ആകാശംമുട്ടെ പടർന്ന് തീഗോളം; നിശ്ചലരായി പ്രവാസികൾ, 'ഏവരും ശാന്തയരായിരിക്കണം..' ഇന്ത്യക്കാരായ പ്രവാസികൾക്ക് മുന്നറിയിപ്പ്; ഇന്ത്യൻ എംബസി എമര്‍ജൻസി നമ്പര്‍ പുറത്തുവിട്ടു

ലോകത്തെ ഞെട്ടലിൽ ആഴ്ത്തിക്കൊണ്ടാണ് ബെയ്റൂട്ടിന്റെ ഹൃദയഭാഗത്തായി രണ്ട് വലിയ സ്ഫോടനങ്ങള്‍ ബെയ്റൂട്ടിൽ നടന്നിരിക്കുന്നത്.ലെബനൻ ബെയ്റൂട്ടിൽ ഉണ്ടായ ഈ സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി ലെബനനിലെ ഇന്ത്യൻ എംബസി രംഗത്ത് എത്തുകയുണ്ടായി. ഏവരും ശാന്തയരായിരിക്കണം. ഏതെങ്കിലും ഇന്ത്യക്കാർക്ക് എന്തെങ്കിലും സംഭവിച്ചോ എന്ന് വ്യക്തമല്ല. സഹായം ആവശ്യമുള്ളവർക്ക് സഹായം നൽകുമെന്നാണ് ഇന്ത്യൻ എംബസി വ്യക്തമാക്കിയിരിക്കുന്നത്.
അതോടൊപ്പം തന്നെ അടിയന്തര സഹായത്തിന് +96176860128 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും എംബസി അറിയിച്ചിട്ടുണ്ട്. ലഭ്യമാകുന്ന കണക്കുകൾ പ്രകാരം പതിനായിരത്തോളം ഇന്ത്യക്കാരാണ് ലെബനിനിലുള്ളത്. നേരത്തെ പതിനയ്യായിരത്തോളം ഇന്ത്യക്കാർ അവിടെ ഉണ്ടായിരുന്നതായും പറയപ്പെടുന്നു. പിൽക്കാലത്തെ ആഭ്യന്തര കലഹങ്ങളുടെ പേരിൽ ഇന്ത്യക്കാർ ഒഴിഞ്ഞുപോവുകയും ബാക്കിയുള്ളവരെ ഒഴിപ്പിക്കുകയുമയിരുന്നു ചെയ്തുപോന്നിരുന്നത്.
അതിഭീകരമായ രണ്ട് സ്‌ഫോടനങ്ങളിൽ നിരവധി കെട്ടിടങ്ങളും തകര്‍ന്നു. നഗരത്തിലെ തുറമുഖത്തിന് സമീപത്താണ് സ്ഫോടനം നടന്നത്. 2005 ല്‍ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി റഫീഖ് ഹരീരിയുടെ വധത്തില്‍ വിചാരണ പൂര്‍ത്തിയായി വിധി വരാനിരിക്കെയാണ് സ്ഫോടനം നടന്നിരിക്കുന്നത്. കാര്‍ ബോംബ് സ്ഫോടനത്തിലായിരുന്നു ഹരീരി കൊല്ലപ്പെട്ടത്. സംഭവത്തിൽ വഴിയിൽ നിറയെ ആളുകള്‍ പരിക്കേറ്റ് ചോര വാര്‍ന്ന് കിടക്കുന്നതായാണ് ലെബനൈസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്ഫോടനാവശിഷ്ടങ്ങള്‍ തെറിച്ച് വീണ് നിരവധിയാളുകള്‍ക്ക് പരിക്കേറ്റതായും ആളുകള്‍ പറയുന്നുണ്ട്. ബെയ്റൂട്ടിൽ പ്രാദേശിക സമയം ഉച്ചയോടെയാണ് ഇരട്ട സ്ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
https://www.facebook.com/Malayalivartha