Widgets Magazine
21
Oct / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ശബരിമലയിൽ നാളെ തീർത്ഥാടകർക്ക് നിയന്ത്രണം...രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിന്റെ ഭാഗമായി സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി, നിലയ്ക്കൽ മുതൽ സന്നിധാനം വരെ ട്രയൽ റൺ ഇന്ന് നടക്കും


നാല് ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുർമു ഇന്ന് കേരളത്തിലെത്തും.... തലസ്ഥാനത്തും ഗതാഗത, പാർക്കിംഗ് നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു


  കേരളത്തിൽ വിവിധ ഭാ​ഗങ്ങളിൽ കനത്ത മഴ തുടരുന്നു... വരുന്ന നാല് ദിവസം വിവിധ ജില്ലകളിൽ ഓറഞ്ച് അലർട്ട് അടക്കം പ്രഖ്യാപിച്ചു...  


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..


തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ കുറവ്... 120 രൂപ കുറഞ്ഞ് 95,840 രൂപയിലെത്തി... ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്.... ഇന്നത്തെ വില, 11980 രൂപ..

ആ അപകടം അമേരിക്ക മണത്തറിഞ്ഞു ചൈന ഇനി യാചിക്കണം അടുത്ത ഇരുട്ടടി

28 SEPTEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

കൊറോണയുടെ ഉത്ഭവത്തിന് പിന്നാലെയും, ഇന്ത്യ അതിർത്തിയിൽ നടക്കുന്ന പ്രശ്നങ്ങൾക്ക് പിന്നാലെയും ചൈനയ്ക്ക് നല്ല സമയം അല്ല ഇപ്പോൾ. നിരവധി തിരിച്ചടികളാണ് ഈ സംഭവങ്ങൾക്ക് ശേഷം ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.. വാണിജ്യപരമായും ചൈനയുമായുള്ള ബന്ധത്തിൽ നിരവധി നിയന്ത്രണങ്ങൾ ഇന്ത്യ ഏർപ്പെടുത്തിയിരുന്നു. പല നിയന്ത്രണങ്ങളും ജനിക്കുവാൻ തിരിച്ചടിയായിരുന്നു നൽകിയത്. ഇപ്പോഴിതാ അമേരിക്കയും അത്തരത്തിലൊരു തിരിച്ചടി നൽകിയിരിക്കുകയാണ്.

മറ്റൊരു പ്രമുഖ ചൈനീസ് കമ്പിനിക്കെതിരെ കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തി അമേരിക്ക . സെമിക്കണ്ടക്ടർ മാനുഫാക്ചറിംഗ് ഇന്റർനാഷണൽ കോർപ്പറേഷൻ (എസ്എംഐസി) എന്ന ചൈനീസ് കമ്പനിക്കെതിരെയാണ് ഈ നിയന്ത്രണം കൊണ്ടുവന്നത്.
ബ്ലൂംബെർഗ് ന്യൂസിന്റെ റിപ്പോർട്ട് അനുസരിച്ച്, ചൈനയിലെ ഏറ്റവും വലിയ ചിപ്പ് നിർമ്മാതാവിലേക്ക് ചില ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നതിന് മുൻപ് യുഎസ് സ്ഥാപനങ്ങൾ ലൈസൻസിനായി ഇനി മുതൽ അപേക്ഷിക്കണം. ചൈനയുടെ ഈ കമ്പനിയുമായിട്ടുള്ള വ്യാപാര ബന്ധം അമേരിക്കയുടെ സൈന്യത്തിന് ഒരു അപകടസാധ്യത സൃഷ്ടിക്കുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.

