കോറോണയെ അതിജീവിച്ച് അഞ്ച് മാസം പ്രായമായ കുഞ്ഞ്; വെന്റിലേറ്ററില്‍ അബോധാവസ്ഥയിൽ കഴിഞ്ഞത് ഒരു മാസം
ലോകമെമ്പാടും കൊറോണ വൈറസ് പടരുന്ന പശ്ചാത്തലത്തിൽ നിരവധിപേരാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ അതിജീവനത്തിന്റെ വേറിട്ട വശംകൂടി ഇതിലൂടെ പുറത്തേക് വരുകയാണ്. നിരവധി കുഞ്ഞുങ്ങളാണ് കോറോണയെ അതിജീവിച്ച് മുന്നോട്ട് വന്നത്. ജനിച്ചയുടൻ തന്നെ കൊറോണ എന്ന മഹാമറിയുടെ പിടിയിലാകേണ്ടിവന്ന അനവധി കുഞ്ഞുങ്ങൾ ഉണ്ട്. ഇവരുടെയൊക്കെയും അതിജീവനം ലോകത്തെ തന്നെ അതിശയത്തിൽ ആഴ്ത്തുകയാണ്. അത്തരം ഒരു വാർത്തയാണ് പുറത്തേക്ക് വരുന്നത്. കോവിഡ്19നെ അതിജീവിച്ച് അഞ്ച് മാസം പ്രായമായ കുഞ്ഞ്. ഒരു മാസത്തോളം വെന്റിലേറ്ററില്‍ ചികിത്സയിൽ കഴിഞ്ഞിരുന്ന കുഞ്ഞാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.
ബ്രസീലിലെ ‘ഡോം’ എന്ന കുഞ്ഞിനാണ് ആഴ്ചകള്‍ മാത്രം പ്രായമുള്ളപ്പോള്‍ രോഗം സ്ഥിരീകരിച്ചതായി മാതാപിതാക്കൾ അറിയുന്നത്. ബന്ധു വീട്ടിലേക്കുള്ള സന്ദര്‍ശനമാണ് കുഞ്ഞില്‍ രോഗം വരുത്തിയതെന്നാണ് പറയുന്നത്. റിയോ ഡി ജനീറോയിലെ പ്രോ കാര്‍ഡിയാകോ ആശുപത്രിയില്‍ തുടര്‍ന്ന് 54 ദിവസമാണ് ഡോം കോറോണയ്ക്കെതിരെ പോരാടി ചികിത്സയില്‍ കഴിഞ്ഞത്. ഇതില്‍ ഒരു മാസത്തോളം വെന്റിലേറ്ററില്‍ അബോധാവസ്ഥയിലുമായിരുന്നു കുഞ്ഞ്.
അതോടൊപ്പം തന്നെ കുഞ്ഞിന് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതോടെയാണ് ഡോക്ടറെ കാണിച്ചതെന്ന് പിതാവ് സിഎന്‍എന്നോട് വ്യക്തമാക്കിയത്. സാധാരണ മരുന്നുകള്‍ ഫലിക്കാതാവുകയും കുട്ടിയുടെ നില വഷളാവുകയും ചെയ്തിരുന്നു. ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് ഡോമിനെ മാറ്റുകയും പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുകയുമായിരുന്നു എന്നാണ് പിതാവ് വ്യക്തമാക്കിയത്. എന്നാൽ തന്നെയും തങ്ങളുടെ കുഞ്ഞ് രോഗത്തെ അതിജീവിച്ചതിന്റെ സന്തോഷത്തിലാണ് മാതാപിതാക്കൾ.
https://www.facebook.com/Malayalivartha