്ന മാഘമഹോത്സവത്തിന് എത്തുന്നു..


ഡോ. സി ജെ റോയിയുടെ ആത്മഹത്യയിലെ ദുരൂഹത.. അന്വേഷണം തുടരുകയാണ്...ഇന്‍കം ടാക്‌സിന് അറസ്റ്റ് അധികാരമില്ലാത്ത ഏജന്‍സാണ്. അതുകൊണ്ട് തന്നെ റോയിക്ക് കൂടുതല്‍ സമയം ലഭിക്കാനും സാധ്യത..


സ്വര്‍ണ്ണക്കൊള്ള പ്രതികള്‍ ഓരോരുത്തരും പുറത്തേക്ക്..അറസ്റ്റിലായവര്‍ക്ക് ജാമ്യം ലഭിക്കാനുള്ള സാധ്യത വര്‍ധിച്ചു.. എസ്‌ഐടി കുറ്റപത്രം സമര്‍പ്പിക്കാത്തതിനാല്‍ പോറ്റിയും പുറത്തിറങ്ങാനാണ് സാധ്യത..


വനിതാ സംരംഭകർക്കായി ഷീ മാർട്ട് പദ്ധതി... വിദേശത്തേക്ക് പണം അയക്കുന്നതിന് നികുതി കുറയ്ക്കും, കര്‍ഷകര്‍ക്കായി ഭാരത് വിസ്താർ സ്ഥാപിക്കും, ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കിയത്


എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ നൽകാനുള്ള തീരുമാനം.. രാഷ്ട്രപതി ദ്രൗപദി മുർമു ഇടപെട്ടു.. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് നിർദേശം നൽകി..

കണ്ടക ശനി മാറുന്നില്ല; സ്വിഫ്റ്റ് ബസ് വീണ്ടും അപകടത്തിപ്പെട്ടു; അപാകതകൾ ചൂണ്ടിക്കാണിച്ചിട്ടും കണ്ണടച്ച് ഇരുട്ടാക്കി സർക്കാർ; ഇനിയും അപകടം ആവർത്തിച്ചാൽ കൂടോടെയിളകും

29 JUNE 2022 11:14 AM IST
മലയാളി വാര്‍ത്ത

സ്വിഫ്റ്റ് ബസുകളുടെ കണ്ടക ശനി മാറുന്നില്ല. ഇന്നിതാ വീണ്ടും ഒരു ബസ് അപകടത്തിൽ അകപ്പെട്ടിരിക്കുകയാണ്. മൈസൂരുവിന് സമീപം കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് മറിഞ്ഞ് അഞ്ച് പേര്‍ക്ക് ഗുരുതര പരിക്ക്. കോട്ടയത്തു നിന്നും ബംഗളൂരുവിന് പുറപ്പെട്ട ബസ് നഞ്ചന്‍കോടിന് സമീപമാണ് അപകടത്തില്‍പെട്ടത്.ഇന്ന് പുലര്‍ച്ചെ റോഡിലെ ഡിവൈഡറില്‍ തട്ടി ബസ് മറിയുകയായിരുന്നു. പരിക്കേറ്റവരെ മൈസൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി.

ഡ്രൈവര്‍ക്കും സാരമായി പരിക്കേറ്റിട്ടുണ്ട്.പോലീസ് ഉള്‍പ്പെടെ സ്ഥലത്തെത്തിയാണ് യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റിയത്. 37 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവർക്കും കണ്ടക്ടർക്കും ഉൾപ്പെടെ പരുക്കേറ്റതായിട്ടുള്ള വിവരങ്ങളാണ് ലഭ്യമായിരിക്കുന്നത് . ബത്തേരി ഡിപ്പോയിൽനിന്ന് കെഎസ്ആർടിസി ജില്ലാ ട്രാൻസ്പോർട്ട് ഓഫിസർ ജോഷി ജോൺ ഉൾപ്പെടെ സംഭവ സ്ഥലത്തേക്ക് തിരിച്ചു. പരുക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റിയിരിക്കുകയാണ് .

