പത്തൊൻപത് കാരിയുടെ വില്പനയ്ക്ക് വെച്ച കന്യകാത്വം സ്വന്തമാക്കാൻ ഒരു രാത്രിയ്ക്ക് സമ്പന്നനായ വ്യവസായി ചെലവിട്ടത് 9 കോടി... തന്റെ കന്യാകത്വം പണത്തിനുവേണ്ടി വിൽക്കാൻ തയ്യാറായതിന്റെ കാരണങ്ങൾ തുറന്ന് പറഞ്ഞ് യുവതി
ജർമനിയിലെ മ്യൂണിക്കിലാണ് സംഭവം. പത്തൊൻപതുകാരിയോടൊപ്പം ഒരു രാത്രി ചെലവഴിക്കാൻ സമ്പന്നനായ ഒരു ജർമൻകാരൻ ചെലവിട്ടത് 12 ലക്ഷം യൂറോ (ഏകദേശം ഒൻപത് കോടി രൂപ) . ഒറ്റ നിർബന്ധമേ മാത്രമേ ഉണ്ടായിരുന്നുള്ളു പെണ്ണ് പൂർണ്ണമായി കന്യകയായിരിക്കണമെന്ന്. യൂറോപ്പിലുടനീളം വിവിധ ഫിറ്റ്നസ് സ്റ്റുഡിയോകളുള്ള ജർമ്മൻ ബിസിനസുകാരനാണ് യുവാവ്., ഏജൻസി വഴി മ്യൂണിക്കിൽ നിന്നുള്ള ജർമൻ വ്യവസായി ഒരു പെൺകുട്ടിയെ ഒരു രാത്രിയ്ക്കായി വിലയ്ക്കെടുത്ത് ഇന്റർനെറ്റ് വഴി നടന്ന ഒരു പരസ്യമാണ് യുവാവിനെയും ഈ ഇടപാടിലേക്ക് നയിച്ചത്.
കച്ചവടം ഉറപ്പിക്കുന്നതിനു മുമ്പ് കാത്തിയായുടെ കന്യാകത്വ പരിശോധന നടത്തി, ഉറപ്പുവരുത്തി. ഇനി ആ പെൺകുട്ടി ആരെന്നറിയേണ്ടേ. പത്തൊൻപതുകാരി യുക്രെയിനിൽ നിന്നുള്ള കാത്തിയ( KATYA) യാണു കഥയിലെ നായിക. സംഭവം ചെറിയ ഇടപാടൊന്നുമല്ല. നിയമജ്ഞർ തയാറാക്കിയ കരാർ വഴിയാണ് വൻ തുക കാത്തിയാക്കു വ്യവസായി കൈമാറിയത്. തുടർന്നാണ് കാത്തിയ വ്യവസായിയോടൊപ്പം ഒരു രാത്രി അന്തിയുറങ്ങിയത്. കാത്തിയക്ക് എന്തായാലും നാണം ഒന്നുമില്ല കന്യകാത്വം നഷ്ടപ്പെട്ടതിൽ സങ്കടവുമില്ല കാരണം കൈനിറയെ ‘പണം കിട്ടി, ജീവിക്കാനുള്ള വകയായി, കന്യാകത്വം പോയാലെന്താ..’ കാത്തിയ തന്നെ മാധ്യമ പ്രവർത്തകരുടെ കുസൃതി ചോദ്യങ്ങൾക്കു മറുപടി നൽകി. കഴിഞ്ഞ ഡിസംബറിലാണ് തന്റെ കന്യാകത്വം പണത്തിനുവേണ്ടി വിൽക്കാൻ കാത്തിയ തീരുമാനിച്ചത്.
തുടർന്ന് ഇന്റർനെറ്റിൽ ഒരു പരസ്യം ചെയ്തു. ഇതിലൂടെയാണ് കോടികളുടെ ഇടപാടുകൾ നടന്നത്. ഏജൻസി വഴിയുള്ള അന്വേഷണത്തിന് ശേഷമാണ് വ്യവസായി കാത്തിയയെ വിലയ്ക്കെടുത്തത്. നിയമജ്ഞർ തയ്യാറാക്കിയ കരാർ വഴി പണം മുൻകൂറായി പെൺകുട്ടിക്ക് കൈമാറിയിരുന്നു. ഇടപാടിനു മുന്നോടിയായി പെൺകുട്ടിയുടെ കന്യാകത്വവും പരിശോധിച്ച് ഡോക്ടർമാർ ഉറപ്പ് നൽകി. അതിനു ശേഷമാണ് കാത്തിയ വ്യവസായിക്കൊപ്പം അന്തിയുറങ്ങിയത്. വടക്കു കിഴക്കൻ ഉക്രൈനിലെ ഖാർകിവ് നഗരത്തിൽ നിന്നുള്ളയാളാണ് കാത്തിയ. ഇപ്പോൾ അമേരിക്കയിലാണ് താമസിക്കുന്നത്. ലഭിച്ച പണം യാത്രകൾക്കും, ആഡംബരം ജീവിത്തിനും വേണ്ടി ചെലവഴിക്കുമെന്ന് കാത്തിയ വ്യക്തമാക്കി. സംഭവം രാജ്യാന്തര വാർത്ത ഏജൻസികൾ വൻ വാർത്തയാക്കി.
https://www.facebook.com/Malayalivartha