Widgets Magazine
12
Mar / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

രാജി വയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാതെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി... തര്‍ക്കം മുറുകുന്നതിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കാന്‍ ഒലിയുടെ നിര്‍ദ്ദേശം

04 JULY 2020 07:32 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയുടെ അതിര്‍ത്തി മാറ്റി വരയ്ക്കാനുള്ള തത്രപ്പാടിലായിരുന്നു നേപ്പാള്‍ പ്രധാനമന്ത്രി.പക്ഷെ പണി കിട്ടിയത് സ്വന്തം നിലനില്‍പ്പിനും
രാജി വയ്ക്കാനുള്ള പാര്‍ട്ടി നിര്‍ദേശം അംഗീകരിക്കാതെ നേപ്പാള്‍ പ്രധാനമന്ത്രി കെ.പി.ശര്‍മ ഒലി. തര്‍ക്കം മുറുകുന്നതിനിടെ പാര്‍ലമെന്റിന്റെ ഇരുസഭകളും നിര്‍ത്തിവയ്ക്കാന്‍ ഒലി നിര്‍ദേശിച്ചു. സഭാ അധ്യക്ഷന്മാരോടു ചര്‍ച്ച ചെയ്യാതെയുള്ള ഒലിയുടെ ഈ തീരുമാനം വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴി തെളിക്കുന്നത്.
അതേസമയം, ഒലിയുടെ തീരുമാനത്തെ ചോദ്യം ചെയ്ത് പാര്‍ട്ടിയിലെ അദ്ദേഹത്തിന്റെ പ്രധാന എതിരാളിയായ പുഷ്പ കമല്‍ ദഹല്‍ എന്ന പ്രചണ്ഡ പ്രസിഡന്റ് ബിധ്യ ദേവി ഭണ്ഡാരിയുമായി കൂടിക്കാഴ്ച നടത്തി. ബജറ്റ് സെഷന്‍ നിര്‍ത്തിവയ്ക്കാനുള്ള ഒലിയുടെ നിര്‍ദേശത്തെ ചോദ്യം ചെയ്തായിരുന്നു ഇത്. ഭണ്ഡാരിയുമായി പ്രചണ്ഡ നടത്തിയ ചര്‍ച്ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. പ്രധാനമന്ത്രി പദത്തില്‍ തുടരുന്നതിനുള്ള ഭീഷണി ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഒലി പാര്‍ലമെന്റ് സഭകള്‍ നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കിയതെന്നാണു സൂചന.

ഇന്ത്യയ്‌ക്കെതിരെ നിലകൊള്ളുന്നതും ചൈനയ്ക്ക് അനുകൂലമായി ഏകപക്ഷീയ നിലപാടെടുക്കുന്നതുമാണ് ഒലിയോട് പാര്‍ട്ടി രാജി ആവശ്യപ്പെട്ടതിനു കാരണമായി വിലയിരുത്തപ്പെടുന്നത്. ഇന്ത്യയ്‌ക്കെതിരായ ഒലിയുടെ പരാമര്‍ശങ്ങള്‍ രാഷ്ട്രീയമായി ശരിയോ നയതന്ത്രപരമായി അനുയോജ്യമോ അല്ലെന്ന് പ്രചണ്ഡ പറയുന്നു. തന്നെ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് നീക്കം ചെയ്യാന്‍ എംബസികളും ഹോട്ടലുകളും കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടക്കുന്നതായി ഒലി ആരോപിച്ചിരുന്നു.

കഴിഞ്ഞ ആഴ്ചയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി സ്റ്റാന്‍ഡിങ് കമ്മിറ്റി യോഗത്തില്‍ ഒലിക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. അധികാരത്തില്‍ തുടരാന്‍ പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലദേശ് മോഡലുകള്‍ അനുകരിക്കുകയാണ് ഒലിയെന്നും വിമര്‍ശനമുണ്ടായി. അത്തരം ശ്രമങ്ങള്‍ വിജയിക്കുകയില്ലെന്നു പ്രചണ്ഡ പറഞ്ഞിരുന്നു.

