ബ്രിട്ടീഷ് യുദ്ധക്കപ്പലിന് നേരെ റഷ്യയുടെ ആക്രമണം... മലക്കം മറിഞ്ഞ് ബ്രിട്ടണ്‍... കരിങ്കടലില്‍ വച്ചാണ് പോരാട്ടം
ബ്രിട്ടീഷ് യുദ്ധക്കപ്പലിന് നേരെ റഷ്യയുടെ പട്രോളിംഗ് നടത്തുന്ന കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ താക്കീതെന്ന നിലയില്‍ വെടിയുതിര്‍ക്കുകയും നാല് ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു.
ഇപ്പോള്‍ റഷ്യയുടെ പ്രദേശമായ ക്രിമിയയിലേക്ക് അതിര്‍ത്തി ലംഘിച്ച് ബ്രിട്ടന്‍റെ എച്ച്എംഎസ് ഡിഫന്‍ഡര്‍ എന്ന യുദ്ധക്കപ്പല്‍ പ്രവേശിച്ചതാണ് റഷ്യയുടെ പ്രകോപനത്തിന് കാരണമായത് എന്നും സൂചിപ്പിക്കുന്നു. ബ്ലാക് സീയിലാണ് ആക്രമണം നടന്നതെന്ന് റഷ്യ സഥിരീകരിച്ചതായി ദേശീയ മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട് പരാമർശിക്കുന്നുണ്ട്.
ഇതുവരെ ബ്രിട്ടന്‍റെ പ്രതിരോധ മന്ത്രാലയം ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, ബ്രിട്ടീഷ് നാവികസേനയുടെ കപ്പലിന് നേരെ വെടിയുതിര്‍ത്തുവെന്ന റഷ്യയുടെ വാദം തള്ളി ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം ഇപ്പോൾ രംഗത്ത് വന്നിട്ടുണ്ട്.
അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചു കൊണ്ട് ഉക്രൈന്‍ സമുദ്രമേഖലയിലൂടെ കടന്നു പോവുകയായിരുന്നു ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് എന്ന കപ്പല്‍. നിയമലംഘനം നടന്നിട്ടില്ലെന്നും റഷ്യയുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
നിയമലംഘനം നടത്തിയ ബ്രിട്ടീഷ് കപ്പലിന് നേരെ വെടിയുതിര്‍ത്തുവെന്നായിരുന്നു റഷ്യയുടെ അവകാശവാദം. കരിങ്കടലില്‍ പട്രോളിംഗ് നടത്തുന്ന കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ താക്കീതെന്ന നിലയില്‍ വെടിയുതിര്‍ക്കുകയും നാല് ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
റഷ്യയുടെ പ്രദേശമായ ക്രിമിയയിലേക്ക് അതിര്‍ത്തി ലംഘിച്ച് ബ്രിട്ടന്റെ കപ്പല്‍ കടന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ആക്രമണമുണ്ടായതോടെ ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ വഴിമാറിപ്പോയതായും റഷ്യ പറയുന്നു. എസ് യു 24 -എം വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനത്തില്‍ നിന്നും നാല് ബോംബുകള്‍ താക്കീതിന്റെ സൂചനയായി വര്‍ഷിച്ചതായാണ് റഷ്യ പറയുന്നത്.
എന്നാല്‍ കരിങ്കടലില്‍ റഷ്യ സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയായിരുന്നുവെന്നും അന്താരാഷ്ട്ര നാവിക വിഭാഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നുമാണ് ബ്രിട്ടന്റെ പ്രതികരണം.
എച്ച്.എം.എസ് ഡിഫന്‍ഡര്‍ കപ്പലിന് നേരെ യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും നടന്നിട്ടില്ലെന്നും ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. എച്ച്.എം.എസ് ഡിഫന്‍ഡര്‍ ഒഡേസയില്‍ നിന്ന് ജോര്‍ജിയയിലേക്കുള്ള പതിവ് യാത്രയിലായിരുന്നുവെന്നും അസ്വഭാവികതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
2014ലാണ് ഉക്രെയ്‌നില്‍ നിന്നും റഷ്യ ക്രിമിയ പ്രദേശത്തെ റഷ്യയുടെ ഭാഗമാക്കി മാറ്റിയത്. എന്നാല്‍ അമേരിക്കയോ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും അടങ്ങിയ നാറ്റോ സഖ്യമോ ഇത് അംഗീകരിച്ചിട്ടില്ല.
ക്രിമിയയുടെ തെക്ക് ഭാഗത്ത് ഫിയോലെന്‍റ് മുനമ്പിനടത്തു വെച്ചാണ് സംഭവമുണ്ടായതെന്ന് റഷ്യ പറഞ്ഞു. ആക്രമണമുണ്ടായതോടെ ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ വഴിമാറിപ്പോയതായും റഷ്യ പറയുന്നു. റഷ്യയുടെ നിരീക്ഷണം നടത്തുന്ന കപ്പാല്‍ രണ്ടാം തവണ വെടിവെച്ചു.
https://www.facebook.com/Malayalivartha