Widgets Magazine
16
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ അപകടം അമേരിക്ക മണത്തറിഞ്ഞു ചൈന ഇനി യാചിക്കണം അടുത്ത ഇരുട്ടടി

28 SEPTEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

കൊറോണയുടെ ഉത്ഭവത്തിന് പിന്നാലെയും, ഇന്ത്യ അതിർത്തിയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് പിന്നാലെയും ചൈനയ്ക്ക് നല്ല സമയം അല്ല ഇപ്പോൾ. നിരവധി തിരിച്ചടികളാണ് ഈ സംഭവങ്ങൾക്ക് ശേഷം ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.. വാണിജ്യപരമായും ചൈനയുമായുള്ള ബന്ധത്തിൽ നിരവധി നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയിരുന്നു. പല നിയന്ത്രണങ്ങളും ജനിക്കുവാൻ തിരിച്ചടിയായിരുന്നു നൽകിയത്. ഇപ്പോഴിതാ അമേരിക്കയും അത്തരത്തിലൊരു തിരിച്ചടി നൽകിയിരിക്കുകയാണ്.

മറ്റൊരു പ്രമുഖ ചൈനീസ് കമ്പിനിക്കെതിരെ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക . സെമിക്കണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷൻ (എസ്എംഐസി) എന്ന ചൈനീസ് കമ്പനിക്കെതിരെയാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്.
ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാവിലേക്ക് ചില ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് മുൻപ് യുഎസ് സ്ഥാപനങ്ങൾ ലൈസൻസിനായി ഇനി മുതൽ അപേക്ഷിക്കണം. ചൈനയുടെ ഈ കമ്പനിയുമായിട്ടുള്ള വ്യാപാര ബന്ധം അമേരിക്കയുടെ സൈന്യത്തിന് ഒരു അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ കമ്പനിക്കെതിരെ ഒരു ഉപരോധ നടപടി എടുത്ത കാര്യത്തെ കുറിച്ചു ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ചൈനയുടെ സായുധ സേനയുമായി യാതൊരു ബന്ധവുമില്ലെന്നും ഷാങ്ഹായ് ആസ്ഥാനമായ കമ്പനി എസ്എംഐസി പറഞ്ഞു. എസ്എംഐസിക്കെതിരെ ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടു രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ ലംഘിച്ചുയെന്നും അമേരിക്കയുടെ പ്രതിച്ഛായയെയും ബാധിച്ചുയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അമേരിക്കയുടെ ഈ തീരുമാനം വലിയൊരു തിരിച്ചടി തന്നെ നൽകിയിരിക്കുകയാണ് ചൈനയ്ക്ക്..
അതേ സമയം
ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങള്‍ക്ക് നേരെ ചൈനീസ് ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അതിർത്തിയിൽ മാത്രമല്ല ബഹിരാകാശത്തും ചൈന ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി റിപ്പോർട്ട്. 2012 മുതൽ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കർമാർ പരിശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2017ൽ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തിൽ കയറിപ്പറ്റാൻ നടത്തിയ ആക്രമണമാണ് ഒടുവിലത്തേതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012ലെ ആക്രമണമായിരുന്നു വലിയത്. അന്ന് ഐഎസ്ആർഒയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബോറട്ടറിയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കാനായിരുന്നു ചൈനീസ് ഹാക്കർമാർ ശ്രമിച്ചത്.
ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകർക്കാൻ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈൽ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. എന്നാൽ ചൈനയെ സംബന്ധിച്ചിടത്തോളം ഇതിനുമപ്പുറമുള്ള പദ്ധതികളാണ് ഉള്ളതെന്ന് 142 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ പോലും തകർക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ ചൈനയ്ക്കുണ്ട്. ആന്റി സാറ്റലൈറ്റ് മിസൈലുകൾ, കോ- ഓർബിറ്റൽ സാറ്റലൈറ്റുകൾ,ജാമറുകൾ തുടങ്ങിയ സംവിധാനങ്ങൾ ചൈനയുടെ പക്കലുണ്ടെന്ന് ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
2019ലാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചത്. എന്നാൽ 2007ൽ തന്നെ ചൈന ഈ മിസൈൽ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇന്ന് ചൈന മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇതിനായി ഉപഗ്രഹങ്ങളുമായുള്ള ആശയ വിനിമിയം തടസപ്പെടുത്തുന്ന റേഡിയോ ഫ്രീക്വൻസി ജാമറുകളുടെ മേഖലയിൽ ചൈന വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.ചൈനീസ് ആക്രമണങ്ങളാണെങ്കിലും ആരാണെന്നും എവിടെനിന്നുമാണ് ഇത് സംഭവിക്കുന്നതെന്നും വ്യക്തമായി മനസിലാക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചിട്ടിട്ടില്ല. ഹാക്കിങ് ശ്രമങ്ങളിൽ ഐഎസ്ആർഒയുടെ കംപ്യൂട്ടർ സംവിധാനം കീഴ്പ്പെട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. .
അമേരിക്കൻ എയർഫോഴ്സ് മേധാവി, അമേരിക്കൻ ബഹിരാകാശ ഓപ്പറേഷൻസിന്റെ മേധാവി തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്. അമേരിക്കൻ പ്രതിരോധ വകുപ്പിലും ഗവൺമെന്റിലും എടുക്കുന്ന നയതീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ് ഇവരുടെ റിപ്പോർട്ടുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.,... പവന് 1,13,760 രൂപ  (15 minutes ago)