എന്നാൽ കമ്പനിക്കെതിരെ ഒരു ഉപരോധ നടപടി എടുത്ത കാര്യത്തെ കുറിച്ചു ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും ചൈനയുടെ സായുധ സേനയുമായി യാതൊരു ബന്ധവുമില്ലെന്നും ഷാങ്ഹായ് ആസ്ഥാനമായ കമ്പനി എസ്എംഐസി പറഞ്ഞു. എസ്എംഐസിക്കെതിരെ ഏർപ്പെടുത്തിയ ഈ നിയന്ത്രണങ്ങൾ ലോകത്തിലെ ഏറ്റവും ശക്തമായ രണ്ടു രാജ്യങ്ങൾ തമ്മിൽ വർദ്ധിച്ചുവരുന്ന പിരിമുറുക്കങ്ങൾ കൂടുതൽ വഷളാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

അമേരിക്കയുടെ ഈ നീക്കം അന്താരാഷ്ട്ര വ്യാപാര നിയമങ്ങൾ ലംഘിച്ചുയെന്നും അമേരിക്കയുടെ പ്രതിച്ഛായയെയും ബാധിച്ചുയെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഷാവോ ലിജിയാൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.അമേരിക്കയുടെ ഈ തീരുമാനം വലിയൊരു തിരിച്ചടി തന്നെ നൽകിയിരിക്കുകയാണ് ചൈനയ്ക്ക്..
അതേ സമയം
ഇന്ത്യയുടെ ഉപഗ്രഹ സംവിധാനങ്ങള്‍ക്ക് നേരെ ചൈനീസ് ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. അതിർത്തിയിൽ മാത്രമല്ല ബഹിരാകാശത്തും ചൈന ഇന്ത്യയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നതായി റിപ്പോർട്ട്. 2012 മുതൽ 2018 വരെ ഇന്ത്യയുടെ ബഹിരാകാശ പദ്ധതികളുടെ കംപ്യൂട്ടർ സംവിധാനത്തിൽ നുഴഞ്ഞുകയറാനായി ചൈനീസ് ഹാക്കർമാർ പരിശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. അമേരിക്ക ആസ്ഥാനമായ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിലാണ് ഈ വിവരങ്ങളുള്ളത്.

2017ൽ ഇന്ത്യയുടെ ഉപഗ്രഹ നിയന്ത്രണ സംവിധാനത്തിൽ കയറിപ്പറ്റാൻ നടത്തിയ ആക്രമണമാണ് ഒടുവിലത്തേതെന്ന് റിപ്പോർട്ടിൽ പറയുന്നു. 2012ലെ ആക്രമണമായിരുന്നു വലിയത്. അന്ന് ഐഎസ്ആർഒയുടെ ജെറ്റ് പ്രൊപ്പൽഷൻ ലാബോറട്ടറിയുടെ നിയന്ത്രണം പൂർണമായും കൈക്കലാക്കാനായിരുന്നു ചൈനീസ് ഹാക്കർമാർ ശ്രമിച്ചത്.
ശത്രുരാജ്യത്തിന്റെ ചാര ഉപഗ്രഹങ്ങളെ ബഹിരാകാശത്തുവെത്ത് വെച്ച് തകർക്കാൻ കഴിയുന്ന ആന്റി സാറ്റലൈറ്റ് മിസൈൽ സംവിധാനം ഇന്ത്യ വികസിപ്പിച്ചിരുന്നു. എന്നാൽ ചൈനയെ സംബന്ധിച്ചിടത്തോളം ഇതിനുമപ്പുറമുള്ള പദ്ധതികളാണ് ഉള്ളതെന്ന് 142 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

ഭൂസ്ഥിര ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങളെ പോലും തകർക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ ചൈനയ്ക്കുണ്ട്. ആന്റി സാറ്റലൈറ്റ് മിസൈലുകൾ, കോ- ഓർബിറ്റൽ സാറ്റലൈറ്റുകൾ,ജാമറുകൾ തുടങ്ങിയ സംവിധാനങ്ങൾ ചൈനയുടെ പക്കലുണ്ടെന്ന് ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ റിപ്പോർട്ടിൽ പറയുന്നു.
2019ലാണ് ഇന്ത്യ ഉപഗ്രഹ വേധ മിസൈൽ പരീക്ഷിച്ചത്. എന്നാൽ 2007ൽ തന്നെ ചൈന ഈ മിസൈൽ സാങ്കേതിക വിദ്യ സ്വന്തമാക്കിയിരുന്നു. എന്നാൽ ഇന്ന് ചൈന മറ്റ് രാജ്യങ്ങളുടെ ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്ന ഗ്രൗണ്ട് സ്റ്റേഷനുകളുടെ നിയന്ത്രണം കൈവശപ്പെടുത്താനുള്ള ശ്രമത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

