Widgets Magazine
21
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ബ്രിട്ടീഷ് യുദ്ധക്കപ്പലിന് നേരെ റഷ്യയുടെ ആക്രമണം... മലക്കം മറിഞ്ഞ് ബ്രിട്ടണ്‍... കരിങ്കടലില്‍ വച്ചാണ് പോരാട്ടം

23 JUNE 2021 09:29 PM IST
മലയാളി വാര്‍ത്ത

ബ്രിട്ടീഷ് യുദ്ധക്കപ്പലിന് നേരെ റഷ്യയുടെ പട്രോളിംഗ് നടത്തുന്ന കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ താക്കീതെന്ന നിലയില്‍ വെടിയുതിര്‍ക്കുകയും നാല് ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു.

ഇപ്പോള്‍ റഷ്യയുടെ പ്രദേശമായ ക്രിമിയയിലേക്ക് അതിര്‍ത്തി ലംഘിച്ച് ബ്രിട്ടന്‍റെ എച്ച്എംഎസ് ഡിഫന്‍ഡര്‍ എന്ന യുദ്ധക്കപ്പല്‍ പ്രവേശിച്ചതാണ് റഷ്യയുടെ പ്രകോപനത്തിന് കാരണമായത് എന്നും സൂചിപ്പിക്കുന്നു. ബ്ലാക് സീയിലാണ് ആക്രമണം നടന്നതെന്ന് റഷ്യ സഥിരീകരിച്ചതായി ദേശീയ മാധ്യമമായ ബിബിസിയുടെ റിപ്പോര്‍ട്ട് പരാമർശിക്കുന്നുണ്ട്.

ഇതുവരെ ബ്രിട്ടന്‍റെ പ്രതിരോധ മന്ത്രാലയം ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടുണ്ടായിരുന്നില്ല. എന്നാൽ, ബ്രിട്ടീഷ് നാവികസേനയുടെ കപ്പലിന് നേരെ വെടിയുതിര്‍ത്തുവെന്ന റഷ്യയുടെ വാദം തള്ളി ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം ഇപ്പോൾ രം​ഗത്ത് വന്നിട്ടുണ്ട്.

അന്താരാഷ്ട്ര നിയമങ്ങള്‍ പാലിച്ചു കൊണ്ട് ഉക്രൈന്‍ സമുദ്രമേഖലയിലൂടെ കടന്നു പോവുകയായിരുന്നു ബ്രിട്ടീഷ് നാവികസേനയുടെ എച്ച്.എം.എസ് എന്ന കപ്പല്‍. നിയമലംഘനം നടന്നിട്ടില്ലെന്നും റഷ്യയുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പ് വെടിവെപ്പ് ഉണ്ടായിട്ടില്ലെന്നും ബ്രിട്ടീഷ് പ്രതിരോധമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

നിയമലംഘനം നടത്തിയ ബ്രിട്ടീഷ് കപ്പലിന് നേരെ വെടിയുതിര്‍ത്തുവെന്നായിരുന്നു റഷ്യയുടെ അവകാശവാദം. കരിങ്കടലില്‍ പട്രോളിംഗ് നടത്തുന്ന കപ്പലില്‍ നിന്നുള്ള യുദ്ധവിമാനങ്ങള്‍ താക്കീതെന്ന നിലയില്‍ വെടിയുതിര്‍ക്കുകയും നാല് ബോംബുകള്‍ വര്‍ഷിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

റഷ്യയുടെ പ്രദേശമായ ക്രിമിയയിലേക്ക് അതിര്‍ത്തി ലംഘിച്ച് ബ്രിട്ടന്റെ കപ്പല്‍ കടന്നതാണ് റഷ്യയെ പ്രകോപിപ്പിച്ചത്. ആക്രമണമുണ്ടായതോടെ ബ്രിട്ടന്റെ യുദ്ധക്കപ്പല്‍ വഴിമാറിപ്പോയതായും റഷ്യ പറയുന്നു. എസ് യു 24 -എം വിഭാഗത്തില്‍പ്പെട്ട യുദ്ധവിമാനത്തില്‍ നിന്നും നാല് ബോംബുകള്‍ താക്കീതിന്റെ സൂചനയായി വര്‍ഷിച്ചതായാണ് റഷ്യ പറയുന്നത്.

എന്നാല്‍ കരിങ്കടലില്‍ റഷ്യ സൈനിക അഭ്യാസ പ്രകടനങ്ങള്‍ നടത്തുകയായിരുന്നുവെന്നും അന്താരാഷ്ട്ര നാവിക വിഭാഗങ്ങള്‍ക്ക് ഇത് സംബന്ധിച്ച് മുന്നറിയിപ്പ് ലഭിച്ചിരുന്നുവെന്നുമാണ് ബ്രിട്ടന്റെ പ്രതികരണം.