തിരുവനന്തപുരം മൃഗശാലയിലെത്തുന്ന സന്ദർശകർക്ക് കാഴ്ചയുടെ വിരുന്നൊരുക്കാൻ സീബ്രകൾ എത്തുന്നു...  (29 minutes ago)

തിരുവനന്തപുരം പട്ടത്ത് ഫർണിച്ചർ കടയുടെ ഗോഡൗണിൽ വൻതീപിടിത്തം...  (39 minutes ago)

ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ  (52 minutes ago)

കേരളത്തിൽ റോഡ് നികുതി അടയ്ക്കാതെ സർവീസ് നടത്തുന്ന അന്തഃസംസ്ഥാന ടൂറിസ്റ്റ് ബസുകൾക്കെതിരേ മോട്ടോർ വാഹനവകുപ്പ് നടപടി ആരംഭിച്ചു....  (1 hour ago)

CPIM KANNUR വിവരം പുറംലോകത്തെത്തിച്ചത് ടി.കെ യാണ്  (1 hour ago)

പ്രകൃതി സ്നേഹികളുടെ മനംകവർന്ന് ഇടുക്കിയുടെ മണ്ണിൽ വീണ്ടും നീലക്കുറിഞ്ഞി വസന്തം എത്തുന്നു... പ്രവേശനം ആഗസ്റ്റ് 24 മുതൽ  (1 hour ago)

പത്തനംതിട്ട പയ്യനാമൺ തവളപ്പാറയിലെ ജനവാസ മേഖലയിൽ പുലിയുടെ സാന്നിധ്യം...  (1 hour ago)

ശബരിമലയിൽ പ്രസാദനിർമ്മാണത്തിന് ഭക്തർ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിക്കുന്നതിന് മുമ്പ് നിലവാരം ഉറപ്പാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റിന് ആരോഗ്യ,ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ കത്ത്...  (2 hours ago)

‌ബംഗാൾ മുൻ മന്ത്രി ആശിഷ് ബാനർജിയെ പാർട്ടി ഓഫീസിൽ മരിച്ചനിലയിൽ കണ്ടെത്തി  (2 hours ago)

ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിൽ ചരിത്ര വിജയത്തിനരികെ ബംഗ്ലാദേശ്  (2 hours ago)

കെ.എസ്.ആർ.ടി.സി ബിസിനസ് ക്ലാസ് ബസ് സർവിസ് ഞായറാഴ്ച മുതൽ ആരംഭിക്കും, ആദ്യ യാത്രയുടെ ഫ്ലാഗ് ഓഫ് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും  (2 hours ago)

പാലസ് ഗ്രൗണ്ടിൽ ആരംഭിച്ച സപ്ലൈകോ ഓണം ജില്ല ഫെയറിന്റെ ഉദ്ഘാടനം മന്ത്രി ഒ.ജെ. ജനീഷ് നിര്‍വ്വഹിച്ചു..  (2 hours ago)

ജീവിതം തിരിച്ചുപിടിക്കാൻ സുവർണ്ണാവസരം!  (3 hours ago)

ശബരിമലയിൽ ചിങ്ങമാസ പൂജയ്ക്കായി ഇന്ന് വൈകുന്നേരം നട തുറക്കും  (3 hours ago)

Malayali Vartha Recommends