ഇതിനായി ഉപഗ്രഹങ്ങളുമായുള്ള ആശയ വിനിമിയം തടസപ്പെടുത്തുന്ന റേഡിയോ ഫ്രീക്വൻസി ജാമറുകളുടെ മേഖലയിൽ ചൈന വലിയ നിക്ഷേപം നടത്തുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.ചൈനീസ് ആക്രമണങ്ങളാണെങ്കിലും ആരാണെന്നും എവിടെനിന്നുമാണ് ഇത് സംഭവിക്കുന്നതെന്നും വ്യക്തമായി മനസിലാക്കാൻ ഐഎസ്ആർഒയ്ക്ക് സാധിച്ചിട്ടിട്ടില്ല. ഹാക്കിങ് ശ്രമങ്ങളിൽ ഐഎസ്ആർഒയുടെ കംപ്യൂട്ടർ സംവിധാനം കീഴ്പ്പെട്ടില്ലെന്നാണ് നിലവിലെ വിലയിരുത്തൽ. .
അമേരിക്കൻ എയർഫോഴ്സ് മേധാവി, അമേരിക്കൻ ബഹിരാകാശ ഓപ്പറേഷൻസിന്റെ മേധാവി തുടങ്ങിയവരെ സഹായിക്കുന്നതിന് വേണ്ടിയുള്ള സ്ഥാപനമാണ് റിപ്പോർട്ട് തയ്യാറാക്കിയ ചൈന എയ്റോസ്പേസ് സ്റ്റഡീസ് ഇൻസ്റ്റിറ്റ്യൂട്ട്. അമേരിക്കൻ പ്രതിരോധ വകുപ്പിലും ഗവൺമെന്റിലും എടുക്കുന്ന നയതീരുമാനങ്ങളെ സ്വാധീനിക്കുന്നതാണ് ഇവരുടെ റിപ്പോർട്ടുകൾ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊങ്കൺ വഴിയുള്ള ട്രെയിൻ സമയം  (12 minutes ago)

ആദിവാസി സ്ത്രീയുടെ മരണം തലയോട്ടി പൊട്ടിയെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (20 minutes ago)

അധിക സമയം ജോലി ചെയ്താൽ, ഓവർടൈം അലവൻസ് ...  (40 minutes ago)

ചക്രവാതചുഴി ചുഴറ്റിയടിക്കുന്നു 5 ദിവസം നിന്ന് പെയ്യും...! കൊടും മഴ തന്നെ 24 മണിക്കൂർ നിർണായകം  (55 minutes ago)

ഓടയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു  (1 hour ago)

ചൊവ്വാഴ്ച ഉച്ചക്ക് 1.45 മുതൽ 2.45 വരെയാണ് ഈ വർഷം മുഹൂർത്ത വ്യാപാരം...  (1 hour ago)

കാസർകോട് സ്വദേശിയായ യുവാവ് അടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം  (1 hour ago)

തീ പടർന്ന് വയോധികയ്ക്കും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ  (1 hour ago)

കുട്ടികൾക്കിടയിലെ മത്സരം ആണ് പ്രമേയം  (2 hours ago)

13 ഷട്ടറുകൾ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കിയിട്ടും മുല്ലപ്പെരിയാ‌ർ അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞിട്ടില്ല    (2 hours ago)

പൊളിച്ചു മാറ്റി ട്രംപ്  (2 hours ago)

സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ഹൈക്കോടതി  (2 hours ago)

സ്വർണ്ണം, വെള്ളി ബാറുകൾ, മറ്റ് നിധികൾ എന്നിവ കണ്ടെത്തി  (2 hours ago)

ഒളിമ്പിക്സ് മാതൃകയിൽ സംഘടിപ്പിക്കുന്ന ഈ മേളയുടെ  (2 hours ago)

വിദേശ യാത്രകൾക്കും വിദേശത്ത് താമസിക്കാനുള്ള അവസരങ്ങൾക്കും യോഗം കാണുന്നു.  (3 hours ago)

Malayali Vartha Recommends