റിയാദ്- മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് 3000 അമേരിക്കൻ സൈനികർക്ക് പിന്നാലെ പാട്രിയറ്റ് മിസൈൽ സന്നാഹങ്ങളും സൗദിയിലെത്തും. രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സംവിധാനവും രണ്ടു യുദ്ധ സൈനിക വിഭാഗങ്ങളും ഒരു വ്യോമ നിരീക്ഷണ വിഭാഗവും സൗദിയിൽ വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പർ അനുമതി നൽകി
ഗള്‍ഫ് മേഖലയില്‍ സംഘര്‍ഷ സാധ്യത തുടരുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയിലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈനികരും ആയുധങ്ങളും എത്തുന്നു. റിയാദ്- മേഖലയുടെ സുരക്ഷ ലക്ഷ്യമിട്ട് 3000 അമേരിക്കൻ സൈനികർക്ക് പിന്നാലെ പാട്രിയറ്റ് മിസൈൽ സന്നാഹങ്ങളും സൗദിയിലെത്തും. രണ്ടു പാട്രിയറ്റ് മിസൈൽ ബാറ്ററികളും ഒരു താഡ് ബാലിസ്റ്റിക് മിസൈൽ ഇന്റർസെപ്ഷൻ സംവിധാനവും രണ്ടു യുദ്ധ സൈനിക വിഭാഗങ്ങളും ഒരു വ്യോമ നിരീക്ഷണ വിഭാഗവും സൗദിയിൽ വിന്യസിക്കുന്നതിന് അമേരിക്കൻ പ്രതിരോധ മന്ത്രി മാർക് എസ്പർ അനുമതി നൽകിയിട്ടുണ്ട്
സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെയും നിര്‍ദേശമനുസരിച്ചാണ് അമേരിക്കന്‍ സൈനിക സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതെന്ന് സൗദി പ്രതിരോധ മന്ത്രാലയം അറിയിച്ചു.
സൗദി അരാംകോയുടെ ബഖീഖ്, ഖുറൈസ് എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യയുടെ പ്രതിരോധ ശേഷി ഉയർത്തുന്നതിന്റെ ഭാഗമായാണ് കൂടുതൽ അമേരിക്കൻ സൈനികരെയും ആയുധങ്ങളും അമേരിക്ക വിന്യസിക്കുന്നത്
കൂടുതല്‍ സൈന്യത്തെ സൗദിയില്‍ വിന്യസിക്കാന്‍ അമേരിക്കന്‍ പ്രതിരോധ മന്ത്രി മാര്‍ക് എസ്പര്‍ അനുമതി നല്‍കി. സൗദിയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ബന്ധമാണ് ഇതിലൂടെ വ്യക്തമാവുന്നതെന്നും ആഗോള സുരക്ഷയും സമാധാനവും ഉറപ്പുവരുത്താനുള്ള ശ്രമമായാണ് പുതിയ നീക്കത്തെ കാണുന്നതെന്നും സൗദി വൃത്തങ്ങള്‍ പ്രതികരിച്ചു.
200 സൈനികരെയും കൂടുതല്‍ മിസൈല്‍ സംവിധാനങ്ങള്‍ സൗദിയില്‍ വിന്യസിക്കുമെന്ന് കഴിഞ്ഞ മാസം തന്നെ അമേരിക്ക അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വന്‍തോതില്‍ സൈനികശേഷി വര്‍ദ്ധിപ്പിക്കുന്നത്
കഴിഞ്ഞ മാസം പതിനാലിന് കിഴക്കൻ സൗദിയിൽ എണ്ണ വ്യവസായ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ ഇറാനാണെന്നാണ് സൗദി അറേബ്യയും പാശ്ചാത്യ രാജ്യങ്ങളും പറയുന്നത്. സമീപ കാലത്ത് അറേബ്യൻ ഉൾക്കടലിലും ഒമാൻ ഉൾക്കടലിലും എണ്ണ ടാങ്കറുകൾ ലക്ഷ്യമിട്ടും പല തവണ ആക്രമണങ്ങളുണ്ടായി.
ഈ ആക്രമണങ്ങൾക്കു പിന്നിലും ഇറാനും ഇറാൻ സഹായത്തോടെ പ്രവർത്തിക്കുന്ന മിലീഷ്യകളുമാണെന്നാണ് കരുതുന്നത്. ഭാവിയിൽ സമാനമായ ആക്രമണങ്ങൾ നടത്തുന്നതിൽനിന്ന് ഇറാനെ ചെറുക്കുന്നതിനാണ് സൗദിയിൽ അമേരിക്ക കൂടുതൽ സൈനികരെയും ആയുധങ്ങളും വിന്യസിക്കുന്നത് എന്നാണു പറയുന്നത്
മേഖലയിൽ യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ പൂർണ തകർച്ചക്കും എണ്ണ വില കുതിച്ചുയരുന്നതിനും ഇടയാക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ അടുത്തിടെ അമേരിക്കൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നതാണ് .
ലോകത്തെ എണ്ണ വിതരണത്തിന്റെ 30 ശതമാനവും മേഖലയിൽ നിന്നാണ്. ആഗോള വ്യാപാരത്തിന്റെ 20 ശതമാനവും കടന്നുപോകുന്നത് ഇതിലൂടെയാണ്. ലോകത്തെ മൊത്തം ആഭ്യന്തരോൽപാദനത്തിന്റെ നാലു ശതമാനവും മേഖലയുടെ വിഹിതമാണ്. അതുകൊണ്ടു തന്നെ ഇറാനെതിരായ സൈനിക നടപടി ഒഴിവാക്കാനാണ് ശ്രമമെന്നും കിരീടാവകാശി പറഞ്ഞു.
യുദ്ധത്തിനു പകരം ഇറാനെതിരെ സാമ്പത്തിക, നയതന്ത്ര ഉപരോധമേർപ്പെടുത്തുന്നതാണ് കൂടുതൽ ഉചിതമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിയിൽ കൂടുതൽ അമേരിക്കൻ സൈനികരെയും ആയുധങ്ങളും വിന്യസിക്കുന്നതിനുള്ള തീരുമാനത്തെ ബഹ്‌റൈൻ സഹർഷം സ്വാഗതം ചെയ്തിട്ടുണ്ട്
https://www.facebook.com/Malayalivartha