അതേസമയം ഇതാദ്യമായല്ല സ്വിഫ്റ്റ് ബസുകൾ അപകടത്തിൽപ്പെടുന്നത്. വലിയ പ്രതീക്ഷയോടെയാണ് ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ പുതിയ സംരഭമായ കെ- സ്വിഫ്റ്റ് സർവ്വീസ് തുടങ്ങിയത് . എന്നാൽ അപകടങ്ങൾ ആവർത്തിക്കുകയാണ്. ഡ്രൈവർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചാണ് സിഫ്റ്റ് സർവ്വീസുകൾ നടത്തുന്നത്. ഇവരുടെ പരിചയക്കുറവ് കാരണമാണ് ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതെന്നാണ് ഇടത് അനുകൂല എംപ്ലോയീസ് യൂണിയൻ പറയുന്നത് .

പരിചയമില്ലാത്ത കരാർ ജീവനക്കാർക്ക് പകരം കെഎസ്ആർടിസി ജീവനക്കാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന ചോദ്യവും എംപ്ലോയീസ് യൂണിയൻ ചോദിച്ചിരുന്നു. സിഫ്റ്റിലെ പ്രതിസന്ധിക്ക് മാനേജ്മെന്റും ഉത്തരവാദിയാണെന്നും അപകടങ്ങളിൽ അന്വേഷണം വേണമെന്നും നേരത്തെ തന്നെ ആവശ്യമുയർന്നതാണ്. കെഎസ്ആര്‍ടിസി- സ്വിഫ്റ്റ് ബസുകൾ ആവർത്തിച്ച് ആവർത്തിച്ച് അപകടത്തിൽപ്പെടുകയാണ് . ചെങ്ങന്നൂർ മുളക്കുഴയിൽ കെ.എസ്.ആര്‍.ടി.സി. സ്വിഫ്റ്റ് ബസും കാറും കൂട്ടിയിടിച്ച് രണ്ട് മരണം സംഭവിച്ചിരുന്നു .

ചേർത്തലയിൽ നിന്നെത്തിയ കാറും കെ.എസ്.ആര്‍.ടി.സി കെ- സ്വിഫ്റ്റ് ബസുമാണ് അന്ന് അപകടത്തില്‍ പെട്ടത്. സുൽത്താൻ ബത്തേരി-തിരുവനന്തപുരം ഡീലക്സ് എയർ ബസ് താമരശേരി ചുരത്തിൽ അപകടത്തിൽപ്പെട്ടിരുന്നു ചുരത്തിലെ എട്ടാം വളവിലെ പാർശ്വഭിത്തിയിൽ ബസിടിച്ചാണ് അന്ന് അപകടമുണ്ടായത്. താമരശേരി ചുരത്തിലെ ആറാം വളവിൽ ഇന്നലെ തിരുവനന്തപുരം-മാനന്തവാടി കെ സ്വിഫ്റ്റ് ബസും അപകടത്തിൽപ്പെട്ടിരുന്നു.

കുന്നംകുളത്ത് വഴി യാത്രക്കാരൻ പിക്ക് അപ്പ് വാനും കെ സ്വിഫ്റ്റ് ബസും ഇടിച്ച് മരിച്ചിരുന്നു . ഈ സംഭവത്തിന് കാരണം, യാത്രക്കാരന്റെ കൈയ്യിലുണ്ടായിരുന്ന വടി വാനിൽ തട്ടിയതാണെന്ന് പിക്ക് അപ്പ് വാന്റെ ഡ്രൈവർ മൊഴി നൽകിയത് . അപകടത്തിൽ മരിച്ച പരസ്വാമി റോഡിലേക്ക് വീണപ്പോൾ പിക്ക് അപ് വാൻ നിർത്തി. പരസ്വാമിയുടെ അടുത്ത് ചെല്ലുമ്പോഴേക്കും കെ സ്വിഫ്റ്റ് ഇദ്ദേഹത്തിന്റെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. അമിത വേഗത്തിലാണ് കെ സ്വിഫ്റ്റ് എത്തിയതെന്നും ഇയാൾ മൊഴി നൽകി .