സഖ്യസര്‍ക്കാരിന് മാവോയിസ്റ്റുകള്‍ പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് 2016 ജൂലൈയില്‍ ഒലി സര്‍ക്കാര്‍ രാജിവച്ചിരുന്നു. സര്‍ക്കാരിന്റെ മോശം പ്രവര്‍ത്തനവും എല്ലാവരെയും ഒരുമിപ്പിച്ചു കൊണ്ടുപോകുന്നതിലെ വീഴ്ചയും ചൂണ്ടിക്കാട്ടി ഏപ്രില്‍ ആദ്യം പാര്‍ട്ടിതന്നെ ഒലിയില്‍നിന്ന് രാജി ആവശ്യപ്പെട്ടു. എന്നാല്‍ അധികാരത്തില്‍ കടിച്ചുതൂങ്ങാനാണ് ഇപ്പോഴും അദ്ദേഹത്തിന്റെ ശ്രമം.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തോടുള്ള പ്രധാനമന്ത്രിയുടെ സമര്‍പ്പണ മനോഭാവം മാതൃകയാണ് ; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹന്‍ലാല്‍  (5 hours ago)

എംഡിഎംഎയും കഞ്ചാവുമായി ഫുഡ് വ്‌ലോഗറും സുഹൃത്തും പിടിയില്‍  (5 hours ago)

ജി സുധാകരന്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാകും  (5 hours ago)

ശ്വേത മേനോനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി; നിലനില്‍ക്കാത്ത കേസ് എഴുതിത്തള്ളാനായി റഫര്‍ റിപ്പോര്‍ട്ട് നല്‍കാത്തതെന്തെന്ന് പൊലീസിനോട് ഹൈക്കോടതി  (5 hours ago)

സുരക്ഷാ നയതന്ത്ര കാരണങ്ങളാല്‍ അമേരിക്കയില്‍ കളിക്കാന്‍ ആവില്ല; ഫിഫ ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് ഇറാന്‍ പിന്മാറിയതായി കായിക മന്ത്രി  (5 hours ago)

എപ്പോള്‍ വേണമെങ്കിലും യുദ്ധം അവസാനിപ്പിക്കാന്‍ എനിക്ക് കഴിയുമെന്ന് ട്രംപ്  (5 hours ago)

ഗ്യാസ് ബുക്ക് ചെയ്ത് സിലിണ്ടറുകള്‍ കരുതി വെയ്‌ക്കേണ്ട സാഹചര്യം ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

പ്രചരിക്കുന്നത് ഊഹാപോഹങ്ങളാണ്: നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ താത്പര്യം അറിയിച്ചെന്ന വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍  (6 hours ago)

തിരഞ്ഞെടുപ്പിലേക്കുള്ള ആദ്യഘട്ട സ്ഥാനാര്‍ഥി പട്ടികയ്ക്ക് കോണ്‍ഗ്രസ് അംഗീകാരം  (6 hours ago)

ഭര്‍തൃവീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (6 hours ago)

ഇന്‍ഡോര്‍ സ്വദേശിനി മൊണാലിസയ്ക്കും മഹാരാഷ്ട്ര സ്വദേശി ഫര്‍മാന്‍ ഖാനും കേരളത്തില്‍ മാംഗല്യം  (7 hours ago)

മന്ത്രി റിയാസിനെ ഒഴിവാക്കിയതില്‍ കേന്ദ്രത്തിനെതിരെ കുഞ്ഞാലിക്കുട്ടി  (7 hours ago)

കടകംപള്ളി സുരേന്ദ്രനെതിരെ ഡി.ജി.പിക്ക് പരാതി നല്‍കി ഉണ്ണിക്കൃഷ്ണന്‍ പോറ്റി  (7 hours ago)

ഹോര്‍മുസ് കടലിടുക്കില്‍ മൂന്ന് കപ്പലുകള്‍ക്ക് നേരെ ആക്രമണം; ഹോര്‍മൂസ് കടലിടുക്കിലൂടെ ഒരു കപ്പലും കടത്തിവിടില്ലെന്ന് ഇറാന്‍  (9 hours ago)

പണി തീരാത്ത റോഡുകള്‍ ധൃതിപിടിച്ച് ഉദ്ഘാടനം ചെയ്യുന്നത് ജനങ്ങളെ പരിഹസിക്കുന്നതിന് തുല്യമെന്ന് വി.ഡി. സതീശന്‍  (9 hours ago)

Malayali Vartha Recommends