ന്യൂയോർക്ക് കോറോണയിൽ തകർന്നടിഞ്ഞു; ആത്മരക്ഷയ്ക്കായി മാസ്കുകളുടെ പേരിൽ മറ്റു രാജ്യങ്ങളുമായി പിടിവലി, 7500 ഓളം പേരാണ് രോഗബാധ മൂലം അമേരിക്കയിൽ മരിച്ചത്
കോവിഡിന്റെ സമൂഹ വ്യാപനം തടയാനാകാതെ തകർന്നടിഞ്ഞ അമേരിക്കൻ പ്രതിരോധം ഇപ്പോൾ ആത്മരക്ഷയ്ക്കയി മാസ്കുകളുടെ പേരിൽ മറ്റു രാജ്യങ്ങളുമായി പിടിവലി നടത്തുകയാണ് .നിലവിൽ 7500 ഓളം പേരാണ് രോഗബാധ മൂലം അമേരിക്കയിൽ മരിച്ചത് .ഇതിൽ 3000 ത്തി ലധകികം ആളുകൾ ന്യൂയോർക്കിൽ നിന്നുമാണ് എന്നത് ഏവരേയും കരളലിയിപ്പിക്കുന്ന കാഴ്ചയായി മരുന്ന് .അങ്ങേയറ്റം വേദനാജനകം എന്ന് തന്നെ പറയേണ്ടി വരും ന്യൂയോർക്കിലെ ഈ അവസ്ഥ കണ്ടാൽ .നിലവിൽ അവരുടെ പരിപൂർണ്ണ സംരക്ഷണം ഏറ്റെടുത്ത് കൊണ്ട് സൈന്യം ഇറങ്ങിയിരിക്കുകയാണ് .
സൈന്യം യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രവർത്തനങ്ങൾ നടത്തുന്നത് .നിലവിൽ അമേരിക്കൻ ജനതയുടെ ഭാവി എങ്ങനെ ആയിത്തീരും എന്ന കാര്യത്തിൽ പോലും വലിയ ആശങ്ക ഉണ്ടായിട്ടുണ്ട്. അമേരിക്കൻ ജനതയുടെ ആത്മവീര്യം തകർത്തെറിയും വിധത്തിലാണ് കോവിഡ് എന്ന മഹാമാരി പടർന്നു പന്തലിച്ചിരിക്കുന്നത് .നിലവിൽ മൂന്നു ലക്ഷത്തോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടും പുറത്തു വന്നിരിക്കുകയാണ് .ഓരോ രണ്ടര മിനുട്ടിനിടയിലും മരണം റിപ്പോർട്ട് ചെയ്യപ്പെടുന്ന ദയനീയ അവസ്ഥയാണ് ന്യൂയോർക്കിലേത് .
രോഗവ്യാപനം തടയാൻ ഫലപ്രദമായ നടപടി സ്വീകരിക്കാത്തത്ട്രംപ് എന്ന ഭരണാധികാരിയുടെ കെടുകാര്യസ്ഥത തന്നെയാണ് എന്ന് ഏവരെയും വ്യകത്മാക്കി കൊടുക്കുന്ന അവസ്ഥയിലേക്കാണ് ഗദ്യത്തരമില്ലാത്ത നിലയിലേക്ക് അമേരിക്കയുടെ പോക്ക് .നിലവിൽ ആരോഗ്യ പരിരക്ഷ ഇല്ലാത്ത പതിനായിരത്തോളം ആളുകളെയും സൗജന്യമായി ചികിൽസിപ്പിക്കാനുള്ള നടപടി കൈകൊണ്ടിരിക്കുകയാണ് ട്രംപ് സർക്കാർ .രണ്ടേമുക്കൽ കോടിയോളം വരുന്ന അമേരിക്കൻ ജനതയ്ക്ക് ഈ പരിരക്ഷ ഉറപ്പു വരുത്താനുള്ള നടപടി സ്വീകരിച്ചു വരുന്നതായി വൈറ്റ് ഹൗസ് വൃത്തങ്ങൾ അറിയിച്ചിരിക്കുകയാണ് .ഇതിനായി 10000 കോടി യു എസ് ഡോളറാണ് നീക്കിവച്ചിരിക്കുന്നത് .
നിലവിൽ കോവിഡ് ബാധിതർ ഏറെയുള്ള സംസ്ഥാനമായ ന്യൂയോർക്കിൽ മാസ്ക്, കയ്യുറ, ഗൗൺ അടക്കം അടിസ്ഥാന രക്ഷാ മെഡിക്കൽ ഉപകരണങ്ങൾ കിട്ടാതെ ആരോഗ്യപ്രവർത്തകർ അങ്ങേയറ്റം നിരാശയിലാണ് .ഒരു വികസിത രാജ്യം നേരിടുന്ന സമാനതകളില്ലാത്ത വെല്ലുവിളി തന്നെയാണ് ഇപ്പോൾ അമേരിക്കൻ ജനത അനുഭവച്ചുകൊണ്ടിരിക്കുന്നതു ന്യൂയോർക്കിൽ കൂടുതൽ രോഗികളേറിയതോടെ ഓക്സിൻ ക്ഷാമവും ഇപ്പോൾ പരിഹരിക്കപ്പെടാൻ കഴിയാത്ത പ്രശ്നമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .നിലവിൽ താരതമ്യേന രോഗികൾ കുറവായിരുന്ന ലൂസിയാനയിലും രോഗികൾ 10,000 കവിഞ്ഞു എന്നാണ് ഏറ്റവും ഒടുവിൽ ലഭ്യമായ റിപ്പോർട്ട് .അവിടുത്തെ ജയിലുകളിലെ നൂറോളം പേർക്കു രോഗം സ്ഥിരീകരിച്ചിട്ടിട്ടുമുണ്ട് . 6 മാസത്തിൽ താഴെ തടവിനു ശിക്ഷിക്കപ്പെട്ടവരെ വീടുകളിൽ നിരീക്ഷത്തിലാക്കും.
ഇവർക്ക് ചികിത്സയുൾപ്പടെ എല്ലാ പരിരക്ഷയും നൽകുമെന്ന് സർക്കാർ ഉറപ്പു നൽകിയിരിക്കുകയാണ് .നിലവിൽ ഉള്ള സൈനിക പ്രവർത്തകരെ കൂടാതെ ആവശ്യ സേവനത്തിനായി പരിചയസമ്പന്നരായ സൈന്യത്തിൽനിന്നു വിരമിച്ച 9,000 ആരോഗ്യപ്രവർത്തകർ സേവനത്തിന് എത്തിയിരിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത 50 സംസ്ഥാനങ്ങളിലായി സൈന്യം നൂറിലേറെ താൽക്കാലിക ആശുപത്രികൾ നിർമിക്കുന്നു. എന്നതും ഏറെ ആശ്വാസകരമായ ഒരു കാര്യം തന്നെയാണ് .നിലവിൽ അമേരിക്കൻ ജനത അഭിമുകീകരിക്കുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയാതെ പ്രധിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള തീവ്ര ശ്രമത്തിലാണ് ട്രംപ്.
https://www.facebook.com/Malayalivartha