ബസിന്റെ ഡ്രൈവർ വിനോദിനെയും പിക്ക് അപ്പ് വാൻ ഡ്രൈവർ സൈനുദ്ദീനെയും മനപ്പൂർവമല്ലാത്ത നരഹത്യക്ക് കേസ് രജിസ്റ്റർ ചെയ്ത അറസ്റ്റ് ചെയ്തിരുന്നു. . ഇത്തരത്തിൽ അപകടങ്ങൾ വർധിക്കുകയാണ്. ഇന്നും കൂടെ ഈ അപകടം സംഭവിച്ച സ്ഥിതിക്ക് ഇനിയും ഈ വിഷയത്തിൽ ഉഴപ്പ് കാണിക്കാതെ ഗൗരവകരമായി ഇതിന്റെ കാരണം അന്വേഷിക്കുക തന്നെ വേണം. വേണ്ട നടപടിയും സർക്കാർ സ്വീകരിക്കണം . റോഡുകളിൽ സ്വിഫ്റ്റ് ബസ് കാരണം ഒരു ജീവനും പൊലിയരുത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് പ്രവേശിക്കുന്നു  (21 minutes ago)

ഫോണും തോക്കും എങ്ങനെ കൈവശമിരുന്നു?  (32 minutes ago)

SABARIMALA പ്രതികള്‍ക്കെല്ലാം ജാമ്യം ?  (37 minutes ago)

ഒരു മണിക്കൂര്‍ 26 മിനുട്ട് എടുത്താണ് ബജറ്റ് അവതരണം പൂര്‍ത്തിയാക്കി  (1 hour ago)

കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് യുവാവിന് ദാരുണാന്ത്യം  (1 hour ago)

ധനമന്ത്രി നിർമല സീതാരാമൻ മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരിപ്പിക്കുന്നതിനിടെ പ്രതിഷേധവുമായി പ്രതിപക്ഷ നിരയിൽ കേരളത്തിൽ നിന്നുള്ള  (2 hours ago)

വിദ്യാര്‍ഥികൾ ഒഴുക്കിൽപ്പെട്ടു, ഒരു മരണം, ഒരാളെ രക്ഷപ്പെടുത്തി  (2 hours ago)

കഞ്ചാവ് കടത്ത്: പ്രതികൾക്ക് 2 വർഷം വീതം തടവും 20000 വീതം പിഴയും  (2 hours ago)

പത്മ പുരസ്കാരം തെറിക്കാൻ തന്നെയാണ് സാധ്യത  (2 hours ago)

അധ്യാപകന് 161 വർഷം കഠിന തടവും 87000 രൂപ പിഴയും   (2 hours ago)

കൊച്ചിന്‍ കാന്‍സര്‍ ആന്റ് റിസര്‍ച്ച് സെന്റര്‍ ഈ മാസം ഒമ്പതിന് നാടിന് സമര്‍പ്പിക്കും...  (2 hours ago)

'മുഖംമൂടി' വലിച്ചുകീറാന്‍ ഫെന്നി നൈനാന്‍;  (2 hours ago)

ആയുർവേദത്തെ പ്രോത്സാഹിപ്പിക്കാൻ പദ്ധതി... പ്രമേഹം, കാൻസര്‍ മരുന്നുകളുടെ വില കുറയും  (3 hours ago)

അഞ്ചുവര്‍ഷത്തിനകം 12 പുതിയ ജലപാതകള്‍, അതിവേഗ റെയിൽ ഇടനാഴിയിൽ കേരളമില്ല  (3 hours ago)

ബജറ്റ് അവതരണം തുടങ്ങി....  (3 hours ago)

Malayali Vartha Recommends