എച്ച്.എം.എസ് ഡിഫന്‍ഡര്‍ കപ്പലിന് നേരെ യാതൊരു വിധത്തിലുള്ള ആക്രമണങ്ങളും നടന്നിട്ടില്ലെന്നും ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി ബെന്‍ വാലസ് പറഞ്ഞു. എച്ച്.എം.എസ് ഡിഫന്‍ഡര്‍ ഒഡേസയില്‍ നിന്ന് ജോര്‍ജിയയിലേക്കുള്ള പതിവ് യാത്രയിലായിരുന്നുവെന്നും അസ്വഭാവികതകളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

2014ലാണ് ഉക്രെയ്‌നില്‍ നിന്നും റഷ്യ ക്രിമിയ പ്രദേശത്തെ റഷ്യയുടെ ഭാഗമാക്കി മാറ്റിയത്. എന്നാല്‍ അമേരിക്കയോ അമേരിക്കയും യൂറോപ്യന്‍ രാഷ്ട്രങ്ങളും അടങ്ങിയ നാറ്റോ സഖ്യമോ ഇത് അംഗീകരിച്ചിട്ടില്ല.

ക്രിമിയയുടെ തെക്ക് ഭാഗത്ത് ഫിയോലെന്‍റ് മുനമ്പിനടത്തു വെച്ചാണ് സംഭവമുണ്ടായതെന്ന് റഷ്യ പറഞ്ഞു. ആക്രമണമുണ്ടായതോടെ ബ്രിട്ടന്‍റെ യുദ്ധക്കപ്പല്‍ വഴിമാറിപ്പോയതായും റഷ്യ പറയുന്നു. റഷ്യയുടെ നിരീക്ഷണം നടത്തുന്ന കപ്പാല്‍ രണ്ടാം തവണ വെടിവെച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (1 hour ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (2 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (2 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (2 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (2 hours ago)

പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ പരിക്കേറ്റയാളുമായി പൊലീസ് സ്‌റ്റേഷനിലെത്തി രാഹുല്‍ ഗാന്ധി  (3 hours ago)

മാസപ്പടി കേസ്: വീണ വിജയന്റെ ഡയറിയിലെ 20 കോടിയുടെ പണമിടപാടിലും ദുബായ് ഹവാല റൂട്ടിലും ഇഡി അന്വേഷണം ശക്തമാക്കുന്നു; രാഷ്ട്രീയ വേട്ടയെന്ന് ദേശാഭിമാനി  (3 hours ago)

മുഖ്യമന്ത്രി വിജയ് പ്രഖ്യാപിച്ച കാറുകള്‍ നിരസിച്ച് പ്രതിപക്ഷമായ ഡിഎംകെ  (3 hours ago)

ഗൃഹപാഠം ചെയ്തില്ല; വിശാഖപട്ടണത്ത് അധ്യാപികയുടെ മർദ്ദനമേറ്റ ആറുവയസ്സുകാരൻ ക്ലാസ് മുറിയിൽ കുഴഞ്ഞുവീണ് മരിച്ചു...  (3 hours ago)

ഇതൊന്നും അഭിനയമായിരുന്നില്ല..; അരൂരിൽ ഐടി ഉദ്യോഗസ്ഥ ജീവനൊടുക്കിയ സംഭവത്തിൽ തൃശൂർ സ്വദേശിയായ പ്രതിശ്രുത വരാനും കുടുംബത്തിനുമെതിരെ അന്വേഷണം...  (3 hours ago)

ഓടിക്കൊണ്ടിരുന്ന ലോറിയില്‍ നിന്നുവീണ കമ്പി ദേഹത്ത് തുളച്ചുകയറി ബൈക്ക് യാത്രികന് ദാരുണാന്ത്യം  (3 hours ago)

ഉത്രാടവും തിരുവോണവും മഴയിലാവുമോ? അഞ്ച് ദിവസം കനത്ത ജാഗ്രതാ നിർദ്ദേശം...  (3 hours ago)

വഴിതെറ്റിയ കൗമാര ക്രൂരതയുടെ ഇര; ഏറെ കൊതിച്ചു പണിതുയർത്തിയ സ്വപ്നക്കൂടിന്റെ മുറ്റത്ത് എരിഞ്ഞടങ്ങി ആ അച്ഛന്റെ ചിത...  (4 hours ago)

അദ്ധ്യാപികയുടെ മുഖത്തടിച്ചതിനെ തുടര്‍ന്ന് ആറുവയസുകാരന്‍ കുഴഞ്ഞുവീണു മരിച്ചു  (5 hours ago)

Malayali Vartha Recommends