പ്രവാസികൾക്ക് സന്തോഷ വാർത്ത; യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർപ്രകാരം എയർ ഇന്ത്യ കേരളത്തിലേക്ക് സർവീസ് ; ഒക്ടോബർ 4 മുതൽ തുടങ്ങും
പ്രവാസികൾക്ക് സന്തോഷകരമായ മറ്റൊരു വാർത്തയാണ് ഇപ്പോൾ യുഎഇ നൽകിയിരിക്കുന്നത്.. ഒക്ടോബർ 4 മുതൽ ഈ സന്തോഷവാർത്ത പ്രവാസികൾക്ക് അരികിലേക്ക് പ്രാബല്യത്തിൽ വന്നു തുടങ്ങും. യു.എ.ഇ.യും ഇന്ത്യയും തമ്മിലുള്ള എയർ ബബിൾ കരാർപ്രകാരം എയർ ഇന്ത്യ കേരളത്തിലേക്ക് സർവീസ് തുടങ്ങുവാൻ ഒരുങ്ങുകയാണ് . . ഒക്ടോബർ നാലുമുതലാണ് സർവീസ് ആരംഭിക്കുക. രണ്ടുദിവസം മുൻപായിരുന്നു ഇതുസംബന്ധിച്ച ഉത്തരവിറങ്ങിയത്. ഒക്ടോബർ നാല്, 11 തീയതികളിൽ ദുബായിൽ നിന്ന് കണ്ണൂരിലേക്കും ദുബായ്-കൊച്ചി (ഒക്ടോബർ അഞ്ച്, 12, 19), ദുബായ്-തിരുവനന്തപുരം (ഒക്ടോബർ ആറ്്, 13, 20), ദുബായ്-കോഴിക്കോട് (ഒക്ടോബർ ഏഴ്, 14, 21) എന്നീ ദിവസങ്ങളിലാകും സർവീസ്. യാത്രയ്ക്ക് ഒരുങ്ങുന്നവർ ശ്രദ്ധിക്കുക 30 കിലോ ബാഗേജ്, എട്ടുകിലോഗ്രാം ഹാൻഡ് ബാഗേജും കൂടാതെ ലാപ്‌ടോപ്പും കൈയിൽ കരുതാവുന്നതാണ് . 330 ദിർഹം മുതലാണ് ടിക്കറ്റ് നിരക്ക് ഈടാക്കുന്നത് . ദുബായ്-കണ്ണൂർ യാത്രയ്ക്ക് 360 ദിർഹം, കൊച്ചിയിലേക്ക് 390, തിരുവനന്തപുരം 330, കോഴിക്കോട് 350 ദിർഹം എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ. കർശന നിയന്ത്രണങ്ങളോടെയാണ് യാത്രാനുമതി നൽകിയിരിക്കുന്നത് .
സെപ്റ്റംബർ മൂന്നുമുതൽ ഇന്ത്യയിലെ മറ്റുനഗരങ്ങളിലേക്ക് ദുബായിൽനിന്ന് എയർഇന്ത്യ സർവീസ് തുടങ്ങിയിരുന്നു. നിലവിൽ കേരളത്തിലേക്ക് ദുബായിൽനിന്ന് മാത്രമാണ് വിമാനങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ രണ്ടിൽ നിന്നാണ് വിമാനം പുറപ്പെടുക. നാലുമണിക്കൂർ മുൻപ് റിപ്പോർട്ടുചെയ്യണം. മാർച്ച് 20-നുശേഷം യാത്രചെയ്യാൻ ടിക്കറ്റെടുത്തിട്ടുള്ളവർക്ക് സീറ്റനുസരിച്ച് അത് പുനഃക്രമീകരിച്ചു കൊടുക്കും. കോവിഡ് ഭീഷണി നിലനിന്നിരുന്ന സമയത്ത് യാത്ര മുടങ്ങിയവരുടെ എയർഇന്ത്യ ടിക്കറ്റിന്റെ കാലാവധി 2021 ഡിസംബർ 31 വരെയായിരിക്കുമെന്നും അധികൃതർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: www.airindia.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക കൂടുതൽ വിവരങ്ങൾ അറിയുക
https://www.facebook.com/Malayalivartha